‘പൗരത്വ ഭേദഗതിയെ എന്ത് വിലകൊടുത്തും പരാജയപ്പെടുത്തണം’; മോഡി സര്‍ക്കാര്‍ ജനരോഷത്തെ വര്‍ഗീയതകൊണ്ട് നേരിടുകയാണെന്ന് സിപിഐഎം

‘പൗരത്വ ഭേദഗതിയെ എന്ത് വിലകൊടുത്തും പരാജയപ്പെടുത്തണം’; മോഡി സര്‍ക്കാര്‍ ജനരോഷത്തെ വര്‍ഗീയതകൊണ്ട് നേരിടുകയാണെന്ന് സിപിഐഎം

കേന്ദ്രസര്‍ക്കാരിന്റെ പൗരത്വഭേദഗതി ബില്ലിനെ എന്ത് വില കൊടുത്തും എതിര്‍ത്ത് തോല്‍പിക്കണമെന്ന് സിപിഐഎം. മതനിരപേക്ഷ ജനാധിപത്യ റിപ്പബ്ലിക്കിനെ സംരക്ഷിക്കാന്‍ ശക്തമായ പ്രതിഷേധം ഉയര്‍ത്തണമെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറിയേറ്റ് ആവശ്യപ്പെട്ടു. മതത്തിന്റെ അടിസ്ഥാനത്തില്‍ പൗരത്വം നിര്‍ണയിച്ച് രാജ്യത്തെ വീണ്ടും വിഭജിക്കാനും മതനിരപേക്ഷ ജനാധിപത്യത്തെ അട്ടിമറിക്കാനും ലക്ഷ്യമിട്ടുള്ളതാണ് മോദി സര്‍ക്കാര്‍ പാര്‍ലമെന്റില്‍ അവതരിപ്പിച്ച പൗരത്വ ഭേദഗതി നിയമം. രാജ്യത്തെ ഹിന്ദു രാഷ്ട്രമാക്കുക എന്ന ആര്‍എസ്എസ് പദ്ധതിയുടെ ഭാഗം കൂടിയാണിത്. മതത്തിന്റെയോ വംശത്തിന്റെയോ ജാതിയുടെയോ ലിംഗത്തിന്റെയോ ജനിച്ച സ്ഥലത്തിന്റെയോ വ്യത്യാസങ്ങളില്ലാതെ എല്ലാ വ്യക്തികള്‍ക്കും നിയമത്തിന് മുമ്പില്‍ സമത്വവും സംരക്ഷണവും ഉറപ്പുവരുത്തുമെന്ന ഭരണഘടയിലെ 14-ാം വകുപ്പിന്റെ നഗ്‌നമായ ലംഘനം കൂടിയാണ് മതാടിസ്ഥാനത്തില്‍ പൗരത്വം നല്‍കുമെന്ന പ്രഖ്യാപനം. അസാധാരണ വേഗതയിലും തിടുക്കത്തിലും ഈ ഭേദഗതി ബില്‍ പാര്‍ലമെന്റില്‍ പാസ്സാക്കുന്നതിന് പിന്നിലുള്ള രാഷ്ട്രീയവും കാണാതെ പോകരുതെന്ന് സിപിഐഎം ചൂണ്ടിക്കാട്ടി.

മോഡി ഭരണത്തില്‍ രാജ്യം സാമ്പത്തികമായി തകര്‍ന്നടിയുകയാണ്. തൊഴില്ലായ്മയും ദാരിദ്ര്യവും പെരുകുകയാണ്. ഇതിനെതിരെ ഉയരുന്ന ജനരോഷത്തെ വര്‍ഗീയത ഉയര്‍ത്തി നേരിടുകയാണ് മോദി സര്‍ക്കാരിന്റെ ലക്ഷ്യം. ഈ നീക്കത്തെ എന്ത് വിലകൊടുത്തും പരാജയപ്പെടുത്തുക തന്നെ വേണം.

സിപിഐഎം

ബംഗ്ലാദേശ്, അഫ്ഗാനിസ്ഥാന്‍, പാകിസ്താന്‍ എന്നീ അയല്‍ രാജ്യങ്ങളില്‍ പീഡനം നേരിടുന്ന മൂസ്ലീങ്ങള്‍ ഒഴിച്ചുള്ള ഹിന്ദുക്കള്‍, സിഖുകാര്‍, ബൗദ്ധര്‍, പാഴ്സികള്‍, ജൈനര്‍, ക്രിസ്ത്യാനികള്‍ എന്നിവര്‍ക്ക് പൗരത്വം നല്‍കുന്നതാണ് ഭേദഗതി. നിലവില്‍ 11 വര്‍ഷം തുടര്‍ച്ചയായി താമസിക്കുന്നവര്‍ക്കാണ് പൗരത്വമെങ്കില്‍ ഭേദഗതി നിയമത്തില്‍ അത് അഞ്ച് വര്‍ഷമായി ചുരുക്കിയിരിക്കുകയാണ്. എന്താണ് ഇതിന്റെ അടിസ്ഥാനം എന്നും വ്യക്തമാക്കപ്പെട്ടിട്ടില്ല.

‘പൗരത്വ ഭേദഗതിയെ എന്ത് വിലകൊടുത്തും പരാജയപ്പെടുത്തണം’; മോഡി സര്‍ക്കാര്‍ ജനരോഷത്തെ വര്‍ഗീയതകൊണ്ട് നേരിടുകയാണെന്ന് സിപിഐഎം
‘അമിത് ഷാ ഹിസ്റ്ററി ക്ലാസില്‍ ശ്രദ്ധിച്ച് ഇരിക്കാത്തതുകൊണ്ടാണ്’ ; വിഭജന പരാമര്‍ശത്തില്‍ കേന്ദ്ര ആഭ്യന്തരമന്ത്രിയെ ട്രോളി ശശി തരൂര്‍ 

അയല്‍രാജ്യങ്ങളില്‍ പീഡിപ്പിക്കപ്പെടുന്ന ന്യൂനപക്ഷത്തോടുള്ള സ്നേഹത്തിന്റെ പേരിലാണ് ഭേദഗതിയെങ്കില്‍ എന്തുകൊണ്ട് മ്യാന്‍മാറിലെ റോഹിംഗ്യകള്‍ക്കും, പാകിസ്താനിലെ ഷിയ, അഹമ്മദീയ വിഭാഗങ്ങള്‍ക്കും, ശ്രീലങ്കയിലെ തമിഴര്‍ക്കും, നേപ്പാളില്‍ നിന്നുള്ള ഗൂര്‍ഖകള്‍ക്കും മാധേശികള്‍ക്കും ഇത് ബാധകമാക്കുന്നില്ല എന്ന ചോദ്യത്തിനും ഉത്തരം ലഭിക്കേണ്ടതുണ്ട്. മുസ്ലീങ്ങളെ ലക്ഷ്യം വെച്ചുള്ളതാണ് ഈ ഭേദഗതിയെന്ന് സാരം. മതാടിസ്ഥാനത്തില്‍ പൗരത്വം നിര്‍ണയിച്ച് ഇന്ത്യയെ ഹിന്ദു രാഷ്ട്രമാക്കണമെന്ന സവര്‍ക്കറുടെ പദ്ധതിയാണ് മോദി സര്‍ക്കാര്‍ നടപ്പിലാക്കുന്നത്. ബഹുസ്വരമായ ഇന്ത്യ എന്ന ആശയത്തെ തന്നെയാണ് തകര്‍ക്കാന്‍ ശ്രമിക്കുന്നത്. ജനാധിപത്യത്തിലും മതനിരപേക്ഷതയിലും വിശ്വസിക്കുന്ന എല്ലാവരും ഈ കുത്സിത നീക്കത്തിനെതിരെ രംഗത്ത് വരണമെന്നും സിപിഐഎം അഭ്യര്‍ത്ഥിച്ചു.

ബില്ലിനെതിരെ പാര്‍ട്ടി നേതൃത്വത്തില്‍ ഏരിയാ കേന്ദ്രത്തിലെ ഒരു കേന്ദ്ര ഗവണ്‍മെന്റ് ഓഫീസിന് മുന്നില്‍ ഡിസംബര്‍ 13ന് രാവിലെ പ്രതിഷേധ മാര്‍ച്ചും, ലോക്കല്‍ തലത്തില്‍ പ്രതിഷേധ പ്രകടനങ്ങളും യോഗങ്ങളും സംഘടിപ്പിക്കുമെന്ന് സിപിഐഎം വ്യക്തമാക്കി.

‘പൗരത്വ ഭേദഗതിയെ എന്ത് വിലകൊടുത്തും പരാജയപ്പെടുത്തണം’; മോഡി സര്‍ക്കാര്‍ ജനരോഷത്തെ വര്‍ഗീയതകൊണ്ട് നേരിടുകയാണെന്ന് സിപിഐഎം
എന്താണ് പൗരത്വ ഭേദഗതി ബില്‍? എന്തുകൊണ്ട് എതിര്‍ക്കപ്പെടുന്നു?

ദ ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

Related Stories

No stories found.
logo
The Cue
www.thecue.in