ഇബ്രാഹിംകുഞ്ഞിന്റെ അറസ്റ്റ്: സര്‍ക്കാറിന്റെ അനുമതി കാത്ത് വിജിലന്‍സ്; വ്യക്തമായ തെളിവുണ്ടെന്നാവര്‍ത്തിച്ച് അന്വേഷണസംഘം 

ഇബ്രാഹിംകുഞ്ഞിന്റെ അറസ്റ്റ്: സര്‍ക്കാറിന്റെ അനുമതി കാത്ത് വിജിലന്‍സ്; വ്യക്തമായ തെളിവുണ്ടെന്നാവര്‍ത്തിച്ച് അന്വേഷണസംഘം 

പാലാരിവട്ടം പാലം അഴിമതി കേസില്‍ മുന്‍ പൊതുമരാമത്ത് മന്ത്രിയും മുസ്ലിംലീഗ് നേതാവുമായ വി കെ ഇബ്രാഹിംകുഞ്ഞിനെ ചോദ്യം ചെയ്യുന്നതിനും അറസ്റ്റിനും സംസ്ഥാന സര്‍ക്കാറിന്റെ അനുമതി കാത്ത് വിജിലന്‍സ് അന്വേഷണ സംഘം. അഴിമതിയില്‍ ഇബ്രാഹിംകുഞ്ഞിനും പങ്കുണ്ടെന്ന് വിജിലന്‍സ് ഹൈക്കോടതിയെ അറിയിച്ചിട്ടുണ്ട്. അറസ്റ്റ് ചെയ്യുന്നതിനായി വിജിലന്‍സ് നിയമവകുപ്പിന്റെ ഉപദേശം തേടി. ആഭ്യന്തര അഡീഷണല്‍ ചീഫ് സെക്രട്ടറിക്ക് ഇബ്രാഹിംകുഞ്ഞിനെതിരായ തെളിവുകള്‍ ഉള്‍പ്പെടുന്ന ഫയല്‍ ഒരാഴ്ച മുമ്പ് വിജിലന്‍സ് ഡയറക്ടര്‍ നല്‍കിയിരുന്നു.

2018ല്‍ അഴിമതി നിരോധന നിയമ ഭേദഗതി പ്രകാരം ഇബ്രാഹിംകുഞ്ഞിനെ അറസ്റ്റ് ചെയ്യണമെങ്കില്‍ സര്‍ക്കാറിന്റെ അനുമതി വേണം. വിജിലന്‍സ് അഡീഷണല്‍ ഡയറക്ടര്‍ ഓഫ് പ്രോസിക്യൂഷന്റെ ഉപദേശം നേരത്തെ ലഭിച്ചിരുന്നു. അറസ്റ്റിന് സര്‍ക്കാറിന്റെ അനുമതി വേണമോയെന്നതില്‍ നിയമവകുപ്പിനെ സമീപിക്കാനുള്ള ശുപാര്‍ശയെ തുടര്‍ന്നാണ് ആഭ്യന്തര അഡീഷണല്‍ ചീഫ് സെക്രട്ടറിയുടെ ഉപദേശം തേടിയിരിക്കുന്നത്. നിയമോപദേശം അടുത്ത ദിവസം ലഭിക്കും.

ഇബ്രാഹിംകുഞ്ഞിന്റെ അറസ്റ്റ്: സര്‍ക്കാറിന്റെ അനുമതി കാത്ത് വിജിലന്‍സ്; വ്യക്തമായ തെളിവുണ്ടെന്നാവര്‍ത്തിച്ച് അന്വേഷണസംഘം 
‘പുസ്തകത്തില്‍ പഠിച്ചതല്ല മൂന്നാറില്‍ കണ്ടത്’; പെട്ടെന്നുള്ള സ്ഥാനചലനം പ്രതീക്ഷിച്ചില്ലെന്ന് രേണു രാജ്

സര്‍ക്കാറിന്റെ അനുമതിയില്ലാതെ അറസ്റ്റ് ചെയ്താല്‍ കോടതിയില്‍ ചോദ്യം ചെയ്യപ്പെടുമെന്നതിനാലാണ് വിജിലന്‍സ് കാത്തുനില്‍ക്കുന്നത്. കേസില്‍ പ്രതിയാക്കാനും അറസ്റ്റിനുമുള്ള തെളിവുകള്‍ വിജിലന്‍സിന്റെ കൈവശമുണ്ട്. പൊതുമരാമത്ത് വകുപ്പ് സെക്രട്ടറിയായിരുന്ന ടി ഒ സൂരജിനെ അറസ്റ്റ് ചെയ്തിരിക്കുന്നത് കരാര്‍ കമ്പനിക്ക് മുന്‍കൂറായി പണം നല്‍കിയ കേസിലാണ്. പണം നല്‍കാന്‍ ശുപാര്‍ശ ചെയ്ത് കൊണ്ടുള്ള ഫയലില്‍ മന്ത്രിയായിരുന്ന ഇബ്രാഹിംകുഞ്ഞ് ഒപ്പിട്ടിട്ടുണ്ട്. അഡീഷണല്‍ ഡയറക്ടര്‍ ഓഫ് പ്രോസിക്യൂഷന്റെ ഉപദേശം ലഭിച്ചതിന് പിന്നാലെ അന്വേഷണസംഘത്തിന്റെ യോഗം വിജിലന്‍സ് ഡയറക്ടര്‍ വിളിച്ച് ചേര്‍ത്തിരുന്നു.

ഇബ്രാഹിംകുഞ്ഞിന്റെ അറസ്റ്റ്: സര്‍ക്കാറിന്റെ അനുമതി കാത്ത് വിജിലന്‍സ്; വ്യക്തമായ തെളിവുണ്ടെന്നാവര്‍ത്തിച്ച് അന്വേഷണസംഘം 
‘തെളിവുണ്ട്, പുറത്തുവിടും’; വട്ടിയൂര്‍ക്കാവിലും കോന്നിയിലും സിപിഎം - ബിജെപി വോട്ടുകച്ചവടത്തിന് ധാരണയെന്ന് മുല്ലപ്പള്ളി  

വി കെ ഇബ്രാഹിംകുഞ്ഞിന്റെ പങ്ക് അന്വേഷിക്കുകയാണെന്നും കൂടുതല്‍ സമയം വേണമെന്നുമാണ് വിജിലന്‍സ് ഇന്നലെ ഹൈക്കോടതിയെ അറിയിച്ചത്. മുന്‍കൂറായി പണം നല്‍കിയതില്‍ ഇബ്രാഹിംകുഞ്ഞിനുള്ള പങ്ക് സൂരജ് വെളിപ്പെടുത്തിയിട്ടുണ്ടെന്നും വിജിലന്‍സ് കോടതിയില്‍ വ്യക്തമാക്കിയിട്ടുണ്ട്. കരാര്‍ കമ്പനിക്ക് മുന്‍കൂറായി പണം നല്‍കിയതിന് പിന്നാലെ ടി ഒ സൂരജ് ഇടപ്പള്ളി സൗത്ത് വില്ലേജില്‍ 16.5 സെന്റ് സ്ഥലവും റസിഡന്‍ഷ്യല്‍ കോംപ്ലക്‌സും വാങ്ങിയെന്നും വിജിലന്‍സ് കണ്ടെത്തിയിട്ടുണ്ട്. മകനെ ബിനാമിയാക്കി ഭൂമി വാങ്ങിയതില്‍ കള്ളപ്പണവുമുണ്ടെന്ന് സൂരജ് സമ്മതിച്ചിട്ടുണ്ടെന്നും അന്വേഷണസംഘം അറിയിച്ചിരുന്നു. ഇബ്രാഹിംകുഞ്ഞിനെതിരായ തെളിവ് ശേഖരിക്കുന്നതിന്റെ ഭാഗമായി വിജിലന്‍സ് ടി ഒ സൂരജിനെ വീണ്ടും ചോദ്യം ചെയ്തിരുന്നു.

ദ ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

Related Stories

No stories found.
logo
The Cue
www.thecue.in