‘ശരത്ത് വൃത്തികെട്ടവന്‍, അവനെ സൂക്ഷിക്കണം’; വെയിലിന്റെ സംവിധായകനെതിരെ രൂക്ഷ വിമര്‍ശനവുമായി നടന്‍ ഷെയിന്‍ നിഗം 

‘ശരത്ത് വൃത്തികെട്ടവന്‍, അവനെ സൂക്ഷിക്കണം’; വെയിലിന്റെ സംവിധായകനെതിരെ രൂക്ഷ വിമര്‍ശനവുമായി നടന്‍ ഷെയിന്‍ നിഗം 

ഒത്തുതീര്‍പ്പ് വ്യവസ്ഥ ലംഘിച്ചതിനാല്‍ ചിത്രങ്ങളില്‍ സഹകരിപ്പിക്കാനാകില്ലെന്ന് നിര്‍മ്മാതാക്കള്‍ നിലപാടെടുത്തതിന് പിന്നാലെ നടന്‍ ഷെയിന്‍ നിഗം വെയില്‍ സിനിമയുടെ സംവിധായകന്‍ ശരത് മോനോനെതിരെ രൂക്ഷവിമര്‍ശനവുമായി രംഗത്ത്. ഒരാള്‍ക്ക് പരിചയപ്പെടാനാകുന്നതില്‍ വെച്ച് ഏറ്റവും വൃത്തികെട്ടവനാണ് ശരത്ത് എന്നും അവനെ സൂക്ഷിക്കണമെന്നും സമൂഹ മാധ്യമ പോസ്റ്റുകളിലൂടെ ഷെയിന്‍ നിഗം ആരോപിച്ചു. വെറുപ്പുണ്ടാക്കാനല്ല തന്റെ ശ്രമമെന്നും ഇതൊരു തകര്‍ന്ന ഹൃദയത്തില്‍ നിന്നുള്ളതാണെന്നും പരാമര്‍ശിച്ചാണ് കുറിപ്പ്.

പോസ്റ്റിന്റെ പൂര്‍ണരൂപം

എന്നെ ഇത്രയും വലിയ മാനസിക വിഷമത്തില്‍ കൊണ്ടുനിര്‍ത്തിയ പ്രിയ സുഹൃത്ത് ശരത്തിന് ഹൃദയം നിറഞ്ഞ നന്ദി. കിസ്മത്ത് എന്ന സിനിമയ്ക്ക് ശേഷം വെയില്‍ എന്ന ഈ സിനിമയുടെ കഥ കേള്‍പ്പിക്കാന്‍ എന്നെ വന്ന് പരിചയപ്പെട്ട ആളാണ് ശരത്ത്. കൊണ്ടുവന്ന തിരക്കഥ ഒത്തിരി പോരായ്മകള്‍ ഉള്ളതായിരുന്നു. തുമ്പും വാലുമില്ലാത്തതുമായ ഒരു കഥയായിരുന്നു. ഞാന്‍ അഭിനയിച്ച് കൊണ്ടിരുന്ന പല സിനിമകളുടെയും ലൊക്കേഷനുകളില്‍ ശരത്ത് വന്നുകൊണ്ടിരിക്കുന്നു. അവസാനം കുമ്പളങ്ങി നൈറ്റ്‌സിന്റെ ലൊക്കേഷനില്‍ വെച്ചാണ് ഏകദേശ രൂപം ആയത്. അപ്പോഴേക്കും ഞങ്ങളുടെ പരിചയം സൗഹൃദത്തിലേക്ക് മാറിയിരുന്നു. എന്റെ ഡേറ്റ് കിട്ടിയാല്‍ മാത്രമേ നിര്‍മ്മാതാവ് യെസ് പറയൂ എന്നും ഇല്ലെങ്കില്‍ ആത്മഹത്യ ചെയ്യേണ്ടി വരുമെന്നും പറഞ്ഞുകൊണ്ടാണ് ശരത്ത് പിന്നെ എന്നെ കാണാന്‍ വരുന്നത്. സുഹൃത്തുക്കളെ അന്ധമായി വിശ്വസിക്കുന്ന ഒരാളാണ് ഞാന്‍. അതെനിക്ക് എന്നും വിഷമങ്ങള്‍ സമ്മാനിച്ചിട്ടുണ്ട്. ഒത്തിരി സിനിമകളുടെ തിരക്കിനിടയിലും ഞാന്‍ ശരത്ത് എന്ന സുഹൃത്തിന് സിനിമ ചെയ്യാന്‍ ഡേറ്റ് കൊടുത്തു. ഈ ഇടയ്ക്ക് വെയില്‍ എന്ന സിനിമയുമായി തന്നെ ബന്ധപ്പെട്ടുണ്ടായ സംഭവ വികാസങ്ങള്‍ നിങ്ങള്‍ക്ക് എല്ലാവര്‍ക്കും അറിയാമല്ലോ. എറണാകുളം പ്രസ് ക്ലബില്‍ പ്രസ് മീറ്റിന് പോകുന്നതിന് മുന്‍പ് ശരത്ത് എന്നെ വിളിച്ചുപറഞ്ഞു എനിക്ക് വേണ്ടി സംസാരിക്കാനാണ് പോകുന്നത് എന്നത്. അവിടെ ചെന്നിട്ട് നിര്‍മ്മാതാവിനോട് ചേര്‍ന്ന് അവന്റെ ഭാഗം ന്യായീകരിക്കുകയാണ് ചെയ്തത്.

‘ശരത്ത് വൃത്തികെട്ടവന്‍, അവനെ സൂക്ഷിക്കണം’; വെയിലിന്റെ സംവിധായകനെതിരെ രൂക്ഷ വിമര്‍ശനവുമായി നടന്‍ ഷെയിന്‍ നിഗം 
വെയില്‍ ലൊക്കേഷനില്‍ മാനസിക പീഡനം, സംവിധായകനെതിരെ ആരോപണവുമായി ഷെയിന്‍ നിഗം

അന്നത്തെ പ്രശ്‌നം നിര്‍മ്മാതാക്കളുടെ സംഘടന മലയാള സിനിമാ അഭിനേതാക്കളുടെ സംഘടയായ അമ്മയുടെ സെക്രട്ടറി ബഹുമാനപ്പെട്ട ബാബു ചേട്ടന്റെ സാന്നിധ്യത്തില്‍ ഒത്തുതീര്‍പ്പാക്കി. ഖുര്‍ബാനി എന്ന സിനിമയുടെ നടന്നുകൊണ്ടിരുന്ന ഷെഡ്യൂള്‍ പൂര്‍ത്തിയാക്കിയതിന് ശേഷം വെയില്‍ എന്ന ഈ സിനിയ്‌ക്കേവേണ്ടി 15 ദിവസം നീക്കി വെക്കണമെന്ന് ധാരണയായി. ഈ സിനിയുടെ നിര്‍മ്മാതാവ് ജോബി ജോര്‍ജ് ആണ് ഡയറക്ടര്‍ ശരത്തുമായി കൂടി ആലോചിച്ച് 15 ദിവസം മതിയെന്ന് നിര്‍മ്മാതാക്കളുടെ സഘടനയെയും അമ്മയുടെ സെക്രട്ടറി ബഹുമാനപ്പെട്ട ബാബു ചേട്ടനെയും അറിയിച്ചത്. നിര്‍മ്മാതാവ് ജോബി ജോര്‍ജ് എനിക്കെതിരെ വധഭീഷണി മുഴക്കിയിട്ടും എന്റെ മാതാപിതാക്കളെ കുറിച്ച് മോശമായി സംസാരിച്ചിട്ട് പോലും നിര്‍മ്മാതാക്കളുടെ സംഘടനയോടും മലയാള സിനിമാ അഭിനേതാക്കളുടെ സംഘടനയായ അമ്മയോടുമുള്ള ബഹുമാനം മൂലമാണ് വീണ്ടും ജോബി ജോര്‍ജിന്റെ നിര്‍മ്മാണത്തിലിരിക്കുന്ന ഈ സിനിമയില്‍ വീണ്ടും അഭിനയിക്കാന്‍ തയ്യാറായത്. ഈ ഒത്തുതീര്‍പ്പ് വ്യവസ്ഥയിലെ 15 ദിവസം എന്ന വ്യവസ്ഥയാണ് പുതിയ പ്രശ്‌നങ്ങള്‍ക്ക് തുടക്കമായത്. നവംബര്‍ 11 ാം തിയ്യതി രാവിലെ 11 മണിക്ക് ശരത്ത് എന്റെ ഉമ്മച്ചിക്ക് ഫോണില്‍ മെസേജ് അയച്ചു. ചാര്‍ട്ട് ചെയ്തത് പ്രകാരം ഇരുപതിലധികം ദിവസം വേണ്ടിവരും എന്നായിരുന്നു പുതിയ ആവശ്യം. അസോസിയേഷന്റെ തീരുമാനത്തിനൊപ്പം നില്‍ക്കാനാണ് എനിക്ക് താല്‍പ്പര്യം എന്നും മറിച്ചൊരു തീരുമാനം താല്‍പ്പര്യമില്ല എന്നും ഞാന്‍ അറിയിച്ചു.

‘ശരത്ത് വൃത്തികെട്ടവന്‍, അവനെ സൂക്ഷിക്കണം’; വെയിലിന്റെ സംവിധായകനെതിരെ രൂക്ഷ വിമര്‍ശനവുമായി നടന്‍ ഷെയിന്‍ നിഗം 
കരാര്‍ ലംഘിച്ചെന്ന് പരാതി ; നടന്‍ ഷെയിന്‍ നിഗമിനെ പുതിയ ചിത്രങ്ങളില്‍ സഹകരിപ്പിക്കില്ലെന്ന് നിര്‍മ്മാതാക്കള്‍ 

നവംബര്‍ 16 ാം തിയ്യതി ലൊക്കേഷനിലെത്തിയപ്പോള്‍ കാണാന്‍ കഴിഞ്ഞത് മറ്റൊരു ശരത്തിനെയായിരുന്നു. ചെറിയ കാര്യങ്ങള്‍ക്കുവരെ പ്രശ്‌നങ്ങള്‍ ഉണ്ടാക്കി വലുതാക്കി കൊണ്ടിരുന്നു. എന്റെ മാനേജര്‍ സതീഷ് ഷൂട്ടിംഗ് ഷെഡ്യൂളും ചാര്‍ട്ടും ആവശ്യപ്പെട്ടപ്പോള്‍ അവനെ എല്ലാവരുടെയും മുന്നില്‍വെച്ച് മോശം വാക്കുകള്‍ കൊണ്ട് ശകാരിക്കുകയും ഈ സിനിമ കഴിഞ്ഞ് ശരിയാക്കാം എന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു. ഷോട്ട് റെഡിയാണെന്ന് എന്നെ വിളിച്ച് വരുത്തിയതിന് ശേഷമാണ് അവര്‍ ലൈറ്റപ്പ് തുടങ്ങുന്നത്. കഴിഞ്ഞ രണ്ട് ദിവസങ്ങളായി ഉറങ്ങാന്‍ പോലും അനുവദിക്കാതെ തുടര്‍ച്ചയായി ചിത്രീകരണം നടത്തുകയായിരുന്നു. ഒരു മനുഷ്യന്‍ ശരാശരി 8 മുതല്‍ 10 മണിക്കൂര്‍ വരെ ആണ് ജോലി ചെയ്യാറുള്ളത്. ഈ കഴിഞ്ഞ ദിവസങ്ങഘളില്‍ 10 മുതല്‍ 16 മണിക്കൂര്‍ വരെയാണ് ഈ സിനിമയ്ക്ക് വേണ്ടി ഞാന്‍ സഹകരിച്ചുകൊണ്ടിരിക്കുന്നത്. ഒരു യുവാവിന്റെ ജീവിതത്തിലെ സങ്കീര്‍ണ്ണമായ നാല് കാലഘട്ടങ്ങളാണ് ഞാന്‍ അവതരിപ്പിക്കുന്നത്. ഞാന്‍ ചെയ്തുകൊണ്ടിരിക്കുന്നത് ഒരു ആര്‍ട്ട് ഫോം ആണ്. അല്ലാതെ യാന്ത്രികമായി ചെയ്യാന്‍ പറ്റുന്ന ഒന്നല്ല. എന്റെ മനസ്സാന്നിധ്യത്തിനും ഏകാഗ്രതയ്ക്കും കോട്ടം തട്ടുന്ന തരത്തിലാണ് ശരത്തിന്റെ സമീപനം. ഇത് എന്നിലെ കലാകാരന് സഹിക്കാവുന്നതിലും അപ്പുറമാണ്.

‘ശരത്ത് വൃത്തികെട്ടവന്‍, അവനെ സൂക്ഷിക്കണം’; വെയിലിന്റെ സംവിധായകനെതിരെ രൂക്ഷ വിമര്‍ശനവുമായി നടന്‍ ഷെയിന്‍ നിഗം 
ഷെയ്ന്‍ വഞ്ചിച്ചുവെന്ന് ജോബി ജോര്‍ജ് ; ‘മുടി വെട്ടരുതെന്ന് കരാറുണ്ടായിരുന്നു’

ഈ സിനിമയുടെ അണിയറ പ്രവര്‍ത്തകര്‍ ആസൂത്രണം ചെയ്തതിനേക്കാള്‍ കൂടുതല്‍ സീനുകള്‍ ഞാന്‍ കഴിഞ്ഞ ദിവസങ്ങളില്‍ ആയി ചെയ്ത് തീര്‍ത്തിട്ടുണ്ട്. കഴിഞ്ഞ രണ്ട് ദിവസങ്ങളില്‍ ആയി 8 സീനുകള്‍ ഞാന്‍ ചെയ്ത് തീര്‍ത്തിട്ടുമുണ്ട്. സങ്കീര്‍ണമായ അഭിനയ മുഹൂര്‍ത്തം ആവശ്യമായ സീനുകള്‍ ആയിരുന്നു അതെല്ലാം. ഇത്രയും സഹകരിച്ച് പ്രവര്‍ത്തിച്ച എന്നോട് ഇന്നലെ രാവിലെ കൂടി ശരത്ത് മോശമായാണ് പെരുമാറിയത്. കലയും ആത്മാഭിമാനവും പണയം വെച്ച് മുന്നോട്ടുപോകാന്‍ എനിക്ക് കഴിയില്ല. എനിക്ക് ലഭിക്കുന്ന കഥാപാത്രങ്ങള്‍ എത്രയും നന്നായി ചെയ്യാന്‍ സാധിക്കുമോ അത്രയും നന്നായി ചെയ്യുവാന്‍ ശ്രമിക്കുന്ന ഒരു കലാകാരനാണ് ഞാന്‍. ഇക്കഴിഞ്ഞ വര്‍ഷങ്ങളിലായി ഒരുപിടി നല്ല സിനിമകളുടെ ഭാഗം ആകാന്‍ കഴിഞ്ഞു. ഈ സിനിമകളുടെ സംവിധായകരും നിര്‍മ്മാതാക്കളും എന്റെ കാര്യത്തില്‍ സന്തുഷ്ടരാണ്. എനിക്ക് ഉണ്ടായിട്ടുള്ള ഈ മാനസിക സംഘര്‍ഷം ബഹുമാനപ്പെട്ട നിര്‍മ്മാതാക്കളുടെ സംഘടനയിലെ ഭാരവാഹികളും, ഞാനും കൂടി അംഗമായ മലയാളം സിനിമയിലെ അഭിനേതാക്കളുടെ സംഘടനയായ അമ്മയുടെ ഭാരവാഹികളും മനസ്സിലാക്കി എനിക്ക് വേണ്ട ശക്തമായ സഹകരണം തരണമെന്ന് അഭ്യര്‍ത്ഥിക്കുന്നു. ഞാനും നിങ്ങളില്‍ ഒരുവനാണ്. ഞാന്‍ ആരുടെയും അടിമയല്ല. ഞാനും ഒരു മനുഷ്യനാണ്. സത്യമേവ ജയതേ.

ദ ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

Related Stories

No stories found.
logo
The Cue
www.thecue.in