Around us

കുടിശ്ശിക നല്‍കിയില്ല; സര്‍വര്‍ സേവനം ഏജന്‍സി നിര്‍ത്തി,ടിക്കറ്റ് യന്ത്രത്തില്‍ നിന്നും കെഎസ്ആര്‍ടിസി പഴയ തടി റാക്കിലേക്ക് 

THE CUE

കെഎസ്ആര്‍ടിസി കുടിശ്ശിക തീര്‍ക്കാത്തതിനാല്‍ ടിക്കറ്റ് യന്ത്രങ്ങളുടെ സേവനം സ്വകാര്യ ഏജന്‍സി ഭാഗികമായി നിര്‍ത്തി. ഇതോടെ പ്രതിസന്ധിയിലായിരിക്കുകയാണ് കെഎസ്ആര്‍ടിസി. കളക്ഷന്‍ വിവരങ്ങള്‍, യാത്രക്കാരുടെ എണ്ണം തുടങ്ങിയവ ഓണ്‍ലൈനായി ഡിപ്പോയില്‍ നിന്ന് സര്‍വറിലേക്ക് നല്‍കാറാണ് പതിവ്. സര്‍വര്‍ സേവനം നല്‍കുന്നത് കമ്പനി നിര്‍ത്തിയതോടെ ഇത് ഭാഗികമായി നിലച്ചു. രണ്ടു കോടിയോളം രൂപ ലഭിക്കാനുണ്ടെന്നാണ് ഏജന്‍സി അവകാശപ്പെടുന്നത്. എന്നാല്‍ 19 ലക്ഷം മാത്രമേ ഏജന്‍സിക്ക് നല്‍കാനുള്ളു എന്ന നിലപാടിലാണ് കെഎസ്ആര്‍ടിസി.

നേരത്തേ ഏജന്‍സി പ്രതിനിധികളുമായി ചര്‍ച്ച നടത്തിയിരുന്നെങ്കിലും തീരുമാനമായിരുന്നില്ല. ഡിപ്പോകളും സര്‍വറുമായുള്ള ബന്ധം തകരാറിലാകുമ്പോള്‍ സ്വകാര്യ ഏജന്‍സിയാണ് സാധാരണ പരിഹരിച്ച് നല്‍കുന്നത്. ഇങ്ങനെ തകരാറിലാകുമ്പോള്‍ ഇവ പരിഹരിക്കാനായി സെര്‍വറിലേക്കെത്താന്‍ പാസ്വേഡ് നല്‍കേണ്ടതുണ്ട്. എന്നാല്‍ ആ പാസ്വേഡ് ഇതുവരെ കമ്പനി കെഎസ്ആര്‍ടിസിക്ക് നല്‍കിയിട്ടില്ല. കുടിശ്ശിക തീര്‍ക്കാതെ സര്‍വര്‍ തകരാറിലാവുകയാണെങ്കില്‍ പ്രശ്നം പരിഹരിച്ച് നല്‍കേണ്ട എന്നാണ് കമ്പനിയുടെ ഇപ്പോഴത്തെ നിലപാട്. ഇങ്ങനെ തകരാര്‍ പരിഹരിച്ച് കിട്ടാത്ത ഡിപ്പോകള്‍ പഴയ തടി റാക്കിലേക്ക് മടങ്ങേണ്ടി വരും.

തിരുവനന്തപുരം സെന്‍ട്രലടക്കം പല ഡിപ്പോകള്‍ക്കും ഇപ്പോള്‍ തന്നെ തടി റാക്കിലേക്ക് മാറാന്‍ നിര്‍ബന്ധിതമായി ദീര്‍ഘദൂര സര്‍വീസുകളില്‍ മെഷീന്‍ ഉപയോഗിക്കാന്‍ കഴിയാതായതോടെ വലിയ പ്രതിസന്ധിയാണ് കെഎസ്ആര്‍ടിസി നേരിടുന്നത്. പലപ്പോഴും സെസ് ടിക്കറ്റ് അടക്കം മൂന്നിലധികം ടിക്കറ്റ് നല്‍കേണ്ട അവസ്ഥയിലാണ് കണ്ടക്ടര്‍മാര്‍. ജിപിഎസ് ഘടിപ്പിക്കാത്ത പഴയ സാങ്കേതികവിദ്യ ഉപയോഗിച്ചുള്ള 7000 ഓഫ്‌ലൈന്‍ ടിക്കറ്റ് വാങ്ങാനുള്ള ഒരുക്കത്തിലാണ് കെഎസ്ആര്‍ടിസി. ഇതിലൂടെ നിലവിലുള്ള പ്രശ്‌നം പരിഹരിക്കാന്‍ കഴിയുമെന്നാണ് പ്രതീക്ഷ.

സിദ്ധാര്‍ത്ഥ് വരദരാജനും കരണ്‍ ഥാപ്പറിനും എതിരായ രാജ്യദ്രോഹക്കേസ് യഥാര്‍ത്ഥ ജേണലിസത്തെ ഭീഷണിപ്പെടുത്താനുള്ള ശ്രമം

എന്തുകൊണ്ട് ഇന്നാരീറ്റുവിന്‍റെ ഹോളിവുഡ് സിനിമയില്‍ നിന്നും പിന്മാറി? ഫഹദ് ഫാസില്‍ പറയുന്നു

അമ്മ മരിച്ച സമയത്തുള്ള പാട്ടില്‍ തിത്തിത്താരാ തിത്തിത്തൈ എങ്ങനെ വരും? താന്‍ വരിയെഴുതിയ ആ പാട്ടിനെക്കുറിച്ച് മനു മഞ്ജിത്ത്

അതുപോലുള്ള കഥാപാത്രങ്ങള്‍ ലഭിച്ചിട്ടില്ല, കിട്ടുമ്പോള്‍ വല്ലാത്ത കൊതിയാണ്: ഹരിശ്രീ അശോകന്‍

ഇന്ത്യയില്‍ ഒളിഗാര്‍ക്കിയും ജാതിയും പ്രവര്‍ത്തിക്കുന്നത് നെപോട്ടിസത്തിലൂടെ |PROF. DR. G. MOHAN GOPAL|DINU VEYIL

SCROLL FOR NEXT