Coronavirus

കോവിഡിന് പ്ലാസ്മ തെറാപ്പി; തൃശൂര്‍ മെഡിക്കല്‍ കോളേജിലെ രോഗി സുഖം പ്രാപിക്കുന്നുവെന്ന് അധികൃതര്‍

കോവിഡ് ബാധിച്ച് അതീവ ഗുരുതരാവസ്ഥയിലായിരുന്ന രോഗിയുടെ ആരോഗ്യനില പ്ലാസ്മ തെറാപ്പിയിലുടെ മെച്ചപ്പെടുന്നതായി അധികൃതര്‍. സംസ്ഥാനത്ത് ആദ്യമായാണ് കോവിഡ് രോഗിക്ക് പ്ലാസ്മ തെറാപ്പി ചെയ്യുന്നത്. തൃശൂര്‍ മെഡിക്കല്‍ കോളേജില്‍ ചികിത്സയിലുള്ള 51കാരനിലാണ് പ്ലാസ്മ തെറാപ്പി പരീക്ഷിച്ചത്.

ദില്ലിയില്‍ നിന്നെത്തിയ രോഗി വെന്റിലേറ്ററിലായിരുന്നു. 400 മില്ലി ആന്‍ബോഡി പ്ലാസ്മ ഈ രോഗിക്ക് നല്‍കി. കോവിഡ് രോഗം മാറിയ വ്യക്തിയില്‍ നിന്നാണ് പ്ലാസ്മ എടുത്തത്. ഇതോടെ അപകടനില തരണം ചെയ്തുവെന്ന് തൃശൂര്‍ മെഡിക്കല്‍ കോളേജ് അധികൃതര്‍ അറിയിച്ചു. രോഗിയെ വെന്റിലേറ്ററില്‍ നിന്നും മാറ്റി.

കോവിഡ് ഗുരുതരമാകുന്നവരില്‍ പ്ലാസ്മ തെറാപ്പി തുടരാനാണ് തീരുമാനം. സര്‍ക്കാരിന്റെയും ഐസിഎംആറിന്റെയും മാര്‍ഗനിര്‍ദേശങ്ങള്‍ അനുസരിച്ചായിരിക്കും ചികിത്സ. രോഗം മാറിയവരില്‍ നിന്നും പ്ലാസ്മ ശേഖരിക്കും.

ബാഹുൽ രമേശ്, ദിൻജിത്ത് അയ്യത്താൻ എന്നീ പേരുകളാണ് 'എക്കോ'യിലേക്കുള്ള എക്സൈറ്റ്മെന്റിന് പ്രധാന കാരണം: സന്ദീപ് പ്രദീപ്

വിലായത്ത് ബുദ്ധ കണ്ട ഒരാൾ എന്ന നിലയിൽ പറയുകയാണ് സച്ചി ഈ സിനിമയെ ഓർത്ത് അഭിമാനിച്ചേനെ: പൃഥ്വിരാജ്

അടൂരിന്റെ നായകനായി വീണ്ടും മമ്മൂട്ടി; നിർമാണം മമ്മൂട്ടിക്കമ്പനി

ദുബായില്‍ ദമാക് ഐലൻഡ്സ് 2 വരുന്നു

കിഷ്കിന്ധയ്ക്ക് ശേഷം 'എക്കോ' ചെയ്താൽ എന്റെ ഗ്രാഫ് മുകളിലേക്ക് പോകുമെന്ന് തോന്നി: ദിൻജിത്ത് അയ്യത്താൻ

SCROLL FOR NEXT