Coronavirus

സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ കൊവിഡ് കേസ് ഇന്ന്; സ്ഥിതി ഗുരുതരമായേക്കാമെന്ന് മുഖ്യമന്ത്രി

സംസ്ഥാനത്ത് ഇന്ന് 141 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഏറ്റവും കൂടുതല്‍ പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ച ദിവസമാണിന്ന്. പൊതുസ്ഥലത്ത് മാത്രമല്ല വീടുകളിലും കരുതല്‍ വേണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ആവശ്യപ്പെട്ടു. തുടര്‍ച്ചയായ അഞ്ചാം ദിവസമാണ് രോഗികളുടെ എണ്ണം നൂറ് കടക്കുന്നത്.

1620 പേരാണ് ഇപ്പോള്‍ ചികിത്സയിലുള്ളത്. 60 പേര്‍ രോഗമുക്തി നേടി. മലപ്പുറം ജില്ലയിലാണ് കൂടുതല്‍ രോഗികള്‍ ചികിത്സയിലുള്ളത്. രോഗലക്ഷണങ്ങളില്ലാത്തവര്‍ക്കും കൊവിഡ് സ്ഥിരീകരിക്കുന്നുണ്ട്. 9 ജില്ലകളില്‍ 100ലധികം രോഗികള്‍ ചികിത്സയിലുണ്ട്.

പുറത്തിറങ്ങുമ്പോഴുള്ള കരുതല്‍ വീടിനകത്ത് കുടുംബാംഗങ്ങളോട് ഇടപഴകുമ്പോഴും വേണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. ആരും രോഗ ബാധിതരായേക്കാം എന്ന് കരുതി ഇടപെടണം. പ്രായമായവരുമായും കുട്ടികളുമായും ഇടപെടുമ്പോള്‍ കരുതല്‍ വേണം. ഉറവിടം കണ്ടെത്താനാവാത്തത് സാമൂഹ്യവ്യാപനത്തിലേക്കുള്ള സൂചനയായേക്കാം. സ്ഥിതി ഗുരുതരമായേക്കാം. സാമൂഹ്യവ്യാപനം ഉണ്ടോയെന്ന് പരിശോധിക്കുമെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു.

യഥാർത്ഥ സംഭവങ്ങൾ ഇക്കുറിയും പശ്ചാത്തലമാകും, ഓപ്പറേഷൻ കംബോഡിയ 2026 നവംബർ-ഡിസംബറോടെ തുടങ്ങാനാണ് പ്ലാൻ: തരുൺ മൂർത്തി അഭിമുഖം

'തിയേറ്റർ' റിലീസിനോടനുബന്ധിച്ച് 'അൺറിട്ടൺ ബൈ ഹെർ' കാമ്പയിൻ; അപൂർവമായ മേഖലകളിലൂടെ സഞ്ചരിച്ച വനിതകളെ ആദരിച്ചു

'എപ്പോഴാണ് ഷൂട്ടിങ് ആരംഭിക്കുന്നത് എന്നാണ് നൈറ്റ് റൈഡേഴ്‌സിന്റെ കഥ കേട്ടയുടൻ മാത്യു ചോദിച്ചത്'; നൗഫൽ അബ്ദുള്ള

ടിജെഎസ് ജോർജ്: ടൈം അമ്പരന്ന ഏഷ്യാവീക്ക് 'ഘോഷയാത്ര'

'പുഴു' പോലെ ശക്തമായ രാഷ്ട്രീയം പറയുന്ന സിനിമയല്ല പാതിരാത്രി: റത്തീന

SCROLL FOR NEXT