Around us

'അഞ്ചുവയസുള്ള കുഞ്ഞിനെ താലിബാന് വിട്ടുകൊടുക്കരുത്', നിമിഷ തെറ്റുകാരി, രാജ്യത്തെത്തിച്ച് ശിക്ഷിക്കണമെന്ന് ബിന്ദു

നിമിഷ ഫാത്തിമയെ ഇന്ത്യയിലെത്തിച്ച് ശിക്ഷിക്കണമെന്ന് അമ്മ ബിന്ദു. അഞ്ച് വയസ് മാത്രമുള്ള തന്റെ കൊച്ചുമകള്‍ ഉമ്മുകുല്‍സുവിനെ എന്തിനാണ് താലിബാന് വിട്ട് നല്‍കുന്നതെന്നും ബന്ദു ചോദിച്ചു. മകള്‍ തെറ്റുചെയ്തിട്ടുണ്ടെന്ന് അറിയാം, ഐഎസില്‍ ചേര്‍ന്നതിലൂടെ രാജ്യത്തിനെതിരെ വലിയ കുറ്റമാണ് ചെയ്തത്. അതിനുള്ള ശിക്ഷ രാജ്യത്തെത്തിച്ച് നല്‍കണമെന്നും ദ വീക്കിന് നല്‍കിയ അഭിമുഖത്തില്‍ ബിന്ദു പറഞ്ഞു.

അഫ്ഗാനിസ്ഥാന്‍ ജയിലിലായിരുന്ന നിമിഷയെ താലിബാന്‍ മോചിപ്പിച്ചുവെന്ന റിപ്പോര്‍ട്ട് കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. അഫ്ഗാനിസ്ഥാനില്‍ അധികാരം പിടിച്ചെടുത്തതിന് പിന്നാലെ വിവിധ ജയിലുകളിലായിരുന്ന ആയിരക്കണക്കിന് തടവുകാരെയാണ് താലിബാന്‍ മോചിപ്പിച്ചത്. ഇതില്‍ നിമിഷ ഫാത്തിമ അടക്കമുള്ള മലയാളികളും ഉണ്ടെന്നായിരുന്നു റിപ്പോര്‍ട്ട്.

2016ല്‍ ഐഎസില്‍ ചേരാനായി ഭര്‍ത്താവിനൊപ്പം രാജ്യം വിടുമ്പോള്‍ നിമിഷ ഏഴ് മാസം ഗര്‍ഭിണിയായിരുന്നു. നിമിഷയുടെ മകള്‍ ഉമ്മുകുല്‍സുവിന് അഞ്ചുവയസായി, തന്റെ കൊച്ചുമകളെ താന്‍ ഒരിക്കല്‍ പോലും കണ്ടിട്ടില്ലെന്നും, നിമിഷയുമായി സംസാരിക്കുമ്പോള്‍ ശബ്ദം കേള്‍ക്കുക മാത്രമാണ് ചെയ്തിട്ടുള്ളതെന്നും ബിന്ദു പറയുന്നു.

'എന്റെ മകള്‍ തെറ്റ് ചെയ്തിട്ടുണ്ടെന്ന് എനിക്ക് അറിയാം. ഐഎസില്‍ ചേര്‍ന്നതിലൂടെ രാജ്യത്തിനെതിരെ വലിയ കുറ്റമാണ് ചെയ്തത്. അവളെ ഇന്ത്യയിലെത്തിച്ച് ഇവിടെ ജയിലില്‍ ഇട്ടോളൂ, പക്ഷെ താലിബാന് വിട്ടുകൊടുക്കരുത്. അഞ്ചുവയസുള്ള ഉമ്മുകുല്‍സുവിനെ എന്തിനാണ് താലിബാന്റെ കൈകളിലേക്ക് എറിഞ്ഞു കൊടുക്കുന്നത്. ആ കുഞ്ഞ് എന്ത് തെറ്റാണ് ചെയ്തത്. താലിബാന്റെ കീഴിലുള്ള പെണ്‍കുട്ടികളുടെ അവസ്ഥ നമുക്കെല്ലാം അറിയാമല്ലോ', നിമിഷയെ താലിബാന്‍ മോചിപ്പിച്ചതായി സ്ഥിരീകരണം ലഭിച്ചിട്ടുണ്ടെന്നും ബിന്ദു പറഞ്ഞു.

'എന്നെപ്പറ്റി ആദ്യമായി നല്ലത് പറഞ്ഞ, അല്ല മുന്‍പ് പലപ്പോഴും സംസാരിച്ചിട്ടുള്ള അടൂര്‍ സാറിനും നന്ദി'; ചര്‍ച്ചയായി മോഹന്‍ലാലിന്റെ പ്രസംഗം

ഞാന്‍ അനായാസമായാണ് അഭിനയിക്കുന്നതെന്ന് പലരും പറയുന്നു, എനിക്ക് അഭിനയം അനായാസമായ കാര്യമല്ല; മോഹന്‍ലാല്‍

യഥാർത്ഥ സംഭവങ്ങൾ ഇക്കുറിയും പശ്ചാത്തലമാകും, ഓപ്പറേഷൻ കംബോഡിയ 2026 നവംബർ-ഡിസംബറോടെ തുടങ്ങാനാണ് പ്ലാൻ: തരുൺ മൂർത്തി അഭിമുഖം

'തിയേറ്റർ' റിലീസിനോടനുബന്ധിച്ച് 'അൺറിട്ടൺ ബൈ ഹെർ' കാമ്പയിൻ; അപൂർവമായ മേഖലകളിലൂടെ സഞ്ചരിച്ച വനിതകളെ ആദരിച്ചു

'എപ്പോഴാണ് ഷൂട്ടിങ് ആരംഭിക്കുന്നത് എന്നാണ് നൈറ്റ് റൈഡേഴ്‌സിന്റെ കഥ കേട്ടയുടൻ മാത്യു ചോദിച്ചത്'; നൗഫൽ അബ്ദുള്ള

SCROLL FOR NEXT