സ്വര്‍ണ്ണനിറം ചുവപ്പല്ല കാവിയും പച്ചയും, ഇനിയുമൊരു ചാരക്കേസ് ചമക്കാന്‍ സമ്മതിക്കില്ലെന്ന് കോടിയേരി ബാലകൃഷ്ണന്‍

സ്വര്‍ണ്ണനിറം ചുവപ്പല്ല കാവിയും പച്ചയും, ഇനിയുമൊരു ചാരക്കേസ് ചമക്കാന്‍ സമ്മതിക്കില്ലെന്ന് കോടിയേരി ബാലകൃഷ്ണന്‍

സ്വര്‍ണ്ണക്കടത്ത് കേസില്‍ സര്‍ക്കാര്‍ കൈക്കൊള്ളുന്ന നടപടികളില്‍ പൂര്‍ണതൃപ്തിയറിയിച്ച് സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. കോവിഡ് പ്രതിരോധത്തില്‍ ലോകമാതൃകയായി കേരളത്തെ നയിക്കുന്ന പിണറായി വിജയന്‍ നേതൃത്വം നല്‍കുന്ന കളങ്കമില്ലാത്ത സര്‍ക്കാരിനെതിരെ കള്ളക്കഥകള്‍ ചമച്ച്, അരാജകസമരം നടത്തി സര്‍ക്കാരിനെ തകര്‍ക്കാമെന്ന് കരുതേണ്ടെന്നും ദേശാഭിമാനി എഡിറ്റോറിയല്‍ പേജിലെ കോളത്തില്‍ കോടിയേരി എഴുതുന്നു. പിണറായി സര്‍ക്കാരിനൊപ്പം പാര്‍ടിയും മുന്നണിയും ഒറ്റക്കെട്ടായി ഉണ്ടെന്നും കോടിയേരി. കേസിലെ ആരോപണങ്ങളെ ചാരക്കേസുമായി ഉപമിച്ചാണ് സിപിഎം സംസ്ഥാന സെക്രട്ടറിയുടെ ലേഖനം. ഇനിയും ഒരു ചാരക്കേസോ എന്നാണ് തലക്കെട്ട്.

സ്വര്‍ണ്ണനിറം ചുവപ്പല്ല കാവിയും പച്ചയും, ഇനിയുമൊരു ചാരക്കേസ് ചമക്കാന്‍ സമ്മതിക്കില്ലെന്ന് കോടിയേരി ബാലകൃഷ്ണന്‍
'ഞങ്ങള്‍ പട്ടിണിയിലാണ്', കേരളത്തിന്റെ സ്വന്തം സൈന്യമെന്ന വിളിയില്ലല്ല കാര്യം; വറുതിയിലാണ്ട് തീരമേഖല
തിരുവനന്തപുരം സ്വർണക്കടത്ത് കേസിനെ പരാമർശിച്ച് ബിജെപി ദേശീയ പ്രസിഡന്റ് ജെ പി നഡ്ഡ പറഞ്ഞത് കേരളത്തിൽ വരുന്ന സ്വർണത്തിന് ചുവപ്പ് നിറമാണെന്നാണ്. എന്നാൽ, ഇതിനകം പുറത്തുവന്ന വാർത്തകൾ വ്യക്തമാക്കുന്നത് ഇതിന്റെ നിറം കാവിയും പച്ചയുമാണെന്നാണ്. കാവി ബിജെപിയെയും പച്ച ചില തീവ്രവാദി സംഘടനകളെയും അവയുമായി സഹകരിക്കുന്ന മുസ്ലിംലീഗിനെയുമാണ് പ്രതിനിധാനം ചെയ്യുന്നത്. സ്വർണക്കടത്തിന്റെ മറവിൽ ഏതെങ്കിലും സമുദായത്തെയോ ജില്ലയെയോ പ്രദേശത്തെയോ അപകീർത്തിപ്പെടുത്താൻ പാടില്ല. അത്തരം പ്രവണതകളെ കമ്യൂണിസ്റ്റുകാർ നഖശിഖാന്തം എതിർക്കും. എന്നാൽ, ഭീകരപ്രവർത്തനവുമായി ബന്ധമുള്ള തീവ്രവാദികളെയും അവരുമായി ബന്ധം സ്ഥാപിക്കുന്ന ഒത്താശക്കാരെയും അന്വേഷണ ഏജൻസികൾ പുറത്തുകൊണ്ടുവരുമ്പോൾ കുറ്റവാളികൾക്ക് സംരക്ഷണകവചം തീർക്കുന്നവരെ പുറത്തുകൊണ്ടുവരേണ്ടത് നാടിന്റെ ആവശ്യമാണ്.

കള്ളക്കടത്ത് കേസിലെ മുഖ്യപ്രതികളിൽ ഒരാളായ സന്ദീപ് നായർ പ്രഖ്യാപിത ബിജെപിക്കാരനാണ്. കള്ളക്കടത്ത് ബാഗ് വിട്ടുകിട്ടുന്നതിന് കസ്റ്റംസിനെ വിരട്ടിയ ബിഎംഎസ് നേതാവായ ഹരിരാജ്‌, പ്രതികൾക്കുവേണ്ടി രംഗത്തുവന്ന അഭിഭാഷകൻ എന്നിവരെല്ലാം കാവിക്കൊടിയുമായി നടക്കുന്ന സംഘപരിവാറുകാരാണ്. വിവാദവനിതയും സംഘവും ഒളിത്താവളം തേടിയെത്തിയതാകട്ടെ ബിജെപി ഭരിക്കുന്ന കർണാടകത്തിലാണ്. ഇതൊന്നും നിഷേധിക്കാൻ ബിജെപി നേതാക്കൾക്കാകില്ല. സ്വർണക്കടത്ത് കേസിൽ അറസ്റ്റിലായ റമീസ്, മൂവാറ്റുപുഴയിലെ ജലാൽ, മുഹമ്മദ് ഷാഫി തുടങ്ങിയവരെല്ലാം മുസ്ലിംലീഗുമായി സജീവ ബന്ധമുള്ളവരാണ്.കോടിയേരി ലേഖനത്തില്‍ പറയുന്നു

കേന്ദ്രസര്‍ക്കാരിനോട് എല്‍ഡിഎഫ് സര്‍ക്കാര്‍ ആവശ്യപ്പെട്ടത് ശരിയാണോയെന്ന് ചിലര്‍ ചോദിക്കുന്നുണ്ട്. കേന്ദ്ര ഏജന്‍സികളെ രാഷ്ട്രീയ ചട്ടുകമാക്കുന്നതില്‍ മോഡി സര്‍ക്കാരിന് അതിവൈഭവമുണ്ട് എന്നത് നേരാണ്. അത് ഞങ്ങള്‍ മറക്കുന്നില്ല. അതുള്ളപ്പോള്‍ത്തന്നെ തിരുവനന്തപുരം കള്ളക്കടത്ത് കേസില്‍ കേന്ദ്ര ഏജന്‍സികളുടെ അന്വേഷണത്തെ സ്വാഗതംചെയ്തത് ഈ സംഭവങ്ങളില്‍ എല്‍ഡിഎഫിനും സര്‍ക്കാരിനും ഭയക്കാന്‍ തരിമ്പുപോലും കാര്യമില്ല എന്നതുകൊണ്ടാണ്.

ഒളിച്ചുവയ്ക്കാനോ മറച്ചുവയ്ക്കാനോ ഒന്നുമില്ല. കേസില്‍പ്പെട്ട ഏതു വമ്പനേയും കൊമ്പനേയും പിടിച്ചുകൊള്ളട്ടെ, ആവശ്യമെങ്കില്‍ മുഖ്യമന്ത്രിയുടെ ഓഫീസില്‍വരെ അന്വേഷിച്ചുകൊള്ളട്ടെ എന്ന ധീരമായ പ്രഖ്യാപനം അതിനാലാണ് മുഖ്യമന്ത്രി നടത്തിയതെന്നും കോടിയേരി ബാലകൃഷ്ണന്‍. കസ്റ്റംസിന് പുറമെ എന്‍ഐഎ അന്വേഷണം വന്നത് നയതന്ത്ര കള്ളക്കടത്തിനൊപ്പം കള്ളക്കടത്ത് പണം ഭീകരപ്രവര്‍ത്തനങ്ങള്‍ക്ക് കിട്ടുന്നുവെന്ന അനുമാനത്തിന്റെ അടിസ്ഥാനത്തിലാണ്. ഈ കേസിന്റെ എല്ലാ വസ്തുവകകളെയും പ്രതികളെയും പുറത്തുകൊണ്ടുവരുന്നതിനാണ് യുക്തമായ കേന്ദ്ര ഏജന്‍സികളെ ഉപയോഗിച്ച് അന്വേഷിക്കാന്‍ മുഖ്യമന്ത്രി പ്രധാനമന്ത്രിയോട് ആവശ്യപ്പെട്ടത്. എന്‍ഐഎപോലുള്ള ഏജന്‍സികളെ മോഡിയുടെയും അമിത് ഷായുടെയും നേതൃത്വത്തിലുള്ള കേന്ദ്രസര്‍ക്കാര്‍ രാഷ്ട്രീയമായി ദുരുപയോഗിക്കാന്‍ ഇടയുണ്ടെന്നും അതിനാല്‍ കേന്ദ്രസര്‍ക്കാരിനോട് എല്‍ഡിഎഫ് സര്‍ക്കാര്‍ ആവശ്യപ്പെട്ടത് ശരിയാണോയെന്ന് ചിലര്‍ ചോദിക്കുന്നുണ്ട്. കേന്ദ്ര ഏജന്‍സികളെ രാഷ്ട്രീയ ചട്ടുകമാക്കുന്നതില്‍ മോഡി സര്‍ക്കാരിന് അതിവൈഭവമുണ്ട് എന്നത് നേരാണ്. അത് ഞങ്ങള്‍ മറക്കുന്നില്ല. അതുള്ളപ്പോള്‍ത്തന്നെ തിരുവനന്തപുരം കള്ളക്കടത്ത് കേസില്‍ കേന്ദ്ര ഏജന്‍സികളുടെ അന്വേഷണത്തെ സ്വാഗതംചെയ്തത് ഈ സംഭവങ്ങളില്‍ എല്‍ഡിഎഫിനും സര്‍ക്കാരിനും ഭയക്കാന്‍ തരിമ്പുപോലും കാര്യമില്ല എന്നതുകൊണ്ടാണ്.

സ്വര്‍ണ്ണനിറം ചുവപ്പല്ല കാവിയും പച്ചയും, ഇനിയുമൊരു ചാരക്കേസ് ചമക്കാന്‍ സമ്മതിക്കില്ലെന്ന് കോടിയേരി ബാലകൃഷ്ണന്‍
അന്വേഷണം നേരായ ദിശയില്‍ പോയാല്‍ യുഡിഎഫിനും ബിജെപിക്കും ബൂമറാങ്ങെന്ന് കോടിയേരി ബാലകൃഷ്ണന്‍

ചാരക്കേസ് സൃഷ്ടിച്ച് ഒരു മുഖ്യമന്ത്രിയെ രാജിവയ്‌പിച്ച അനുഭവം ഉണ്ട്

പണ്ട് ചാരക്കേസ് സൃഷ്ടിച്ച് ഒരു മുഖ്യമന്ത്രിയെ രാജിവയ്‌പിച്ച അനുഭവം ഉണ്ട്. അത് കോൺഗ്രസിലെയും യുഡിഎഫിലെയും കൊട്ടാരവിപ്ലവത്തിന്റെ കാലത്തായിരുന്നു. അതിനുവേണ്ടി ഒരു സ്ത്രീയെയും ഐപിഎസ് ഉദ്യോഗസ്ഥനെയും കേന്ദ്രബിന്ദുവാക്കി കഥകളുണ്ടാക്കി. അതിന്റെ പശ്ചാത്തലത്തിലായിരുന്നു കെ കരുണാകരന്റെ രാജി. അത്തരമൊരു അവസ്ഥ ഇന്ന് ഉണ്ടാകുമെന്ന് കോൺഗ്രസുകാർ കരുതേണ്ട. കോവിഡ് പ്രതിരോധത്തിൽ ലോകമാതൃകയായി കേരളത്തെ നയിക്കുന്ന പിണറായി വിജയൻ നേതൃത്വം നൽകുന്ന കളങ്കമില്ലാത്ത സർക്കാരിനെതിരെ കള്ളക്കഥകൾ ചമച്ച്, അരാജകസമരം നടത്തി സർക്കാരിനെ തകർക്കാമെന്ന് കരുതേണ്ട. പിണറായി സർക്കാരിനൊപ്പം പാർടിയും മുന്നണിയും ഒറ്റക്കെട്ടായി ഉണ്ട്. ഇനിയും ഒരു ചാരക്കേസ് ചമയ്ക്കാൻ കേരളം സമ്മതിക്കില്ല.

ദ ക്യു പ്രോഗ്രാമുകള്‍ക്കും വീഡിയോകള്‍ക്കുമായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ ഈ ലിങ്കില്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

സ്വര്‍ണ്ണനിറം ചുവപ്പല്ല കാവിയും പച്ചയും, ഇനിയുമൊരു ചാരക്കേസ് ചമക്കാന്‍ സമ്മതിക്കില്ലെന്ന് കോടിയേരി ബാലകൃഷ്ണന്‍
ആസിഫലിയുടെ പോര്‍ട്ട്ഫോളിയോ കണ്ടാല്‍ തന്നെ വിളിക്കാന്‍ തോന്നുമായിരുന്നു, നിവിന്റെ റോളിന് കറക്ടായി തോന്നിയ മറ്റൊരാള്‍:വിനീത് ശ്രീനിവാസന്‍

Related Stories

No stories found.
logo
The Cue
www.thecue.in