ബിജെപിയുമായുള്ള സഖ്യം തള്ളി ശരദ് പവാര്‍, പാര്‍ട്ടി തീരുമാനമല്ല, ഒന്നും അറിഞ്ഞില്ലെന്നും വിശദീകരണം

ബിജെപിയുമായുള്ള സഖ്യം തള്ളി ശരദ് പവാര്‍, പാര്‍ട്ടി തീരുമാനമല്ല, ഒന്നും അറിഞ്ഞില്ലെന്നും വിശദീകരണം

മഹാരാഷ്ട്രയില്‍ എന്‍സിപി പിളര്‍പ്പിലേക്കെന്ന് സൂചന. ബിജെപിയുമായുള്ള സഖ്യം തള്ളി എന്‍സിപി അദ്ധ്യക്ഷന്‍ ശരദ് പവാര്‍ രംഗത്തെത്തി. പാര്‍ട്ടി തീരുമാനപ്രകാരമല്ല മഹാരാഷ്ട്രയിലെ അട്ടിമറിയെന്നാണ് വിശദീകരണം. താന്‍ ഒന്നും അറിഞ്ഞില്ലെന്നും ദേവേന്ദ്ര ഫഡ്‌നാവിസിനെ പിന്‍തുണച്ച് സര്‍ക്കാര്‍ രൂപീകരിക്കാനുള്ള തീരുമാനം അജിത് പവാറിന്റേതാണെന്നുമാണ് അദ്ദേഹം ട്വീറ്റിലൂടെ വ്യക്തമാക്കുന്നത്. വെള്ളിയാഴ്ച അര്‍ധരാത്രിമുതല്‍ ശനിയാഴ്ച പുലര്‍ച്ചയിലേക്ക് നീണ്ട നാടകീയ നീക്കങ്ങള്‍ക്കൊടുവില്‍ ദേവേന്ദ്ര ഫഡ്‌നാവിസ് മഹാരാഷ്ട്ര മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുകയായിരുന്നു. എന്‍സിപി നേതാവ് അജിത് പവാര്‍ ഉപമുഖ്യമന്ത്രിയായും സത്യപ്രതിജ്ഞ ചെയ്തു. എന്‍സിപിയുടെ ഔദ്യോഗിക പിന്‍തുണയില്ലാതെയാണ് അജിത് പവാറിന്റെ നീക്കമെന്നാണ് ശരദ് പവാറിന്റെ പ്രതികരണം വ്യക്തമാക്കുന്നത്.

ബിജെപിയുമായുള്ള സഖ്യം തള്ളി ശരദ് പവാര്‍, പാര്‍ട്ടി തീരുമാനമല്ല, ഒന്നും അറിഞ്ഞില്ലെന്നും വിശദീകരണം
മഹാരാഷ്ട്രയില്‍ ഇരുട്ടിവെളുക്കും മുന്‍പ് മഹാനാടകം : ദേവേന്ദ്ര ഫഡ്‌നാവിസ് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു 

അങ്ങനെയെങ്കില്‍ പാര്‍ട്ടി പിളര്‍പ്പിലേക്ക് നീങ്ങും. 288 അംഗ മഹാരാഷ്ട്ര നിയമസഭയില്‍ 145 ആണ് സര്‍ക്കാര്‍ രൂപീകരിക്കാന്‍ വേണ്ട കേവല ഭൂരിപക്ഷം .ബിജെപിക്ക് 105 അംഗങ്ങളും ചെറുകക്ഷികളും സ്വതന്ത്രരുമുള്‍പ്പെടെ 20 പേരുടെ പിന്‍തുണയുമുണ്ട്. സര്‍ക്കാര്‍ രൂപീകരിക്കാന്‍ 20 അംഗങ്ങളുടെ കൂടി പിന്‍തുണയാണ് വേണ്ടത്. എന്‍സിപിക്ക് 54 എംഎല്‍എമാരുമുണ്ട്. എന്‍സിപി പിളര്‍ന്നാലും 20 പേരുടെ പിന്‍തുണ ഉറപ്പാക്കാനായാലേ സര്‍ക്കാരിന് വിശ്വാസവോട്ടില്‍ വിജയിക്കാനാവുകയുള്ളൂ.ശിവസേന 56 ഇടത്തും കോണ്‍ഗ്രസ് 44 സീറ്റിലുമാണ് വിജയിച്ചത്.മഹാരാഷ്ട്രയില്‍ ശനിയാഴ്ച ശിവസേന-എന്‍സിപി-കോണ്‍ഗ്രസ് സഖ്യം സര്‍ക്കാര്‍ രൂപീകരിക്കാനിരിക്കെയാണ് അട്ടിമറിയുണ്ടായത്. അസാധാരണ നീക്കങ്ങളിലൂടെ രാവിലെ 8 മണിയോടെയായിരുന്നു സത്യപ്രതിജ്ഞ. രാഷ്ട്രപതി ഭരണം റദ്ദാക്കിക്കൊണ്ടുള്ള തീരുമാനം രാംനാഥ് കോവിന്ദില്‍ നിന്ന് പുലര്‍ച്ചെ 5 മണിക്കാണുണ്ടായത്.

ബിജെപിയുമായുള്ള സഖ്യം തള്ളി ശരദ് പവാര്‍, പാര്‍ട്ടി തീരുമാനമല്ല, ഒന്നും അറിഞ്ഞില്ലെന്നും വിശദീകരണം
‘ആചാരങ്ങള്‍ക്കല്ലാതെ അമ്പലപരിസരം ഉപയോഗിക്കേണ്ട’; ക്ഷേത്രവളപ്പിലെ ആര്‍എസ്എസ് ശാഖകള്‍ നിയന്ത്രിക്കാന്‍ നിയമവുമായി സര്‍ക്കാര്‍

കര്‍ഷകര്‍ക്ക് വേണ്ടിയാണ് ഈ തീരുമാനമെന്നാണ് അജിത്തിന്റെ വിശദീകരണം. ശിവസേന തലവന്‍ ഉദ്ധവ് താക്കറെയെ മുഖ്യമന്ത്രിയാക്കി ശിവസേന എന്‍സിപി കോണ്‍ഗ്രസ് സഖ്യം ഇന്ന് സര്‍ക്കാര്‍ രൂപീകരിക്കുമെന്ന് മൂന്ന് പാര്‍ട്ടികളും വെള്ളിയാഴ്ച വൈകീട്ട് പ്രഖ്യാപിച്ചിരുന്നു. ശനിയാഴ്ച ഉച്ചയ്ക്ക് 12.30 ന് മൂന്ന് പാര്‍ട്ടികളുടെയും യോഗവും തീരുമാനിച്ചിരുന്നു.മഹാരാഷ്ട്ര വികാസ് അഖാഡിയുടെ (വികസന മുന്നണി) മുഖ്യമന്ത്രിയായി ഉദ്ധവ് താക്കറെ തന്നെ അഞ്ച് വര്‍ഷം ഭരിക്കാനും യോഗത്തില്‍ ധാരണയായി. അതിനിടെയാണ് ഇരുട്ടിവെളുക്കുംമുമ്പ് എന്‍സിപിയിലെ ഒരുവിഭാഗം മറുകണ്ടം ചാടിയത്. എന്‍സിപിയുടേത് രാഷ്ട്രീയത്തിലെ ഏറ്റവും വലിയ ചതിയെന്നാണ് എഐസിസി ജനറല്‍ സെക്രട്ടറി കെസി വേണുഗോപാല്‍ ഇതിനോട് പ്രതികരിച്ചത്.എന്‍സിപിയുടേത് മുന്‍കൂട്ടി ആസൂത്രണം ചെയ്ത നാടകമാണോയെന്ന് സംശയിക്കുന്നതായും അദ്ദേഹം പറഞ്ഞു. അതേസമയം അജിത് പവാര്‍ എന്‍ഫോഴ്‌സ്‌മെന്റിന്റെ നിയമനടപടികള്‍ നേരിടുന്നുണ്ട്. അത്തരം സമ്മര്‍ദ്ദങ്ങളുടെ പശ്ചാത്തലത്തില്‍ കൂടിയാണ് ചുവടുമാറ്റമെന്ന് സൂചനയുണ്ട്.

ദ ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

Related Stories

No stories found.
logo
The Cue
www.thecue.in