Around us

'സംഘപരിവാറിന് വഴങ്ങുന്ന ഭരണകൂട നടപടി, മനുഷ്യരാശിയോടുള്ള വെല്ലുവിളി'

കോട്ടയത്ത് കൊവിഡ് ബാധിച്ച് മരിച്ച വയോധികന്റെ ശവസംസ്‌കാരം തടഞ്ഞതില്‍ പ്രതിഷേധവുമായി എഴുത്തുകാരും സാമൂഹ്യ സാംസ്‌കാരിക പ്രവര്‍ത്തകരും. മുട്ടമ്പലത്തെ മുനിസിപ്പാലിറ്റി വക വൈദ്യുതി ശ്മശാനത്തില്‍ മൃതദേഹം സംസ്‌കരിക്കുന്നതിനെതിരെ മുള കെട്ടി വഴിയടച്ച് പ്രതിഷേധമുയര്‍ന്നിരുന്നു. നഗരസഭാ കൗണ്‍സിലറും ബിജെപി നേതാവുമായ ടി എന്‍ ഹരികുമാറിന്റെ നേതൃത്വത്തിലായിരുന്നു എതിര്‍പ്പ്.

കോട്ടയം മുനിസിപ്പാലിറ്റി വക വൈദ്യുതി ശ്മശാനത്തിൽ കോവിഡ് ബാധിച്ചു മരിച്ചയാളുടെ മൃതദേഹം സംസ്കരിക്കുന്നത് തടഞ്ഞ സംഘപരിവാർ അക്രമത്തിലും അതിന് വഴങ്ങുന്ന ഭരണകൂട നടപടിയിലും കോട്ടയംകാരായ ഞങ്ങൾ ശക്തമായി പ്രതിഷേധിക്കുന്നു. ഈ പ്രാകൃത സംഭവം മനുഷ്യരാശിയോടുള്ള വെല്ലുവിളി ആണ്.ഉടൻ തന്നെ ശവസംസ്കാരം അതേ സ്ഥലത്ത് നടത്തണമെന്നും അക്രമികൾക്കെതിരെ നിയമ നടപടികൾ സ്വീകരിക്കണമെന്നും ഞങ്ങൾ അധികാരികളോട് ആവശ്യപ്പെടുന്നു.

രേഖാ രാജ്

അയ്മനം ജോൺ

സജീവ് അയ്മനം

എസ് ഹരീഷ്

എം ആർ രേണുകുമാർ

പ്രിൻസ് അയ്മനം

ആർ സംഗീതzzzz

മുനിസിപ്പാലിറ്റി വക വൈദ്യുതി ശ്മശാനത്തില്‍ കോവിഡ് ബാധിച്ചു മരിച്ചയാളുടെ മൃതദേഹം സംസ്‌കരിക്കുന്നത് തടഞ്ഞ സംഘപരിവാര്‍ അക്രമത്തിന് വഴങ്ങുന്നതായിരുന്നു ഭരണകൂട നടപടിയെന്ന് രേഖാ രാജ്, അയ്മനം ജോണ്‍, സജീവ് അയ്മനം, എസ് ഹരീഷ്, എം ആര്‍ രേണുകുമാര്‍, പ്രിന്‍സ് അയ്മനം, ആര്‍ സംഗീത എന്നിവര്‍ സംയുക്ത പ്രസ്താവനയില്‍ വ്യക്തമാക്കി. കോട്ടയത്ത് നിന്നുള്ള എഴുത്തുകാരും ആക്ടിവിസ്റ്റുകളുമാണ് സംഭവത്തില്‍ നിയമനടപടി ആവശ്യപ്പെട്ടത്.

കൊവിഡ് ബാധിതന്റെ സംസ്‌കാരം പ്രതിഷേധത്തെ തുടര്‍ന്ന് മാറ്റിവച്ചിരിക്കുകയാണ്. നാട്ടുകാരുടെ ആശങ്ക പരിഗണിച്ചാണ് മാറ്റിയതെന്ന് തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ അറിയിച്ചു. സംസ്‌കാരത്തിന് ജില്ലാ ഭരണകൂടം മറ്റൊരു സ്ഥലം കണ്ടെത്തുമെന്നും തിരുവഞ്ചൂര്‍.

സിദ്ധാര്‍ത്ഥ് വരദരാജനും കരണ്‍ ഥാപ്പറിനും എതിരായ രാജ്യദ്രോഹക്കേസ് യഥാര്‍ത്ഥ ജേണലിസത്തെ ഭീഷണിപ്പെടുത്താനുള്ള ശ്രമം

എന്തുകൊണ്ട് ഇന്നാരീറ്റുവിന്‍റെ ഹോളിവുഡ് സിനിമയില്‍ നിന്നും പിന്മാറി? ഫഹദ് ഫാസില്‍ പറയുന്നു

അമ്മ മരിച്ച സമയത്തുള്ള പാട്ടില്‍ തിത്തിത്താരാ തിത്തിത്തൈ എങ്ങനെ വരും? താന്‍ വരിയെഴുതിയ ആ പാട്ടിനെക്കുറിച്ച് മനു മഞ്ജിത്ത്

അതുപോലുള്ള കഥാപാത്രങ്ങള്‍ ലഭിച്ചിട്ടില്ല, കിട്ടുമ്പോള്‍ വല്ലാത്ത കൊതിയാണ്: ഹരിശ്രീ അശോകന്‍

ഇന്ത്യയില്‍ ഒളിഗാര്‍ക്കിയും ജാതിയും പ്രവര്‍ത്തിക്കുന്നത് നെപോട്ടിസത്തിലൂടെ |PROF. DR. G. MOHAN GOPAL|DINU VEYIL

SCROLL FOR NEXT