പി.എഫ്.ഐ ഹർത്താലിനെ എതിർത്തുകൊണ്ട് മുഖ്യമന്ത്രി രംഗത്ത്. പോലീസിനെ പുകഴ്ത്തിക്കൊണ്ടാണ് മുഖ്യമന്ത്രി സംസാരിച്ചത്.
കേരളത്തിലെ വർഗീയതയ്ക്ക് തടയിടാൻ ഒരു പരിധിവരെ പോലീസിന് കഴിഞ്ഞു എന്ന് പറഞ്ഞ മുഖ്യമന്ത്രി, പോലീസിന്റെ ഭാഗത്തുള്ള നിയമവിരുദ്ധമായ പ്രവർത്തനങ്ങൾ ന്യായീകരിക്കാൻ കഴിയില്ല എന്നും പറഞ്ഞു.
ആസൂത്രിത ആക്രമണമാണ് പി.എഫ്.ഐ ഇന്നലെ നടത്തിയത്. കേരളത്തിൽ ഇതുവരെ ഉണ്ടാകാത്ത തരം അക്രമങ്ങൾ ഹർത്താലിന്റെ ഭാഗമായി ഇവിടെ ഉണ്ടായി.
ആളെ തിരിച്ചറിയാതിരിക്കാൻ മുഖംമൂടി ആക്രമണങ്ങളും പി.എഫ്.ഐ നടത്തി. അക്രമികളിൽ കുറച്ച് പേരെ പോലീസ് പിടികൂടിയിട്ടുണ്ടെന്നും ബാക്കിയുള്ളവരെ രക്ഷപെടാൻ അനുവദിക്കില്ലെന്നും മുഖ്യമന്ത്രി കൂട്ടിച്ചെർത്തു.