Around us

ഷോള്‍ ദേവനന്ദയുടേത്, തിരിച്ചറിഞ്ഞ് അമ്മ ; പ്രതീക്ഷ കൈവിടാതെയെത്തി ഒടുക്കം നെഞ്ചുതകര്‍ന്ന് അച്ഛന്‍ 

THE CUE

ഇത്തിക്കരയാറ്റില്‍ നിന്ന് കണ്ടെത്തിയ ഷോള്‍ ദേവനന്ദയുടേത് തന്നെയെന്ന് തിരിച്ചറിഞ്ഞ് അമ്മ ധന്യ. കാണാതാകുമ്പോള്‍ ദേവനന്ദ ധരിച്ചിരുന്ന ഷോള്‍ തന്നെയാണിതെന്ന് പൊലീസിനോട് പറഞ്ഞു. ഏഴുവയസ്സുകാരിയുടെ മൃതദേഹം വീടിനടുത്തുള്ള പുഴയില്‍ നിന്നാണ് കണ്ടെത്തിയത്. മൃതദേഹം കണ്ടെത്തിയതിന് പിന്നാലെയുള്ള തിരച്ചിലിലാണ് ഷോള്‍ ലഭിച്ചത്. ഇത് ദേവനന്ദയുടേതല്ലെങ്കില്‍ ആറില്‍ കൂടുതല്‍ പരിശോധന വേണ്ടിവരുമെന്ന് പൊലീസ് ഉദ്യോഗസ്ഥര്‍ വ്യക്തമാക്കിയിരുന്നു.

മുങ്ങല്‍ വിദഗ്ധരാണ് കുട്ടിയുടെ ചേതനയറ്റശരീരം പുഴയില്‍ നിന്ന് പുറത്തെടുത്തത്. തലമുടി വള്ളിയില്‍ കുടുങ്ങി കമിഴ്ന്നുകിടക്കുന്ന നിലയിലായിരുന്നു. അതേസമയം മൃതദേഹത്തില്‍ മുറിവുകളോ ചതവുകളോ ഇല്ലെന്നാണ് ഇന്‍ക്വസ്റ്റ് റിപ്പോര്‍ട്ട്. ബലപ്രയോഗത്തിന്റെ ലക്ഷണങ്ങള്‍ മൃതദേഹത്തില്‍ ഇല്ലെന്നുമാണ് പ്രാഥമിക പരിശോധനയില്‍ വ്യക്തമായത്. പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷമേ കൂടുതല്‍ വ്യക്തത വരികയുള്ളൂ.

ധരിച്ചിരുന്ന വസ്ത്രങ്ങളെല്ലാം മൃതദേഹത്തില്‍ ഉണ്ടായിരുന്നു. തിരുവനന്തപുരം മെഡിക്കല്‍ കോളജിലാണ് പോസ്റ്റ്‌മോര്‍ട്ടം. ഇളവൂര്‍ സ്വദേശികളായ പ്രദീപ് ധന്യ ദമ്പതികളുടെ മകളായ ദേവനന്ദയെ വ്യാഴാഴ്ച രാവിലെ പത്തുമണിയോടെയാണ് വീട്ടില്‍ നിന്നും കാണാതായത്. കുട്ടിയെ കാണാനില്ലെന്ന വിവരമറിഞ്ഞ് ,ഗള്‍ഫിലായിരുന്ന അച്ഛന്‍ പ്രദീപ് രാവിലെയോടെ എത്തിയെങ്കിലും മകളുടെ ചേതനയറ്റ ശരീരമാണ് കാണാനായത്. മൃതദേഹം കണ്ട് പ്രദീപ് പൊട്ടിക്കരഞ്ഞ് തളര്‍ന്നിരുന്നുപോയത് കണ്ടുനിന്നവരുടെ കരള്‍ പിളര്‍ക്കുന്നതായിരുന്നു.

ബാഹുൽ രമേശ്, ദിൻജിത്ത് അയ്യത്താൻ എന്നീ പേരുകളാണ് 'എക്കോ'യിലേക്കുള്ള എക്സൈറ്റ്മെന്റിന് പ്രധാന കാരണം: സന്ദീപ് പ്രദീപ്

വിലായത്ത് ബുദ്ധ കണ്ട ഒരാൾ എന്ന നിലയിൽ പറയുകയാണ് സച്ചി ഈ സിനിമയെ ഓർത്ത് അഭിമാനിച്ചേനെ: പൃഥ്വിരാജ്

അടൂരിന്റെ നായകനായി വീണ്ടും മമ്മൂട്ടി; നിർമാണം മമ്മൂട്ടിക്കമ്പനി

ദുബായില്‍ ദ​മാ​ക്​ ഐ​ല​ൻ​ഡ്​​സ്​ 2 വരുന്നു

കിഷ്കിന്ധയ്ക്ക് ശേഷം 'എക്കോ' ചെയ്താൽ എന്റെ ഗ്രാഫ് മുകളിലേക്ക് പോകുമെന്ന് തോന്നി: ദിൻജിത്ത് അയ്യത്താൻ

SCROLL FOR NEXT