തുടര്‍ഭരണത്തില്‍ പ്രതീക്ഷ;സീറ്റിനായി സി.പി.എമ്മിലെ മുതിര്‍ന്ന നേതാക്കള്‍; അന്തിമ തീരുമാനം മുഖ്യമന്ത്രിയുടേത്

തുടര്‍ഭരണത്തില്‍ പ്രതീക്ഷ;സീറ്റിനായി സി.പി.എമ്മിലെ മുതിര്‍ന്ന നേതാക്കള്‍; അന്തിമ തീരുമാനം മുഖ്യമന്ത്രിയുടേത്

പിണറായി സര്‍ക്കാരിന് തുടര്‍ഭരണ സാധ്യത പ്രതീതിയുള്ളതിനാല് സീറ്റിനായി കരുക്കള്‍ നീക്കി സി.പി.എമ്മിലെ മുതിര്‍ന്ന നേതാക്കള്‍. ഈ നേതാക്കളുടെ പേരുകള്‍ ഉള്‍പ്പെടുത്തിയുള്ള ജില്ലാ കമ്മിറ്റികളുടെ സാധ്യത പട്ടിക അതേപടി സംസ്ഥാന നേതൃത്വം അംഗീകരിക്കാന്‍ സാധ്യതയില്ല. വിജയ സാധ്യതയുള്ളവരെ മത്സരിപ്പിച്ച് കൂടുതല്‍ സീറ്റുകള്‍ നേടുകയെന്നതിലാണ് മുഖ്യമന്ത്രി പിണറായി വിജയന് താല്‍പര്യമെന്ന് സൂചന. സ്ഥാനാര്‍ത്ഥികളെ തീരുമാനിക്കുമ്പോള്‍ ജയം മാത്രമായിരിക്കും പരിഗണന. അതുകൊണ്ട് അന്തിമ പട്ടിക മുഖ്യമന്ത്രി പിണറായി വിജയന്റെ നിര്‍ദേശത്തോടെയായിരിക്കും തയ്യാറാക്കുക.

തൃശൂര്‍ ജില്ലയിലാണ് ഏറ്റവും കൂടുതല്‍ നേതാക്കള്‍ സ്ഥാനാര്‍ത്ഥിയാകാന്‍ താല്‍പര്യം അറിയിച്ചിരിക്കുന്നത്. ബേബി ജോണ്‍, എം.എം വര്‍ഗ്ഗീസ്, എന്നിവര്‍ മത്സരിക്കാന്‍ ശ്രമിക്കുന്നുണ്ട്. കോഴിക്കോട് ജില്ലയില്‍ ജില്ലാ സെക്രട്ടറി പി.മോഹനന്‍ സ്ഥാനാര്‍ത്ഥിയാകുമെന്നാണ് സൂചന. പേരാമ്പ്ര മണ്ഡലത്തിലാണ് പി.മോഹനന്റെ പേര് കേള്‍ക്കുന്നത്. മുന്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.പി കുഞ്ഞമ്മദ്കുട്ടി മാസ്റ്ററുടെ പേരാണ് കുറ്റ്യാടിയില്‍ പരിഗണിക്കുന്നതിനാലാണ് പി.മോഹനന്‍ മാസ്റ്റര്‍ പേരാമ്പ്ര സീറ്റിനായി ശ്രമിക്കുന്നത്.

ജയം മാത്രം പരിഗണനാ വിഷയമായതിനാല്‍ മൂന്ന് തവണ മത്സരിച്ചവര്‍ക്ക് സീറ്റ് നല്‍കേണ്ടതില്ലെന്ന തീരുമാനത്തില്‍ ചിലര്‍ക്ക് ഇളവ് നല്‍കാനും സാധ്യതയുണ്ട്. എ.പ്രദീപ് കുമാറിന് കോഴിക്കോട് നോര്‍ത്തില്‍ വീണ്ടും സാധ്യതയുണ്ട്.

Related Stories

No stories found.
logo
The Cue
www.thecue.in