P Jayarajan 'fans' poster in pinarayi vijayan's dharamadam assembly
P Jayarajan 'fans' poster in pinarayi vijayan's dharamadam assembly 
Election

ഞങ്ങടെ ഉറപ്പാണ് പി.ജെ, പിണറായി വിജയന്റെ മണ്ഡലത്തില്‍ പി.ജയരാജന്‍ അനുകൂല പോസ്റ്റര്‍

സി.പി.ഐ.എം സംസ്ഥാന സമിതിയംഗം പി.ജയരാജന് തെരഞ്ഞെടുപ്പില്‍ സീറ്റ് നിഷേധിച്ചെന്ന വിവാദത്തിന് പിന്നാലെ ധര്‍മ്മടത്ത് പോസ്റ്റര്‍. 'ഞങ്ങടെ ഉറപ്പാണ് പി.ജെ' എന്ന കാപ്ഷനോടെ പി.ജയരാജന്‍ ഇരിക്കുന്ന പ്രചാരണ ബോര്‍ഡ് ആണ് മുഖ്യമന്ത്രി പിണറായി വിജയന്‍ മത്സരിക്കുന്ന ധര്‍മ്മടത്ത് പതിച്ചിരിക്കുന്നത്. 'പോരാളികള്‍' എന്ന പേരിലാണ് പോസ്റ്റര്‍ വച്ചിരിക്കുന്നത്. ഉറപ്പാണ് എല്‍ഡിഎഫ് എന്ന എല്‍ഡിഎഫ് പ്രചരണ വാക്യത്തിന് ബദലായാണ് ഞങ്ങടെ ഉറപ്പാണ് പിജെ എന്ന കാപ്ഷന്‍.

കണ്ണൂരിലെ ഏറ്റവും ജനസ്വാധീനമുള്ള സി.പി.എം നേതാവ് കൂടിയായ പി.ജയരാജന് സീറ്റ് നല്‍കാത്തതില്‍ അണികള്‍ക്കിടയില്‍ നിന്ന് പ്രതിഷേധമുയര്‍ന്നിരുന്നു. സീറ്റ് നിഷേധിച്ചതില്‍ പരസ്യമായി പ്രതിഷേധമറിയിച്ച് സ്‌പോര്‍ട്‌സ് കൗണ്‍സില്‍ ജില്ലാ വൈസ് പ്രസിഡന്റ് ധീരജ് കുമാര്‍ രാജി വച്ചിരുന്നു. ഇദ്ദേഹത്തെ പിന്നീട് പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കി.

P Jayarajan 'fans' poster in pinarayi vijayan's dharamadam assembly

ധര്‍മ്മടം ആര്‍ വി മൊട്ടയിലെ റോഡരികിലാണ് ജയരാജന്‍ അനുകൂല കൂറ്റന്‍ ഫ്‌ളെക്‌സ് ബോര്‍ഡ് ഉയര്‍ന്നിരിക്കുന്നത്. നേരത്തെ പി.ജെ ആര്‍മി എന്ന പേരില്‍ പി.ജയരാജനെ അനുകൂലിക്കുന്നവരുടെ ഫേസ്ബുക്ക് കൂട്ടായ്മ സ്ഥാനാര്‍ത്ഥിത്വം നിഷേധിച്ചതിനെതിരെ രംഗത്ത് വന്നിരുന്നു. പ്രതിഷേഘധങ്ങളെ തള്ളിപ്പറഞ്ഞും നിയമനടപടിയുണ്ടാകുമെന്ന മുന്നറിയിപ്പ് നല്‍കിയും പി.ജയരാജന്‍ രംഗത്ത് വന്നതോടെ പിജെ ആര്‍മി പിണറായി വിജയന്റെ ചിത്രം പ്രൊഫൈല്‍ ഫോട്ടോയാക്കി.

പി.ജയരാജന്‍ അന്ന് പറഞ്ഞത്

നിശ്ചിത മാനദണ്ഡപ്രകാരം സ്ഥാനാർഥികളെ നിശ്ചയിക്കുന്നതിനുള്ള സംഘടനാപരമായ നടപടിക്രമങ്ങൾ പാർട്ടി സ്വീകരിച്ചുവരികയാണ്. അതിനിടയിൽ സാമൂഹ്യമാധ്യമങ്ങളിലൂടെയും അല്ലാതെയും എന്റെ പേരുമായി ബന്ധപ്പെടുത്തി ചില അഭിപ്രായ പ്രകടനങ്ങൾ നടന്ന് വരുന്നതായി മനസ്സിലാക്കുന്നു. ഒരു പാർട്ടി പ്രവർത്തകൻ എന്ന നിലക്ക് ഏത് ചുമതല നൽകണം എന്നത് പാർട്ടിയാണ് തീരുമാനിക്കുക. അങ്ങിനെ തീരുമാനമെടുക്കുന്നതിനെ സ്വാധീനിക്കാൻ പാർട്ടി സംഘടനക്ക് വെളിയിലുള്ള ആർക്കും സാധ്യമാവുകയില്ല. അതിനാൽ തന്നെ സ്ഥാനാർഥിത്വവുമായി എന്റെ പേരിനെ ബന്ധപ്പെടുത്തിക്കൊണ്ടുള്ള പ്രചരണങ്ങളിൽ നിന്നും പാർട്ടി ബന്ധുക്കൾ വിട്ട് നിൽക്കണമെന്ന് അഭ്യർത്ഥിക്കുന്നു .

ചിലരുടെ പ്രചരണം ഏറ്റുപിടിച്ച് പാർട്ടി ശത്രുക്കൾ പാർട്ടിയെ ആക്രമിക്കാനും ഓരോ മണ്ഡലത്തിലും മത്സരിക്കുന്ന എൽഡിഎഫ് സ്ഥാനാർഥികളെ ഇകഴ്ത്തി കാണാനും ശ്രമം നടക്കുന്നതായാണ് തിരിച്ചറിയേണ്ടത്. എൽ.ഡി.എഫിന്റെ തുടർ ഭരണം ഉറപ്പുവരുത്തേണ്ട സന്ദർഭത്തിൽ അനാവശ്യ വിവാദങ്ങളിലേക്ക് വലിച്ചിഴക്കുന്നത് പാർട്ടി ശത്രുക്കൾക്ക് മാത്രമേ ഗുണം ചെയ്യുകയുള്ളു. ഞാൻ കൂടി പങ്കാളിത്തം വഹിച്ചുകൊണ്ടാണ് സ്ഥാനാർത്ഥി പട്ടിക രൂപപ്പെടുത്തുന്നത്.അങ്ങനെ തീരുമാനിക്കപ്പെടുന്ന എൽഡിഎഫിൻ്റെ മുഴുവൻ സ്ഥാനാർഥികളെയും വിജയിപ്പിക്കാൻ എന്നെയും പാർട്ടിയെയും സ്നേഹിക്കുന്ന എല്ലാവരോടും സജീവമായി രംഗത്തിറങ്ങണമെന്ന് അഭ്യർത്ഥിക്കുന്നു.

'ഞാൻ ഒരു വടക്കൻ സെൽഫിയുടെയും പ്രേമത്തിന്റെയും ഫാനാണ്' ; നിവിന്റെ സ്റ്റൈലിൽ എഴുതിയതാണ് ഗോപി എന്ന കഥാപാത്രമെന്ന് ഡിജോ ജോസ് ആന്റണി

'എല്ലാ ശക്തികളും ഒരു നല്ല നാളേക്ക് വേണ്ടി ഒന്നിക്കുന്നു' ; പ്രഭാസ് ചിത്രം കല്‍കി 2898 എഡിയുടെ പുതിയ റിലീസ് തീയതി പുറത്ത്

'ഇപ്പോൾ പറയേണ്ട വളരെ സ്ട്രോങ്ങ് ആയ വിഷയമാണ് പഞ്ചവത്സര പദ്ധതിയിലേത്' ; എന്റെ കഥാപാത്രം അത്ര നല്ലവനായ നന്മ മരം അല്ലെന്ന് സിജു വിൽ‌സൺ

'മഞ്ഞുമ്മൽ ബോയ്‌സിനെക്കാൾ മികച്ച ചിത്രമാണ്' ; വർഷങ്ങൾക്ക് ശേഷം തമിഴ്നാട്ടിൽ റിലീസിനായി ആവശ്യപ്പെട്ടത് 15 കോടിയെന്ന് ധനഞ്ജയന്‍

'നായാട്ടിന് ശേഷം വീണ്ടുമൊന്നിച്ച് കുഞ്ചാക്കോ ബോബനും ഷാഹി കബീറും' ; ജിത്തു അഷറഫ് ചിത്രത്തിന്റെ ഷൂട്ടിങ് ആരംഭിച്ചു

SCROLL FOR NEXT