Around us

പാവക്കുളം ക്ഷേത്രത്തിലെ കയ്യേറ്റവും അധിക്ഷേപവും; വിഎച്ച്പി വനിതാ നേതാക്കള്‍ക്കെതിരെ പരാതി നല്‍കി യുവതി

THE CUE

വിശ്വഹിന്ദു പരിഷത്തിന്റെ പൗരത്വ ഭേദഗതി അനുകൂല പരിപാടിക്കിടെ കയ്യേറ്റം ചെയ്തുവെന്ന് കാണിച്ച് യുവതിയുടെ പരാതി. എറണാകുളം പാവക്കുളം ക്ഷേത്രത്തില്‍ വെച്ചായിരുന്നു യുവതിക്കെതിരെ വനിതാ നേതാക്കളുടെ നേതൃത്വത്തില്‍ കയ്യേറ്റവും അധിക്ഷേപവും ഉണ്ടായത്. ഇതിനെതിരെയാണ് യുവതി പരാതി നല്‍കിയിരിക്കുന്നത്. പരിപാടിയിലേക്ക് അതിക്രമിച്ച് കയറിയെന്നാരോപിച്ച് യുവതിക്കെതിരെ ഹിന്ദു ഐക്യവേദി നല്‍കിയ പരാതിയില്‍ എറണാകുളം നോര്‍ത്ത് പൊലീസ് കേസെടുത്തിട്ടുണ്ട്.

ദ ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

ഇന്നലെ വിഎച്ച്പിയുടെ മാതൃസമിതിയുടെ നേതൃത്വത്തില്‍ പൗരത്വ അനുകൂല പരിപാടി നടന്നിരുന്നു. ഇതില്‍ മതവിദ്വേഷമുണ്ടാക്കുന്നുവെന്നാരോപിച്ചാണ് യുവതി പ്രതിഷേധിച്ചത്. ഇതിന്റെ ദൃശ്യങ്ങള്‍ സോഷ്യല്‍മീഡിയയില്‍ പ്രചരിക്കുന്നുണ്ട്. യുവതിയെ വ്യക്തിപരമായി അധിക്ഷേപിക്കുന്നതിന് പുറമേ ഇതരമത വിദ്വോഷമുണ്ടാക്കുന്ന രീതിയിലും മാതൃസമിതി അംഗങ്ങള്‍ സംസാരിച്ചിരുന്നു. പെണ്‍മക്കളെ കാക്ക കൊത്താതിരിക്കാനാണ് താന്‍ നെറ്റിയില്‍ സിന്ദൂരമണിയുന്നതെന്നും ഹിന്ദുവിന്റെ ഭൂമിയാണിതെന്നും വീഡിയോയിലുണ്ടായിരുന്നു.

യുവതിക്കെതിരെ ബിജെപി വ്യവസായ സെല്‍ കണ്‍വീനര്‍ സജിനിയാണ് പരാതി നല്‍കിയത്. ഇതില്‍ അന്വേഷണം ആരംഭിച്ചതായി എസിപി ലാല്‍ജി ദ ക്യൂവിനോട് പ്രതികരിച്ചു. അറസ്റ്റ് ചെയ്തുവെന്ന പ്രചാരണം എസിപി തള്ളി. യുവതി പരാതി നല്‍കിയതായും അദ്ദേഹം പറഞ്ഞു.

യുവതിക്കെതിരെ സോഷ്യല്‍മീഡിയയിലൂടെ അപവാദം പ്രചരണം നടക്കുന്നുണ്ട്. വ്യാജ പ്രൊഫൈലുകളുണ്ടാക്കിയാണ് പ്രചരണം.

'ആൽപ്പറമ്പിൽ ഗോപിയുടെ ലോകത്തെ അവതരിപ്പിച്ച് ദി വേൾഡ് ഓഫ് ഗോപി' ; മലയാളീ ഫ്രം ഇന്ത്യയിലെ പുതിയ ഗാനം പുറത്ത്

'ഇവന് പല ഫോബിയകളും ഉണ്ട് ഞാൻ പിന്നെ പറഞ്ഞു തരാം' : അൽത്താഫ് സലിം നായകനാകുന്ന മന്ദാകിനി ട്രെയ്‌ലർ

'ഞാൻ ഒരു വടക്കൻ സെൽഫിയുടെയും പ്രേമത്തിന്റെയും ഫാനാണ്' ; നിവിന്റെ സ്റ്റൈലിൽ എഴുതിയതാണ് ഗോപി എന്ന കഥാപാത്രമെന്ന് ഡിജോ ജോസ് ആന്റണി

'എല്ലാ ശക്തികളും ഒരു നല്ല നാളേക്ക് വേണ്ടി ഒന്നിക്കുന്നു' ; പ്രഭാസ് ചിത്രം കല്‍കി 2898 എഡിയുടെ പുതിയ റിലീസ് തീയതി പുറത്ത്

'ഇപ്പോൾ പറയേണ്ട വളരെ സ്ട്രോങ്ങ് ആയ വിഷയമാണ് പഞ്ചവത്സര പദ്ധതിയിലേത്' ; എന്റെ കഥാപാത്രം അത്ര നല്ലവനായ നന്മ മരം അല്ലെന്ന് സിജു വിൽ‌സൺ

SCROLL FOR NEXT