Cue Interview

സെമിനാറില്‍ നിന്ന് ഇറക്കിവിട്ടിരുന്നു, കലാമണ്ഡലത്തിലും ജാതി വിവേചനം നേരിട്ടിരുന്നു, ഡോ.ആര്‍.എല്‍.വി.രാമകൃഷ്ണന്‍ അഭിമുഖം

മനീഷ് നാരായണന്‍

കലാപഠനം തുടങ്ങിയ കാലം മുതല്‍ മാറ്റിനിര്‍ത്തല്‍

ജാതിപ്പേരുമായി നടക്കുന്നവരാണ് ജാതിവിവേചനമില്ലെന്ന് പറയുന്നതെന്ന് ഡോ.ആര്‍.എല്‍.വി രാമകൃഷ്ണന്‍. കലാപഠനം തുടങ്ങിയ കാലം മുതല്‍ ജാതിവിവേചനം നേരിട്ടിരുന്നു. തനിക്ക് വേണ്ടി മാത്രമല്ല, വിവേചനം നേരിട്ട എല്ലാവര്‍ക്കുമായാണ് സംസാരിച്ചതെന്നും രാമകൃഷ്ണന്‍ ദ ക്യു അഭിമുഖത്തില്‍.

ജാതിവിവേചനം നേരിട്ട പലരും ഇപ്പോള്‍ വിളിക്കുന്നുണ്ട്. കലയിലും സംഗീതത്തിലും ഉന്നത പഠനം പൂര്‍ത്തിയാക്കി പുറത്തുവരുന്ന ദളിത് വിദ്യാര്‍ത്ഥികളെ മാറ്റിനിര്‍ത്തപ്പെടുന്നുണ്ട്. ചെമ്പൈ സംഗീതോല്‍സവത്തില്‍ പങ്കെടുപ്പിക്കാതെ മാറ്റിനിര്‍ത്തിയ ഗായിക ഇന്ന് രാവിലെ വിളിച്ച് സംസാരിച്ചിരുന്നു. കലാമണ്ഡലത്തിലെ പഠന കാലത്തും ജാതിവിവേചനം നേരിട്ടിരുന്നു. ജാതീയമായ വേര്‍തിരിവ് സമൂഹത്തില്‍ നിന്ന് മാറിയിട്ടില്ല. സംവരണം തന്നെ പല നിലക്കും അട്ടിമറിക്കപ്പെടാറുണ്ട്. കേരളത്തില്‍ എത്ര പട്ടികജാതി-പട്ടിക വര്‍ഗ കലാകാരന്‍മാര്‍ക്ക് അംഗീകാരം ലഭിച്ചിട്ടുണ്ടെന്ന് ചിന്തിക്കണം.

കലാഭവന്‍ മണി സിനിമാ മേഖലയില്‍ ജാതിവിവേചനം നേരിട്ടിരുന്നു. വിവേചനങ്ങളും നിഷേധങ്ങളും മറികടക്കാന്‍ അദ്ദേഹത്തിന് ശേഷിയുണ്ടായി. ഇന്നത്തെ അവാര്‍ഡുകള്‍ നോക്കിയാല്‍ എത്രയോ പുരസ്‌കാരങ്ങള്‍ കലാഭവന്‍ മണിക്ക് നിഷേധിക്കപ്പെട്ടിരുന്നുവെന്ന് മനസിലാകും.

ആദിവാസി കലാകാരന്‍മാരടക്കം അപമാനിതരായി, കലാകാരന്‍മാരെ മാനസികമായി പീഡിപ്പിക്കുന്നയാളാണ് സംഗീത നാടക അക്കാദമി സെക്രട്ടറി, സാഹിത്യകാരനാണെങ്കില്‍ സാഹിത്യഅക്കാദമിയില്‍ ഇരുത്തട്ടേ എന്നും ഡോ.ആര്‍.എല്‍.വി രാമകൃഷ്ണന്‍.

'ആൽപ്പറമ്പിൽ ഗോപിയുടെ ലോകത്തെ അവതരിപ്പിച്ച് ദി വേൾഡ് ഓഫ് ഗോപി' ; മലയാളീ ഫ്രം ഇന്ത്യയിലെ പുതിയ ഗാനം പുറത്ത്

'ഇവന് പല ഫോബിയകളും ഉണ്ട് ഞാൻ പിന്നെ പറഞ്ഞു തരാം' : അൽത്താഫ് സലിം നായകനാകുന്ന മന്ദാകിനി ട്രെയ്‌ലർ

'ഞാൻ ഒരു വടക്കൻ സെൽഫിയുടെയും പ്രേമത്തിന്റെയും ഫാനാണ്' ; നിവിന്റെ സ്റ്റൈലിൽ എഴുതിയതാണ് ഗോപി എന്ന കഥാപാത്രമെന്ന് ഡിജോ ജോസ് ആന്റണി

'എല്ലാ ശക്തികളും ഒരു നല്ല നാളേക്ക് വേണ്ടി ഒന്നിക്കുന്നു' ; പ്രഭാസ് ചിത്രം കല്‍കി 2898 എഡിയുടെ പുതിയ റിലീസ് തീയതി പുറത്ത്

'ഇപ്പോൾ പറയേണ്ട വളരെ സ്ട്രോങ്ങ് ആയ വിഷയമാണ് പഞ്ചവത്സര പദ്ധതിയിലേത്' ; എന്റെ കഥാപാത്രം അത്ര നല്ലവനായ നന്മ മരം അല്ലെന്ന് സിജു വിൽ‌സൺ

SCROLL FOR NEXT