Around us

'ഒരു രൂപ പിഴയടയ്ക്കും', പുനപ്പരിശോധനാ ഹര്‍ജി നല്‍കി നിയമപോരാട്ടം തുടരുമെന്നും പ്രശാന്ത് ഭൂഷണ്‍

കോടതിയലക്ഷ്യ കേസില്‍ സുപ്രീം കോടതി വിധിച്ച ഒരു രൂപാ പിഴയടയ്ക്കുമെന്ന് മുതിര്‍ന്ന അഭിഭാഷകനും ആക്ടിവിസ്റ്റുമായ പ്രശാന്ത് ഭൂഷണ്‍. അതേസമയം നിയമപോരാട്ടം തുടരുമെന്നും അദ്ദേഹം വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കി. വിധിക്കെതിരെ പുനപ്പരിശോധനാ ഹര്‍ജി നല്‍കുമെന്ന് അദ്ദേഹം അറിയിച്ചു. റിട്ട് പെറ്റീഷനും റിവ്യൂ ഹര്‍ജിയും നല്‍കും. എന്ത് ശിക്ഷ ലഭിച്ചാലും അത് സ്വീകരിക്കും. ജയിലില്‍ പോകാന്‍ ഒരു മടിയുമില്ല. കോടതിയെ അവമതിക്കാന്‍ ഉദ്ദേശിച്ചുള്ളതായിരുന്നില്ല ട്വീറ്റുകള്‍. ഒരു പൗരന്റെ കടമയായാണ് അവയെ കാണുന്നത്. കോടതി ബലഹീനമായാല്‍ അത് രാജ്യത്തെ ബാധിക്കും. അനീതികള്‍ക്കെതിരെ ശബ്ദമുയര്‍ത്താന്‍ പലര്‍ക്കും ഈ കേസ് പ്രചോദനമായെന്നും അദ്ദേഹം പറഞ്ഞു.

അഭിപ്രായസ്വാതന്ത്ര്യം സംബന്ധിച്ച നിര്‍ണായക നിമിഷമാണിത്. കോടതിയുടെ ഉന്നതമായ മുന്‍കാല ചരിത്രത്തില്‍ നിന്ന് വ്യതിചലിക്കുന്നതിലുള്ള മനോവേദന പ്രകടിപ്പിക്കുക മാത്രമായിരുന്നു. കോടതിവിധി വന്നയുടന്‍ ഒരു രൂപാ നാണയം അഭിഭാഷകന്‍ രാജീവ് ധവാനില്‍ നിന്ന് ഏറ്റുവാങ്ങുന്ന ചിത്രം അദ്ദേഹം പങ്കുവെച്ചിരുന്നു. എന്റെ അഭിഭാഷകനും മുതിര്‍ന്ന സഹപ്രവര്‍ത്തകനുമായ രാജീവ് ധവാന്‍ കോടതിയലക്ഷ്യ കേസിലെ വിധിക്ക് തൊട്ടുപിന്നാലെ ഒരു രൂപ സംഭാവന നല്‍കി. ഞാന്‍ അത് നന്ദിപൂര്‍വം സ്വീകരിച്ചു എന്നായിരുന്നു പരാമര്‍ശം. ട്വീറ്റുകളിലൂടെ സുപ്രീം കോടതിയെയും ചീഫ് ജസ്റ്റിസ് എസ് എ ബോബ്‌ഡെയെയും അപകീര്‍ത്തിപ്പെടുത്തിയെന്നായിരുന്നു പ്രശാന്ത് ഭൂഷണിനെതിരായ കേസ്.

ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

ബിജെപി നേതാവിന്റെ 50 ലക്ഷം രൂപ വിലയുള്ള ബൈക്ക് ചീഫ് ജസ്റ്റിസ് എസ് എ ബോബ്‌ഡെ ഓടിക്കുന്നു. എന്നാല്‍ മാസ്‌കും ഹെല്‍മറ്റും ധരിച്ചിട്ടുമില്ല. ഇതിന്റെ ചിത്രം സഹിതമുള്ള ട്വീറ്റ് ജൂണ്‍ 29 നായിരുന്നു. കഴിഞ്ഞ ആറ് വര്‍ഷം രാജ്യത്ത് എങ്ങനെ ജനാധിപത്യം നശിപ്പിക്കപ്പെട്ടെന്നും അതില്‍ സുപ്രീം കോടതിയുടെയും നാല് മുന്‍ ചീഫ് ജസ്റ്റിസുമാരുടെയും പങ്ക് എന്തായിരുന്നുവെന്ന് ഭാവിയില്‍ ചരിത്രകാരന്‍മാര്‍ അടയാളപ്പെടുത്തും എന്നതായിരുന്നു രണ്ടാമത്തെ ട്വീറ്റ്. ഇവ കോടതിയലക്ഷ്യമാണെന്നും കുറ്റക്കാരനാണെന്നും കണ്ടെത്തിയാണ് ജസ്റ്റിസ് അരുണ്‍മിശ്രയുടെ ബെഞ്ച് പ്രശാന്ത് ഭൂഷണിന് ഒരു രൂപാ പിഴ വിധിച്ചത്. സെപ്റ്റംബര്‍ 15 നകം പിഴയടയ്ക്കണം. ഇല്ലെങ്കില്‍ മൂന്നുമാസം തടവും മൂന്ന് വര്‍ഷത്തേക്ക് പ്രാക്ടീസില്‍ നിന്ന് വിലക്കും അനുഭവിക്കണമെന്നുമായിരുന്നു വിധി.മാപ്പ് പറയില്ലെന്ന് പ്രശാന്ത് ഭൂഷണ്‍ നേരത്തേ കോടതിയില്‍ വ്യക്തമാക്കിയിരുന്നു.

സിദ്ധാര്‍ത്ഥ് വരദരാജനും കരണ്‍ ഥാപ്പറിനും എതിരായ രാജ്യദ്രോഹക്കേസ് യഥാര്‍ത്ഥ ജേണലിസത്തെ ഭീഷണിപ്പെടുത്താനുള്ള ശ്രമം

എന്തുകൊണ്ട് ഇന്നാരീറ്റുവിന്‍റെ ഹോളിവുഡ് സിനിമയില്‍ നിന്നും പിന്മാറി? ഫഹദ് ഫാസില്‍ പറയുന്നു

അമ്മ മരിച്ച സമയത്തുള്ള പാട്ടില്‍ തിത്തിത്താരാ തിത്തിത്തൈ എങ്ങനെ വരും? താന്‍ വരിയെഴുതിയ ആ പാട്ടിനെക്കുറിച്ച് മനു മഞ്ജിത്ത്

അതുപോലുള്ള കഥാപാത്രങ്ങള്‍ ലഭിച്ചിട്ടില്ല, കിട്ടുമ്പോള്‍ വല്ലാത്ത കൊതിയാണ്: ഹരിശ്രീ അശോകന്‍

ഇന്ത്യയില്‍ ഒളിഗാര്‍ക്കിയും ജാതിയും പ്രവര്‍ത്തിക്കുന്നത് നെപോട്ടിസത്തിലൂടെ |PROF. DR. G. MOHAN GOPAL|DINU VEYIL

SCROLL FOR NEXT