മഹാരാഷ്ട്ര: ‘എന്ത് വിലകൊടുത്തും ബിജെപിയെ തടയും’; ശിവസേനയെ പിന്തുണക്കാന്‍ മടിയില്ലെന്ന് കോണ്‍ഗ്രസ്

മഹാരാഷ്ട്ര: ‘എന്ത് വിലകൊടുത്തും ബിജെപിയെ തടയും’; ശിവസേനയെ പിന്തുണക്കാന്‍ മടിയില്ലെന്ന് കോണ്‍ഗ്രസ്

മഹാരാഷ്ട്ര സര്‍ക്കാര്‍ രൂപീകരണത്തില്‍ ശിവസേനയുമായി ധാരണയ്ക്ക് തയ്യാറെന്ന് കോണ്‍ഗ്രസ്. ബിജെപി അധികാരത്തിലേറാതിരിക്കാനായി ശിവസേനയെ പിന്തുണയ്ക്കാന്‍ തയ്യാറാണെന്ന് വ്യക്തമാക്കി കോണ്‍ഗ്രസിന്റെ മുന്‍മുഖ്യമന്ത്രി പൃഥ്വിരാജ് ചവാന്‍ രംഗത്തെത്തി. പാര്‍ട്ടിക്കുള്ളില്‍ ബിജെപിയെ പുറത്താക്കണമെന്ന അഭിപ്രായം ശക്തമാണെന്ന് ചവാന്‍ പറഞ്ഞു. എന്‍സിപിയുമായി നിരന്തരം ചര്‍ച്ച നടത്തിയിരുന്നു. എന്തുവേണമെന്ന കാര്യത്തില്‍ ശരദ് പവാറുമായി വിശദമായി ചര്‍ച്ച നടത്തിയെന്നും കോണ്‍ഗ്രസിന്റെ മുതിര്‍ന്ന നേതാവ് സൂചിപ്പിച്ചു. ഏഷ്യാനെറ്റ് ന്യൂസിനോടായിരുന്നു മുന്‍ മുഖ്യമന്ത്രിയുടെ പ്രതികരണം.

ബിജെപിയെ പുറത്താക്കണമെന്ന വികാരമാണ് മുന്നണിയിലുമുള്ളത്. എന്ത് വിലകൊടുത്തും സര്‍ക്കാര്‍ രൂപീകരണത്തില്‍ നിന്ന് ബിജെപിയെ തടയും.

പൃഥ്വിരാജ് ചവാന്‍

44 എംഎല്‍എമാരില്‍ 35 പേരെ മഹാരാഷ്ട്ര പിസിസി നേതൃത്വം കോണ്‍ഗ്രസ് ഭരിക്കുന്ന രാജസ്ഥാന്റെ തലസ്ഥാനമായ ജയ്പൂരിലെ ഹോട്ടലിലേക്ക് മാറ്റിയിരിക്കുകയാണ്.
മഹാരാഷ്ട്ര: ‘എന്ത് വിലകൊടുത്തും ബിജെപിയെ തടയും’; ശിവസേനയെ പിന്തുണക്കാന്‍ മടിയില്ലെന്ന് കോണ്‍ഗ്രസ്
അയോധ്യയ്ക്ക് പിന്നാലെ ശബരിമല യുവതീ പ്രവേശവും റാഫേലും ; 17 നകം സുപ്രീം കോടതിയില്‍ നിന്ന് നിര്‍ണായക വിധികള്‍ 

കോണ്‍ഗ്രസ് സംസ്ഥാനത്തിന്റെ ശത്രുവല്ലെന്ന് ശിവസേന നേതാവ് സഞ്ജയ് റൗത്ത് പ്രസ്താവിച്ചു. എല്ലാവര്‍ക്കും സംസ്ഥാനത്ത് സ്ഥിരതയുള്ള ഒരു സര്‍ക്കാരിനെയാണ് വേണ്ടത്. കോണ്‍ഗ്രസ് സംസ്ഥാനത്തിന്റെ ശത്രുവല്ല. ശിവസേനയുടേയും കോണ്‍ഗ്രസിന്റേയും പ്രത്യയശാസ്ത്രം വ്യത്യസ്തമായിരിക്കാം. അതിനര്‍ത്ഥം തങ്ങള്‍ ശത്രുക്കളാണെന്ന് അല്ലെന്നും ശിവസേന നേതാവ് പറഞ്ഞു. ബിജെപി മുന്‍ മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസിനെ റൗത്ത് ഹിറ്റ്‌ലറോട് ഉപമിച്ചു.

ഭീഷണിയുടെ വഴികള്‍ വിലപ്പോകില്ലെന്നാകുമ്പോള്‍ ഹിറ്റ്‌ലര്‍ മരിച്ചെന്നും അടിമത്വത്തിന്റെ കാര്‍മേഘങ്ങള്‍ അപ്രത്യക്ഷമായെന്നും അംഗീകരിക്കാന്‍ സമയമായി.

സഞ്ജയ് റൗത്ത്

ശിവസേന 56 എംഎല്‍എമാരെ മുംബൈ മലാഡിലെ റിസോര്‍ട്ടില്‍ താമസിപ്പിച്ചിരിക്കുകയാണ്.
മഹാരാഷ്ട്ര: ‘എന്ത് വിലകൊടുത്തും ബിജെപിയെ തടയും’; ശിവസേനയെ പിന്തുണക്കാന്‍ മടിയില്ലെന്ന് കോണ്‍ഗ്രസ്
അലനെയും താഹയെയും സിപിഎം പുറത്താക്കും ; അന്വേഷണ റിപ്പോര്‍ട്ടില്‍ തുടര്‍ നടപടിക്കായി യോഗങ്ങള്‍ 

സര്‍ക്കാരുണ്ടാക്കാന്‍ ഏറ്റവും വലിയ ഒറ്റകക്ഷിയായ ബിജെപിയുടെ നിയമസഭാ കക്ഷി നേതാവ് ദേവേന്ദ്ര ഫ്ഡനാവിസിനെ ഗവര്‍ണര്‍ ക്ഷണിച്ചു. നാളെ രാത്രി എട്ട് മണിവരെയാണ് ബിജെപിക്ക് ഭൂരിപക്ഷം തെളിയിക്കാന്‍ ഗവര്‍ണര്‍ നല്‍കിയിരിക്കുന്ന സമയം. പരക്കംപാച്ചിലിനിടയില്‍ എന്‍സിപിയെ കൂട്ടാനാകുമോ എന്നുപോലും ബിജെപി ആലോചിക്കുന്നുണ്ട്.

സംസ്ഥാനത്ത് ഒറ്റക്ക് അധികാരം പിടിക്കാമെന്ന ബിജെപി ലക്ഷ്യമാണ് തെരഞ്ഞെടുപ്പ് ഫലം വന്നതിന് പിന്നാലെ നിഷ്പ്രഭമായത്. ശിവസേനയെ ആശ്രയിക്കാതെ ഒറ്റയ്ക്ക് കേവല ഭൂരിപക്ഷം നേടുകയെന്ന ലക്ഷ്യവുമായി പകുതിയിലധികം സീറ്റുകളില്‍ ബിജെപി മത്സരിച്ചിരുന്നു. എന്നാല്‍ 288 അംഗ സഭയില്‍ 105 പേരെ വിജയിപ്പിക്കാനേ സാധിച്ചുള്ളൂ. ഒറ്റക്ക് അധികാരം കയ്യാളാന്‍ ഇറങ്ങിയ ബിജെപിക്ക് കഴിഞ്ഞ തവണ നേടിയ 122 സീറ്റുകള്‍ പോലും നേടാനായില്ല. 145 ആണ് മഹാരാഷ്ട്ര നിയമസഭയില്‍ സര്‍ക്കാര്‍ രൂപീകരിക്കാന്‍ വേണ്ട കേവല ഭൂരിപക്ഷം. 56 സീറ്റുള്ള ശിവസേനയെ കൂട്ടുപിടിച്ച് മാത്രമേ ബിജെപിക്ക് മഹാരാഷ്ട്രയില്‍ ഭരണം സാധ്യമാകൂ. ആകെ 161 ആണ് എന്‍ഡിഎയുടെ അംഗബലം. എന്‍സിപി 54 ഉം കോണ്‍ഗ്രസ് 44 ഉം ഇടത്താണ് തെരഞ്ഞെടുപ്പില്‍ വിജയിച്ചത്. മറ്റ് യുപിഎ കക്ഷികള്‍ 7 ഇടത്തും ചെറു പാര്‍ട്ടികളും സ്വതന്ത്രരുമടക്കം 23 പേരുമാണ് നിയമസഭയിലെത്തിയത്.

മഹാരാഷ്ട്ര: ‘എന്ത് വിലകൊടുത്തും ബിജെപിയെ തടയും’; ശിവസേനയെ പിന്തുണക്കാന്‍ മടിയില്ലെന്ന് കോണ്‍ഗ്രസ്
വിലക്കയറ്റം നിയന്ത്രിക്കാനാകുന്നില്ല, ഉള്ളിവില 100 കടന്നു ; ഒരു ലക്ഷം ടണ്‍ ഇറക്കുമതി ചെയ്യാന്‍ കേന്ദ്ര സര്‍ക്കാര്‍ 

ദ ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

Related Stories

No stories found.
logo
The Cue
www.thecue.in