ആ ഡയലോഗ് കേട്ട് അടി കിട്ടിയാ നേരെയാകുമെന്ന് പറഞ്ഞവരുണ്ട്

ട്രാവല്‍ സിനിമ എന്ന ചിന്തയില്‍ നിന്നാണ് തേന്മാവിന്‍ കൊമ്പത്ത് തുടങ്ങിയതെന്ന് പ്രിയദര്‍ശന്‍. ദ ക്യൂ അഭിമുഖ പരമ്പരയായ മാസ്റ്റര്‍ സ്‌ട്രോക്കിലാണ് പ്രിയദര്‍ശന്‍ തേന്മാവിന്‍ കൊമ്പത്തിനെക്കുറിച്ചും ചലച്ചിത്ര സപര്യയെക്കുറിച്ചും വിശദീകരിക്കുന്നത്.

കേരളത്തില്‍ തമിഴ് നാട്ടിലെയും കര്‍ണാടകയിലെയും പോലുള്ള ഗ്രാമങ്ങളില്ല. ഗിരീഷ് കര്‍ണാടിന്റെ കാട് എന്ന സിനിമ കണ്ടാണ് വില്ലേജിനെക്കുറിച്ചുള്ള ഡ്രീം ഉണ്ടാകുന്നത്. സത്യജിത് റേയുടെ സിനിമകളിലെ പോലുള്ള ഗ്രാമങ്ങളാണ് അന്വേഷിച്ചത്.

പ്ലോട്ട് മാത്രം ചിന്തിച്ചാണ് സാബുസിറില്‍ കാണിച്ച പൊള്ളാച്ചിയിലെ ഗ്രാമങ്ങളിലേക്ക് പോയത്. ശ്രീകൃഷ്ണ ആലനഹള്ളി എന്ന എഴുത്തുകാരനില്‍ നിന്നാണ് ഹള്ളി എടുത്തത്. ശ്രീകൃഷ്ണന്‍ എടുത്ത് ആ പേര് നെടുമുടി വേണുവിന് കൊടുത്തു.

Related Stories

No stories found.
logo
The Cue
www.thecue.in