Around us

ഖുറാന്‍ എത്തിച്ചതില്‍ സിആപ്റ്റില്‍ പരിശോധനയുമായി എന്‍ഐഎ ; ഉദ്യോഗസ്ഥന്റെ മൊഴിയെടുക്കുന്നു

സ്വര്‍ണക്കടത്ത് കേസ് അന്വേഷിക്കുന്ന എന്‍ഐഎ സംഘം തിരുവനന്തപുരം വട്ടിയൂര്‍ക്കാവിലെ സിആപ്റ്റില്‍ പരിശോധന നടത്തുന്നു. യുഎഇ കോണ്‍സുലേറ്റില്‍ നിന്നെത്തിച്ച മതഗ്രന്ഥങ്ങള്‍ വിതരണം ചെയ്തതുമായി ബന്ധപ്പെട്ടാണ് പരിശോധന. ഇതുസംബന്ധിച്ച രേഖകള്‍ അന്വേഷണസംഘം വിലയിരുത്തുകയാണ്. അതേസമയം ഇവിടുത്തെ ഡെലിവറി വിഭാഗത്തിലെ ഒരു ഉദ്യോഗസ്ഥനെ ചോദ്യം ചെയ്യാനായി കൊണ്ടുപോയിട്ടുമുണ്ട്. കൊച്ചി യൂണിറ്റില്‍ നിന്നുള്ള ഉദ്യോഗസ്ഥര്‍ രാവിലെ 9.30 ഓടെയാണ് പരിശോധനയ്ക്ക് എത്തിയത്.

മതഗ്രന്ഥം വന്നതുമായി ബന്ധപ്പെട്ട് മന്ത്രി കെ.ടി ജലീലിനെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റും എന്‍ഐഎയും നേരത്തേ ചോദ്യം ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് സിആപ്റ്റിലെ പരിശോധന. മാര്‍ച്ച് 4 നാണ് നയതന്ത്ര പാഴ്‌സലില്‍ 250 പാക്കറ്റുകളിലായി മതഗ്രന്ഥം എത്തിച്ചത്. യുഎഇ കോണ്‍സുലേറ്റില്‍ നിന്ന് 32 പാക്കറ്റ് മതഗ്രന്ഥങ്ങള്‍ സിആപ്റ്റിന്റെ ഡെലിവറി വിഭാഗത്തില്‍ എത്തിച്ചു. പിന്നീട് ഒരു പാക്കറ്റ് പൊട്ടിച്ച് ഇവിടുത്തെ ജീവനക്കാരില്‍ ചിലര്‍ക്ക് വിതരണം ചെയ്ത ശേഷം ബാക്കി 31 പാക്കറ്റുകള്‍ മലപ്പുറത്തേക്ക് കൊണ്ടുപോവുകയായിരുന്നു.

ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

സി ആപ്റ്റിന്റെ വാഹനത്തിലാണ് മതഗ്രന്ഥങ്ങള്‍ മലപ്പുറത്തേക്ക് കൊണ്ടുപോയത്. സിആപ്റ്റ് എംഡിയില്‍ നിന്നും ഫിനാന്‍സ് വിഭാഗത്തിലെ ഉദ്യോഗസ്ഥരില്‍ നിന്നും എന്‍ഐഎ ഉദ്യോഗസ്ഥര്‍ വിവരങ്ങള്‍ തേടിയിട്ടുണ്ട്. ഇവിടുത്തെ ഉദ്യോഗസ്ഥരെ നേരത്തേ കസ്റ്റംസും ചോദ്യം ചെയ്തിരുന്നു. കമ്പ്യൂട്ടര്‍, ആനിമേഷന്‍ പ്രിന്റിങ് തുടങ്ങിയ മേഖലകളില്‍ പരിശീലനം നല്‍കുന്ന സ്ഥാപനമാണ് സിആപ്റ്റ്.

'ഇതാ ഞാൻ ഡിജോയ്ക്ക് അയച്ച മെസ്സേജ്'; മലയാളി ഫ്രം ഇന്ത്യയുടെ തിരക്കഥയെ ചൊല്ലിയുള്ള പ്രശ്നത്തിൽ തെളിവുകളുമായി നിഷാദ് കോയ

റ്റിസി മറിയം തോമസ് കാണുന്ന ‘മലയാളിയുടെ മനോലോകം’

മിനിമൽ സൊസൈറ്റിയുടെ ചലച്ചിത്രമേള മെയ് 10 മുതൽ കോഴിക്കോട്, പതിനെട്ട് പുതിയ മലയാള സിനിമകൾ പ്രദർശിപ്പിക്കും

വിനീതായത് കൊണ്ട് മാത്രമാണ് ഞാനാ പടം ചെയ്തത്; വർഷങ്ങൾക്ക് ശേഷത്തിലെ കഥാപാത്രത്തെ കുറിച്ച് തനിക്ക് ആശങ്കയുണ്ടായിരുന്നു എന്ന് നിവിൻ പോളി

സിംഹത്തോട് പൊരുതാൻ കുഞ്ചാക്കോ ബോബൻ, രക്ഷിക്കാൻ ശ്രമിച്ച് സുരാജ് വെഞ്ഞാറമൂട്; 'ഗര്‍ര്‍ര്‍..' ടീസർ പുറത്ത്

SCROLL FOR NEXT