Cue Interview

സെമിനാറില്‍ നിന്ന് ഇറക്കിവിട്ടിരുന്നു, കലാമണ്ഡലത്തിലും ജാതി വിവേചനം നേരിട്ടിരുന്നു, ഡോ.ആര്‍.എല്‍.വി.രാമകൃഷ്ണന്‍ അഭിമുഖം

മനീഷ് നാരായണന്‍

കലാപഠനം തുടങ്ങിയ കാലം മുതല്‍ മാറ്റിനിര്‍ത്തല്‍

ജാതിപ്പേരുമായി നടക്കുന്നവരാണ് ജാതിവിവേചനമില്ലെന്ന് പറയുന്നതെന്ന് ഡോ.ആര്‍.എല്‍.വി രാമകൃഷ്ണന്‍. കലാപഠനം തുടങ്ങിയ കാലം മുതല്‍ ജാതിവിവേചനം നേരിട്ടിരുന്നു. തനിക്ക് വേണ്ടി മാത്രമല്ല, വിവേചനം നേരിട്ട എല്ലാവര്‍ക്കുമായാണ് സംസാരിച്ചതെന്നും രാമകൃഷ്ണന്‍ ദ ക്യു അഭിമുഖത്തില്‍.

ജാതിവിവേചനം നേരിട്ട പലരും ഇപ്പോള്‍ വിളിക്കുന്നുണ്ട്. കലയിലും സംഗീതത്തിലും ഉന്നത പഠനം പൂര്‍ത്തിയാക്കി പുറത്തുവരുന്ന ദളിത് വിദ്യാര്‍ത്ഥികളെ മാറ്റിനിര്‍ത്തപ്പെടുന്നുണ്ട്. ചെമ്പൈ സംഗീതോല്‍സവത്തില്‍ പങ്കെടുപ്പിക്കാതെ മാറ്റിനിര്‍ത്തിയ ഗായിക ഇന്ന് രാവിലെ വിളിച്ച് സംസാരിച്ചിരുന്നു. കലാമണ്ഡലത്തിലെ പഠന കാലത്തും ജാതിവിവേചനം നേരിട്ടിരുന്നു. ജാതീയമായ വേര്‍തിരിവ് സമൂഹത്തില്‍ നിന്ന് മാറിയിട്ടില്ല. സംവരണം തന്നെ പല നിലക്കും അട്ടിമറിക്കപ്പെടാറുണ്ട്. കേരളത്തില്‍ എത്ര പട്ടികജാതി-പട്ടിക വര്‍ഗ കലാകാരന്‍മാര്‍ക്ക് അംഗീകാരം ലഭിച്ചിട്ടുണ്ടെന്ന് ചിന്തിക്കണം.

കലാഭവന്‍ മണി സിനിമാ മേഖലയില്‍ ജാതിവിവേചനം നേരിട്ടിരുന്നു. വിവേചനങ്ങളും നിഷേധങ്ങളും മറികടക്കാന്‍ അദ്ദേഹത്തിന് ശേഷിയുണ്ടായി. ഇന്നത്തെ അവാര്‍ഡുകള്‍ നോക്കിയാല്‍ എത്രയോ പുരസ്‌കാരങ്ങള്‍ കലാഭവന്‍ മണിക്ക് നിഷേധിക്കപ്പെട്ടിരുന്നുവെന്ന് മനസിലാകും.

ആദിവാസി കലാകാരന്‍മാരടക്കം അപമാനിതരായി, കലാകാരന്‍മാരെ മാനസികമായി പീഡിപ്പിക്കുന്നയാളാണ് സംഗീത നാടക അക്കാദമി സെക്രട്ടറി, സാഹിത്യകാരനാണെങ്കില്‍ സാഹിത്യഅക്കാദമിയില്‍ ഇരുത്തട്ടേ എന്നും ഡോ.ആര്‍.എല്‍.വി രാമകൃഷ്ണന്‍.

ഇതൊരു ബഡ്ജറ്റ് ഫ്രണ്ട്‌ലി ഏലിയൻ, അൽത്താഫിക്ക ആയിരുന്നു 'പ്ലൂട്ടോ'യായി ആദ്യ ഓപ്‌ഷൻ: ആദിത്യൻ ചന്ദ്രശേഖർ

ആരാധകർക്കൊപ്പം 6 മണിക്കൂർ ചെലവഴിച്ച് അല്ലു അർജുൻ; ഒപ്പം ഇൻഷുറൻസ് പരിരക്ഷയും

'ഏറുന്നോ തമോവനനിരകൾ... 'ഉന്മാദ'ത്തിൽ ജോബ് കുര്യൻ പാടിയ ലിറിക്കൽ വീഡിയോ ഗാനം പുറത്ത്

'മദ്യം മാത്രം കുടിക്കുന്ന ഏലിയൻ'; പ്ലൂട്ടോ എത്തുന്നു, ഓൺലൈൻ ബുക്കിംഗ് ആരംഭിച്ചു

കുമ്പളങ്ങി നൈറ്റ്സിന് ശേഷം മധു സി നാരായണൻ; നസ്ലെൻ ചിത്രം ഒരുങ്ങുന്നു

SCROLL FOR NEXT