Coronavirus

‘മലപ്പുറത്ത് കൊവിഡ് ബാധിച്ചയാളുടെ മന്ത്രവാദ ചികിത്സ’; ഇടപഴകിയത് നിരവധിപേരുമായി 

THE CUE

മലപ്പുറം കീഴാറ്റൂരില്‍ കൊവിഡ് 19 സ്ഥിരീകരിച്ച 85കാരന്റയടുത്ത് മന്ത്രവാദ ചികിത്സയ്ക്കായി നിരവധി പേരെത്തിയിരുന്നുവെന്ന് റിപ്പോര്‍ട്ട്. ഉംറ തീര്‍ത്ഥാടനം കഴിഞ്ഞെത്തിയ ഇയാളുടെ മകന്‍ നിര്‍ദേശങ്ങള്‍ ലംഘിച്ച് നിരവധി സ്ഥലങ്ങള്‍ സന്ദര്‍ശിക്കുകയും പൊതുപരിപാടികളില്‍ പങ്കെടുക്കുകയും ചെയ്തിരുന്നു എന്നും കണ്ടെത്തിയിട്ടുണ്ട്. ഇരുവരുമായും ഇടപഴകിയവരെ കണ്ടെത്താനുള്ള പരിശ്രമത്തിലാണ് ആരോഗ്യ ഉദ്യോഗസ്ഥരും പൊലീസും.

ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

രോഗം ബാധിച്ച ശേഷവും ഇതിന് മുമ്പും 85കാരന്‍ വെള്ളത്തില്‍ മന്ത്രിച്ച് ഓതുന്നത് അടക്കമുള്ള ചികിത്സകള്‍ നടത്തിയിരുന്നുവെന്നാണ് റിപ്പോര്‍ട്ട്. പനിയും ജലദോഷവും ബാധിച്ചപ്പോഴും ഇയാള്‍ വിവരം ആരോഗ്യ ഉദ്യോഗസ്ഥരില്‍ നിന്ന് മറച്ചുവെച്ചു. ഈ സമയം ആരൊക്കെയാണ് ഇയാളുടെ പക്കല്‍ ചികിത്സ തേടിയെത്തിയതെന്ന് അന്വേഷിച്ചെങ്കിലും വ്യക്തമായ വിവരം ലഭിച്ചിട്ടില്ലെന്നാണ് ആരോഗ്യ ഉദ്യോഗസ്ഥര്‍ പറയുന്നത്. രോഗിയുമായും കുടുംബവുമായും ഇടപെട്ട എല്ലാവരും ആരോഗ്യ ഉദ്യോഗസ്ഥരെ വിവരം അറിയിക്കണമെന്ന നിര്‍ദേശം നല്‍കിയിട്ടുണ്ട്.

ഉംറ തീര്‍ത്ഥാടനം കഴിഞ്ഞെത്തിയ മകന്‍ നിരീക്ഷണത്തില്‍ കഴിയണമെന്ന നിര്‍ദേശം വകവെക്കാതെ ആനക്കയത്ത് നടന്ന പ്രാര്‍ത്ഥനാ സമ്മേളനത്തിലും പങ്കെടുത്തിരുന്നു. പല സ്ഥലങ്ങളില്‍ നിന്നായി 180ഓളം ആളുകളാണ് ഈ പ്രാര്‍ത്ഥനയില്‍ പങ്കെടുത്തിരുന്നത്. മാര്‍ച്ച് 11നാണ് മകന്‍ ഉംറ കഴിഞ്ഞെത്തിയത്. നിര്‍ദേശങ്ങള്‍ അവഗണിച്ച ഇയാള്‍ക്കെതിരെ കേസെടുക്കുമെന്ന് മന്ത്രി കെ ടി ജലീല്‍ പറഞ്ഞിരുന്നു.

ബാഹുൽ രമേശ്, ദിൻജിത്ത് അയ്യത്താൻ എന്നീ പേരുകളാണ് 'എക്കോ'യിലേക്കുള്ള എക്സൈറ്റ്മെന്റിന് പ്രധാന കാരണം: സന്ദീപ് പ്രദീപ്

വിലായത്ത് ബുദ്ധ കണ്ട ഒരാൾ എന്ന നിലയിൽ പറയുകയാണ് സച്ചി ഈ സിനിമയെ ഓർത്ത് അഭിമാനിച്ചേനെ: പൃഥ്വിരാജ്

അടൂരിന്റെ നായകനായി വീണ്ടും മമ്മൂട്ടി; നിർമാണം മമ്മൂട്ടിക്കമ്പനി

ദുബായില്‍ ദ​മാ​ക്​ ഐ​ല​ൻ​ഡ്​​സ്​ 2 വരുന്നു

കിഷ്കിന്ധയ്ക്ക് ശേഷം 'എക്കോ' ചെയ്താൽ എന്റെ ഗ്രാഫ് മുകളിലേക്ക് പോകുമെന്ന് തോന്നി: ദിൻജിത്ത് അയ്യത്താൻ

SCROLL FOR NEXT