Around us

എംജി സര്‍വ്വകലാശാല സംഘര്‍ഷത്തില്‍ എസ്എഫ്ഐയുടെ പരാതിയില്‍ ഏഴ് എഐഎസ്എഫ് പ്രവര്‍ത്തകര്‍ക്കെതിരെ പൊലീസ് കേസ്

എം.ജി സര്‍വ്വകലാശാല സംഘര്‍ഷത്തില്‍ എസ്.എഫ്.ഐയുടെ പരാതിയില്‍ എ.ഐ.എസ്.എഫ് പ്രവര്‍ത്തകര്‍ക്കെതിരെ പൊലീസ് കേസെടുത്തു.

സംഘര്‍ഷത്തിനിടെ എ.ഐ.എസ്.എഫ് പ്രവര്‍ത്തകര്‍ എസ്.എഫ്.ഐയുടെ പ്രവര്‍ത്തകയോട് അപമര്യാദയായി പെരുമാറിയെന്നും കേറിപ്പിടിക്കാന്‍ ശ്രമിച്ചെന്നും ആരോപിച്ചാണ് എസ്.എഫ്.ഐ കോട്ടയം ഗാന്ധിനഗര്‍ സ്റ്റേഷനില്‍ പരാതി നല്‍കിയത്. സംഭവത്തില്‍ ഏഴ് എ.ഐ.എസ്.എഫ് പ്രവര്‍ത്തകരെ പ്രതിയാക്കി രണ്ട് കേസുകള്‍ കോട്ടയം ഗാന്ധിനഗര്‍ പൊലീസ് രജിസ്റ്റര്‍ ചെയ്തു.

തങ്ങളുടെ പരാതിയെ പ്രതിരോധിക്കാനാണ് എസ്.എഫ്.ഐ പൊലീസില്‍ പരാതി നല്‍കിയതെന്ന് എ.ഐ.എസ്.എഫ് നേതാക്കള്‍ പ്രതികരിച്ചു. ദൃശ്യങ്ങള്‍ പരിശോധിച്ചാല്‍ സംഭവ സ്ഥലത്ത് എന്താണ് നടന്നതെന്ന് മനസിലാകും.

സംഭവം നടന്ന് ഒരു ദിവസത്തിന് ശേഷമാണ് എസ്.എഫ്.ഐ പരാതി നല്‍കുന്നത്. കേസ് അട്ടിമറിക്കാന്‍ ശ്രമം നടക്കുന്നുണ്ടോ എന്ന് സംശയമുള്ളതായും എ.ഐ.എസ്.എഫ് നേതാക്കള്‍ പ്രതികരിച്ചു.

വിഷയത്തില്‍ മൗനം പാലിക്കുന്ന സി.പി.ഐ നേതാക്കള്‍ക്കെതിരെ പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍ കടുത്ത വിമര്‍ശനം ഉന്നയിച്ചു.

തങ്ങളുടെ മകളെ പോലെ സംരക്ഷിക്കേണ്ട വനിതാ പ്രവര്‍ത്തകയോട് ഇത്രയും അപമര്യാദയായി എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ പെരുമാറിയിട്ടും എങ്ങനെയാണ് സി.പി.ഐ നേതാക്കള്‍ക്ക് നിശബ്ദരായി ഇരിക്കാന്‍ കഴിയുന്നതെന്നും വി.ഡി സതീശന്‍ ചോദിച്ചു.

ഗിബ്ലി സ്റ്റുഡിയോസിന്റെ ലാന്‍ഡ്‌സ്‌കേപ്പായിരുന്നു ബാലന്റെ റഫറൻസ്: ചിദംബരം

റോഷാക്ക് തുടങ്ങി രണ്ടാഴ്ച കഴിഞ്ഞപ്പോൾ മമ്മൂക്ക പറഞ്ഞു, ഇന്നാണ് എനിക്ക് സംസാരിക്കാൻ ഒരു ഡയലോഗ് എങ്കിലും തന്നത് എന്ന്: സമീർ അബ്ദുൾ

'മഞ്ഞുമ്മൽ' ക്ലൈമാക്സ് ഞാൻ ഏറ്റവും ആസ്വദിച്ച് ഷൂട്ട് ചെയ്ത സീൻ: ചിദംബരം

'റഡാര്‍ മലയാളം'; മലയാളത്തിലെ പുതുതലമുറ സംഗീതപ്രതിഭകളെ പ്രോത്സാഹിപ്പിക്കാന്‍ സ്‌പോട്ടിഫൈ

ഐ നോബഡി സെക്കന്‍ഡ് ഹാഫിന് 4 വേര്‍ഷനുകള്‍ ഉണ്ടായിരുന്നു: നിസ്സാം ബഷീർ

SCROLL FOR NEXT