Around us

റൗഫ് ലീഗ് തന്നെ; കൊലപാതകത്തിന് കാരണം എസ് ഡി പി ഐയുടെ രാഷ്ട്രീയ വൈരമെന്നും കുടുംബം 

THE CUE

കണ്ണൂരില്‍ കൊല്ലപ്പെട്ട ആദികടലായിയില്‍ അബ്ദുള്‍ റൗഫ് മുസ്ലിംലീഗ് പ്രവര്‍ത്തകനായിരുന്നുവെന്ന് കുടുംബം. മുസ്ലിംലീഗ് നേതൃത്വം ഇപ്പോള്‍ തള്ളിപ്പറയുകയാണ്. ലോകസഭ തിരഞ്ഞെടുപ്പ് സമയത്ത് മുസ്ലിംലീഗ്-എസ് ഡി പി ഐ പ്രവര്‍ത്തകര്‍ തമ്മിലുണ്ടായ സംഘര്‍ഷത്തിന്റെ തുടര്‍ച്ചയായാണ് കൊലപാതകം നടന്നതെന്നും റൗഫിന്റെ സഹോദരന്‍ മഷൂദ് കൈരളി ന്യൂസിനോട് പ്രതികരിച്ചു.

റൗഫിന്റെത് രാഷ്ട്രീയ കൊലപാതകമാണെന്നും തിരഞ്ഞെടുപ്പ് കാലത്തെ സംഘര്‍ഷത്തിന് ശേഷം എസ് എഡി പി ഐക്കാര്‍ റൗഫിന് പിറകെയുണ്ടായിരുന്നുവെന്നും കുടുംബം പറയുന്നു.

ഇവനെ കശാപ്പ് ചെയ്താലേ ഇവര്‍ക്ക് മുമ്പോട്ട് പോകാനാകു. അതിന് വേണ്ടി കസാനക്കോട്ടയില്‍ വച്ച് നല്ലവണം അടിച്ചു. കഴുത്തിന് കുത്തി, കാലില്‍ കല്ലിട്ടു.മൂന്നാല് മാസം ഹോസ്പിറ്റലിലായിരുന്നു. ഇതിന്റെ തുടര്‍ച്ചയാണ്.
മഷൂദ്

പരമ്പരാഗതമായി മുസ്ലിംലീഗ് പ്രവര്‍ത്തകരാണെന്നും ഭയം കൊണ്ടാണ് നേതൃത്വം റൗഫിനെ തള്ളിപ്പറയുന്നതെന്നും സഹോദരന്‍ പറയുന്നു. കൊലപാതകത്തിന് ശേഷം ലീഗ് നേതാക്കളാരും വരാത്തതിലും തള്ളിപ്പറയുന്നതിലും വിഷമമുണ്ട്. പാര്‍ട്ടി നേതൃത്വത്തിന് തങ്ങളിപ്പോള്‍ കറിവേപ്പില പോലെയാണ്. ആരോഗ്യമില്ലാത്തവരെ പാര്‍ട്ടിക്ക് വേണ്ടെന്നും മഷൂദ് കുറ്റപ്പെടുത്തുന്നു. എസ്ഡിപിഐ നേതൃത്വം ഗൂഢാലോചന നടത്തിയാണ് കൊലപാതകം നടത്തിയത്.

കിമിനലുകളെ കൊണ്ടു വന്ന് നടത്തിയ കൊലപാതകമാണിത്. 89 കുത്ത്. ക്രൂരമായ കൊലപാതകം. മഴുകൊണ്ടും വാളുകൊണ്ടും തലക്കും കൈക്കും കാലിനും കൊത്തി. കൊല കൊറെ കണ്ടിട്ടുണ്ട്. ഇതുപോലൊരു കൊല കണ്ടിട്ടില്ല.
മഷൂദ്

രാഷ്ട്രീയ സംഘര്‍ഷങ്ങളുമായി ബന്ധപ്പെട്ട് കേസുകളില്‍ റൗഫ് പ്രതിയായിരുന്നും പ്രശ്‌നങ്ങളുണ്ടാകുമ്പോള്‍ പാര്‍ട്ടി പ്രവര്‍ത്തകര്‍ റൗഫിന്റെ സഹായം തേടാറുണ്ടായിരുന്നുവെന്നും കുടുംബം പറയുന്നു. 2016ല്‍ എസ്ഡിപിഐ പ്രവര്‍ത്തകന്‍ ഫാറുഖിനെ കൊലപ്പെടുത്തിയ കേസിലെ പ്രതിയായിരുന്നു റൗഫ് കഴിഞ്ഞ തിങ്കളാഴ്ചയാണ് കൊല്ലപ്പെട്ടത്.

സിദ്ധാര്‍ത്ഥ് വരദരാജനും കരണ്‍ ഥാപ്പറിനും എതിരായ രാജ്യദ്രോഹക്കേസ് യഥാര്‍ത്ഥ ജേണലിസത്തെ ഭീഷണിപ്പെടുത്താനുള്ള ശ്രമം

എന്തുകൊണ്ട് ഇന്നാരീറ്റുവിന്‍റെ ഹോളിവുഡ് സിനിമയില്‍ നിന്നും പിന്മാറി? ഫഹദ് ഫാസില്‍ പറയുന്നു

അമ്മ മരിച്ച സമയത്തുള്ള പാട്ടില്‍ തിത്തിത്താരാ തിത്തിത്തൈ എങ്ങനെ വരും? താന്‍ വരിയെഴുതിയ ആ പാട്ടിനെക്കുറിച്ച് മനു മഞ്ജിത്ത്

അതുപോലുള്ള കഥാപാത്രങ്ങള്‍ ലഭിച്ചിട്ടില്ല, കിട്ടുമ്പോള്‍ വല്ലാത്ത കൊതിയാണ്: ഹരിശ്രീ അശോകന്‍

ഇന്ത്യയില്‍ ഒളിഗാര്‍ക്കിയും ജാതിയും പ്രവര്‍ത്തിക്കുന്നത് നെപോട്ടിസത്തിലൂടെ |PROF. DR. G. MOHAN GOPAL|DINU VEYIL

SCROLL FOR NEXT