Around us

ഷോള്‍ ദേവനന്ദയുടേത്, തിരിച്ചറിഞ്ഞ് അമ്മ ; പ്രതീക്ഷ കൈവിടാതെയെത്തി ഒടുക്കം നെഞ്ചുതകര്‍ന്ന് അച്ഛന്‍ 

THE CUE

ഇത്തിക്കരയാറ്റില്‍ നിന്ന് കണ്ടെത്തിയ ഷോള്‍ ദേവനന്ദയുടേത് തന്നെയെന്ന് തിരിച്ചറിഞ്ഞ് അമ്മ ധന്യ. കാണാതാകുമ്പോള്‍ ദേവനന്ദ ധരിച്ചിരുന്ന ഷോള്‍ തന്നെയാണിതെന്ന് പൊലീസിനോട് പറഞ്ഞു. ഏഴുവയസ്സുകാരിയുടെ മൃതദേഹം വീടിനടുത്തുള്ള പുഴയില്‍ നിന്നാണ് കണ്ടെത്തിയത്. മൃതദേഹം കണ്ടെത്തിയതിന് പിന്നാലെയുള്ള തിരച്ചിലിലാണ് ഷോള്‍ ലഭിച്ചത്. ഇത് ദേവനന്ദയുടേതല്ലെങ്കില്‍ ആറില്‍ കൂടുതല്‍ പരിശോധന വേണ്ടിവരുമെന്ന് പൊലീസ് ഉദ്യോഗസ്ഥര്‍ വ്യക്തമാക്കിയിരുന്നു.

മുങ്ങല്‍ വിദഗ്ധരാണ് കുട്ടിയുടെ ചേതനയറ്റശരീരം പുഴയില്‍ നിന്ന് പുറത്തെടുത്തത്. തലമുടി വള്ളിയില്‍ കുടുങ്ങി കമിഴ്ന്നുകിടക്കുന്ന നിലയിലായിരുന്നു. അതേസമയം മൃതദേഹത്തില്‍ മുറിവുകളോ ചതവുകളോ ഇല്ലെന്നാണ് ഇന്‍ക്വസ്റ്റ് റിപ്പോര്‍ട്ട്. ബലപ്രയോഗത്തിന്റെ ലക്ഷണങ്ങള്‍ മൃതദേഹത്തില്‍ ഇല്ലെന്നുമാണ് പ്രാഥമിക പരിശോധനയില്‍ വ്യക്തമായത്. പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷമേ കൂടുതല്‍ വ്യക്തത വരികയുള്ളൂ.

ധരിച്ചിരുന്ന വസ്ത്രങ്ങളെല്ലാം മൃതദേഹത്തില്‍ ഉണ്ടായിരുന്നു. തിരുവനന്തപുരം മെഡിക്കല്‍ കോളജിലാണ് പോസ്റ്റ്‌മോര്‍ട്ടം. ഇളവൂര്‍ സ്വദേശികളായ പ്രദീപ് ധന്യ ദമ്പതികളുടെ മകളായ ദേവനന്ദയെ വ്യാഴാഴ്ച രാവിലെ പത്തുമണിയോടെയാണ് വീട്ടില്‍ നിന്നും കാണാതായത്. കുട്ടിയെ കാണാനില്ലെന്ന വിവരമറിഞ്ഞ് ,ഗള്‍ഫിലായിരുന്ന അച്ഛന്‍ പ്രദീപ് രാവിലെയോടെ എത്തിയെങ്കിലും മകളുടെ ചേതനയറ്റ ശരീരമാണ് കാണാനായത്. മൃതദേഹം കണ്ട് പ്രദീപ് പൊട്ടിക്കരഞ്ഞ് തളര്‍ന്നിരുന്നുപോയത് കണ്ടുനിന്നവരുടെ കരള്‍ പിളര്‍ക്കുന്നതായിരുന്നു.

സിദ്ധാര്‍ത്ഥ് വരദരാജനും കരണ്‍ ഥാപ്പറിനും എതിരായ രാജ്യദ്രോഹക്കേസ് യഥാര്‍ത്ഥ ജേണലിസത്തെ ഭീഷണിപ്പെടുത്താനുള്ള ശ്രമം

എന്തുകൊണ്ട് ഇന്നാരീറ്റുവിന്‍റെ ഹോളിവുഡ് സിനിമയില്‍ നിന്നും പിന്മാറി? ഫഹദ് ഫാസില്‍ പറയുന്നു

അമ്മ മരിച്ച സമയത്തുള്ള പാട്ടില്‍ തിത്തിത്താരാ തിത്തിത്തൈ എങ്ങനെ വരും? താന്‍ വരിയെഴുതിയ ആ പാട്ടിനെക്കുറിച്ച് മനു മഞ്ജിത്ത്

അതുപോലുള്ള കഥാപാത്രങ്ങള്‍ ലഭിച്ചിട്ടില്ല, കിട്ടുമ്പോള്‍ വല്ലാത്ത കൊതിയാണ്: ഹരിശ്രീ അശോകന്‍

ഇന്ത്യയില്‍ ഒളിഗാര്‍ക്കിയും ജാതിയും പ്രവര്‍ത്തിക്കുന്നത് നെപോട്ടിസത്തിലൂടെ |PROF. DR. G. MOHAN GOPAL|DINU VEYIL

SCROLL FOR NEXT