വി.ഡി സതീശനെയും വി.ഡി സവര്‍ക്കറെയും തിരിച്ചറിയാന്‍ കഴിയാത്ത സ്ഥിതി; പറവൂരില്‍ എ.ഐ.വൈ.എഫ് പ്രതിഷേധ മാര്‍ച്ച്

വി.ഡി സതീശനെയും വി.ഡി സവര്‍ക്കറെയും തിരിച്ചറിയാന്‍ കഴിയാത്ത സ്ഥിതി;  പറവൂരില്‍ എ.ഐ.വൈ.എഫ് പ്രതിഷേധ മാര്‍ച്ച്

പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍ വര്‍ഗീയ ശക്തികളോട് കൂട്ടുകൂടുന്നുവെന്നാരോപിച്ച് പറവൂരിലെ എം.എല്‍.എ ഓഫീസിലേക്ക് എ.ഐ.വൈ.എഫ്. മാര്‍ച്ച്.

കേരളത്തില്‍ വി.ഡി സതീശനെയും വി.ഡി സവര്‍ക്കറെയും തിരിച്ചറിയാന്‍ കഴിയാത്ത സ്ഥിതിയാണെന്ന് മാര്‍ച്ച് ഉദ്ഘാടനം ചെയ്ത് എ.ഐ.വൈ.എഫ്സംസ്ഥാന സെക്രട്ടറി ടി.ടി ജിസ്‌മോന്‍ പറഞ്ഞു.

മതേതര്വം പറഞ്ഞ് വോട്ട് പിടിച്ച വി.ഡി സതീശന്‍ വര്‍ഗീയ ശക്തികളുമായി ചേര്‍ന്ന് കേരള ജനതയെ വഞ്ചിച്ചിരിക്കുകയാണ്. ആര്‍.വി ബാബുവിന്റെ ആരോപണങ്ങള്‍ക്ക് എതിരെ സതീശന്‍ എന്തുകൊണ്ട് നിയമനടപടി സ്വീകരിക്കുന്നില്ലെന്നും എ.ഐ.വൈ.എഫ് ചോദിച്ചു.

'' ആര്‍.എസ്.എസിന്റെ നിരവധി പരിപാടികളില്‍ വി.ഡി സതീശന്‍ പങ്കെടുത്തിട്ടുണ്ടെന്ന് ബി.ജെ.പി ആരോപണം ഉന്നയിച്ച് ഇത്ര ദിവസം പിന്നിടുമ്പോഴും ആരോപണം ഉന്നയിച്ചവര്‍ക്ക് എതിരെ ഒരു മാനനഷ്ടകേസ് കൊടുക്കാന്‍ പോലും വി.ഡി സതീശന്‍ തയ്യാറാകാതിരിക്കുന്നത് ആരോപണം ശരിയായതുകൊണ്ടാണ്,'' മാര്‍ച്ച് ഉദ്ഘാടനം ചെയ്ത് ജിസ്‌മോന്‍ പറഞ്ഞു.

ബി.ജെ.പിയുടെയും ആര്‍.എസ്.എസിന്റെയും റിക്രൂട്ടിങ്ങ് ഏജന്‍സിയായി കോണ്‍ഗ്രസ് മാറിയിരിക്കുകയാണ്. അതിന്റെ സി.ഇ.ഒയുടെ ജോലിയാണ് വി.ഡി സതീശന്‍ ചെയ്യുന്നതെന്നും ജിസ്‌മോന്‍ ആരോപിച്ചു.

Related Stories

No stories found.
logo
The Cue
www.thecue.in