News n Views

ആര്‍എസ്എസ് മേധാവിക്കൊപ്പം വേദി പങ്കിട്ട് കോണ്‍ഗ്രസ് നേതാവ്; ജനാര്‍ദ്ദന്‍ ദ്വിവേദിക്കെതിരെ രൂക്ഷവിമര്‍ശനം

THE CUE

ആര്‍എസ്എസ് സര്‍ സംഘ് ചാലക് മോഹന്‍ ഭാഗവതിനൊപ്പം മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് വേദി പങ്കിട്ടത് വിവാദത്തില്‍. രാജ്യസഭാ എംപിയും എഐസിസി ജനറല്‍ സെക്രട്ടറിയുമായിരുന്ന ജനാര്‍ദ്ദന്‍ ദ്വിവേദിയാണ് സംഘ്പരിവാര്‍ ഡല്‍ഹിയില്‍ സംഘടിപ്പിച്ച 'ഗീതാ മഹോത്സവ്' പരിപാടിക്കെത്തിയത്. രാമക്ഷേത്ര പ്രവര്‍ത്തക സാധ്വി റിതംബ, കേന്ദ്രമന്ത്രി സ്മൃതി എന്നിവര്‍ക്കൊപ്പം മുന്‍നിരയിലിരുന്ന ദ്വിവേദി സദസ്സിനെ അഭിസംബോധന ചെയ്ത് സംസാരിക്കുകയും ചെയ്തു.

ജമ്മു കശ്മീരിന്റെ പ്രത്യേക പദവി എടുത്തു കളഞ്ഞ കേന്ദ്ര സര്‍ക്കാര്‍ തീരുമാനത്തെ ദ്വിവേദി പിന്തുണച്ചിരുന്നു.

ദ്വിവേദി ആര്‍എസ്എസ് വേദിയിലെത്തിയത് വിവാദമായതിന് പിന്നാലെ വിശദീകരണവുമായി കോണ്‍ഗ്രസ് രംഗത്തെത്തി. ഭഗവത് ഗീതയുമായി ബന്ധപ്പെട്ട പരിപാടിയിലാണ് ജനാര്‍ദ്ദന്‍ ദ്വിവേദി പങ്കെടുത്തതെന്നും വേദി പങ്കിട്ടതുകൊണ്ട് ആര്‍എസ്എസ് പ്രത്യയ ശാസ്ത്രത്തോട് യോജിക്കുന്നു എന്ന് അര്‍ത്ഥമില്ലെന്നുമാണ് കോണ്‍ഗ്രസിന്റെ പ്രതികരണം.

ചടങ്ങില്‍ സ്ത്രീകളോട് പെരുമാറാന്‍ പുരുഷന്‍മാരെ പഠിപ്പിക്കേണ്ടതിന്റെ ആവശ്യകതയിലൂന്നിയാണ് മോഹന്‍ഭാഗവത് സംസാരിച്ചത്. സ്ത്രീകളെ ബഹുമാനിക്കുന്ന പുരുഷന്‍മാര്‍ക്കും അമ്മയും സഹോദരിമാരും ഉണ്ടാകും. സ്ത്രീകളെ ബഹുമാനിക്കാന്‍ വീട്ടില്‍ നിന്നു തന്നെ തുടങ്ങണം. ഉര്‍വ്വശി മുന്നില്‍ വന്ന് നിന്നപ്പോഴും അര്‍ജുനന്‍ അവരെ മാതാവിനേപ്പോലെയാണ് പരിഗണിച്ചത്. സമൂഹത്തില്‍ സ്ത്രീകളെ ബഹുമാനിക്കുന്ന കാര്യമാണ് നാം അടിയന്തരമായി ചെയ്യേണ്ടതെന്നും മോഹന്‍ ഭാഗവത് കൂട്ടിച്ചേര്‍ത്തു.

ദ ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

'ദൃശ്യം 3'ക്കൊപ്പം തിയറ്ററിലേക്ക് മറ്റൊരു ത്രില്ലർ കൂടി; 'ഡോസ്' മെയ് 22ന്

ധ്യാൻ ശ്രീനിവാസൻ, വിഷ്ണു ഉണ്ണികൃഷ്ണൻ ചിത്രം ഭീഷ്മർ ഒടിടിയിലേക്ക്

ഷക്ലൻ ഗ്രൂപ്പ് ‘വിൻ എ ഡ്രീം ഹോം’; വിജയിയായി നതാഷ പീറ്റ‍ർ

ഇന്ത്യന്‍‍ പ്രധാനമന്ത്രി നരേന്ദ്രമോദിയെ യുദ്ധവിമാനങ്ങളുടെ അകമ്പടിയോടെ സ്വീകരിച്ച് യുഎഇ

'രാഷ്ട്രീയ നേതാവിന് വേണ്ടത് വിട്ടുവീഴ്ചയില്ലാത്ത നിലപാടുകൾ, കോൺഗ്രസിൽ അതുള്ളത് വി.ഡി. സതീശന്'; കുറിപ്പുമായി സത്യൻ അന്തിക്കാട്

SCROLL FOR NEXT