Around us

'തന്റെ വീട്ടില്‍ കൊണ്ടുപോടോ'; ചര്‍ച്ചയ്‌ക്കെത്തിയ ഉദ്യോഗസ്ഥനോട് ആക്രോശിച്ച് ബിജെപി കൗണ്‍സിലര്‍

കോട്ടയത്ത് കൊവിഡ് ബാധിച്ച് മരിച്ചയാളുടെ സംസ്‌കാരം തടഞ്ഞ പ്രതിഷേധക്കാരോട് ചര്‍ച്ചയ്‌ക്കെത്തിയ സര്‍ക്കാര്‍ ഉദ്യോഗസ്ഥനോട് കയര്‍ത്ത് ബിജെപി കൗണ്‍സിലര്‍. 'തന്റെ വീട്ടില്‍ കൊണ്ടുപോടോ' എന്നായിരുന്നു ആക്രോശം. തന്റെ വീട്ടില്‍ ബോഡി അടക്കാന്‍ അനുവിദിക്കുമോയെന്നും ബിജെപി കൗണ്‍സിലര്‍ ചോദിക്കുന്നുണ്ട്. മാസ്‌ക് ശരിയായി ധരിക്കാതെയാണ് ഇയാള്‍ ആള്‍ക്കുട്ടത്തില്‍ ശബ്ദമുയര്‍ത്തി സംസാരിക്കുന്നതെന്നും ദൃശ്യങ്ങളില്‍ കാണാം.

കൊവിഡ് നിയന്ത്രണങ്ങളെല്ലാം ലംഘിച്ചാണ് പ്രതിഷേധം. ശ്മശാനത്തില്‍ നിന്നും എത്തുന്ന പുകയിലൂടെ രോഗം പടരുമെന്നാണ് പ്രതിഷേധക്കാര്‍ പറയുന്നത്. ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി അനുനയിപ്പിക്കാന്‍ ശ്രമിച്ചെങ്കിലും ബിജെപി കൗണ്‍സിലര്‍ തടയുകയായിരുന്നു. പ്രശ്‌നത്തെ ജനപ്രതിനിധികള്‍ രാഷ്ട്രീയവത്കരിക്കരുതെന്ന് ചര്‍ച്ചയ്‌ക്കെത്തിയ ഉദ്യോഗസ്ഥന്‍ മടങ്ങി പോകുമ്പോള്‍ പറയുന്നുണ്ട്.

ചുങ്കം സ്വദേശി ഔസേപ്പ് ജോര്‍ജ്ജിന്റെ സംസ്‌കാരം കോര്‍പ്പറേഷന്‍ ശ്മശാനത്തില്‍ നടത്താന്‍ തീരുമാനിച്ചതോടെയാണ് കൗണ്‍സിലറുടെ നേതൃത്വത്തില്‍ പ്രദേശവാസികള്‍ സംഘടിച്ചത്. ശ്മശാനത്തിലേക്കുള്ള വഴി ഇവര്‍ കെട്ടിയടച്ചു. പൊലീസ് എത്തിയാണ് ഇത് മാറ്റിയത്. ഇതോടെ നാട്ടുകാര്‍ വഴിയില്‍ കുത്തിയിരുന്നു പ്രതിഷേധിച്ചു. കൊവിഡ് മൃതദേഹങ്ങള്‍ സംസ്‌കരിക്കാന്‍ ജില്ലാഭരണകൂടം വേറെ സ്ഥലം കണ്ടെത്തണമെന്നാണ് നാട്ടുകാര്‍ പറയുന്നത്.

ബാഹുൽ രമേശ്, ദിൻജിത്ത് അയ്യത്താൻ എന്നീ പേരുകളാണ് 'എക്കോ'യിലേക്കുള്ള എക്സൈറ്റ്മെന്റിന് പ്രധാന കാരണം: സന്ദീപ് പ്രദീപ്

വിലായത്ത് ബുദ്ധ കണ്ട ഒരാൾ എന്ന നിലയിൽ പറയുകയാണ് സച്ചി ഈ സിനിമയെ ഓർത്ത് അഭിമാനിച്ചേനെ: പൃഥ്വിരാജ്

അടൂരിന്റെ നായകനായി വീണ്ടും മമ്മൂട്ടി; നിർമാണം മമ്മൂട്ടിക്കമ്പനി

ദുബായില്‍ ദമാക് ഐലൻഡ്സ് 2 വരുന്നു

കിഷ്കിന്ധയ്ക്ക് ശേഷം 'എക്കോ' ചെയ്താൽ എന്റെ ഗ്രാഫ് മുകളിലേക്ക് പോകുമെന്ന് തോന്നി: ദിൻജിത്ത് അയ്യത്താൻ

SCROLL FOR NEXT