കൊല്ലപ്പെട്ട മാവോയിസ്റ്റുകളുടെ മൃതദേഹം തിങ്കളാഴ്ച വരെ സംസ്‌കരിക്കരുതെന്ന് കോടതി

കൊല്ലപ്പെട്ട മാവോയിസ്റ്റുകളുടെ മൃതദേഹം തിങ്കളാഴ്ച വരെ സംസ്‌കരിക്കരുതെന്ന് കോടതി

അട്ടപ്പാടി മഞ്ചിക്കണ്ടി വനത്തില്‍ തണ്ടര്‍ബോള്‍ട്ടുമായുള്ള ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ട മാവോയിസ്റ്റുകളുടെ മൃതദേഹം നവംബര്‍ നാല് വരെ സംസ്‌കരിക്കരുതെന്ന് കോടതി. പാലക്കാട് ഡിസ്ട്രിക്ട് സെഷന്‍സ് കോടതിയുടേതാണ് ഉത്തരവ്. കൊല്ലപ്പെട്ട മാവോയിസ്റ്റുകളായ കാര്‍ത്തിക്കിന്റെയും മണിവാസകത്തിന്റെയും ബന്ധുക്കളാണ് കോടതിയെ സമീപിച്ചത്.

കൊല്ലപ്പെട്ട മാവോയിസ്റ്റുകളുടെ മൃതദേഹം തിങ്കളാഴ്ച വരെ സംസ്‌കരിക്കരുതെന്ന് കോടതി
‘കനാലുകള്‍ ചെറിയ ഓടകളായി’; കൊച്ചി നഗരത്തിലെ വെള്ളക്കെട്ടിന് പിന്നില്‍ ഇടപ്പള്ളി തോട് കൈയ്യേറ്റവുമെന്ന് ജലസേചനവകുപ്പ്

ഏറ്റുമുട്ടല്‍ കൊലകളില്‍ സുപ്രിംകോടതി മാനദണ്ഡം പാലിക്കണമെന്ന ഹര്‍ജിയിലാണ് നടപടി. റീപോസ്റ്റ്‌മോര്‍ട്ടം വേണമെന്നും ബന്ധുക്കള്‍ ആവശ്യപ്പെട്ടിട്ടുണ്ട്. മൃതദേഹം കാണാന്‍ അനുമതി വേണമെന്ന മണിവാസകത്തിന്റെ ഭാര്യ കലയുടെ ഹര്‍ജി മദ്രാസ് ഹൈക്കോടതിയുടെ മധുര ബെഞ്ച് അനുവദിച്ചിരുന്നു, തൃശൂര്‍ മെഡിക്കല്‍ കോളേജിലെത്തി ഭാര്യയ്ക്കും ബന്ധുക്കള്‍ക്കും മൃതദേഹം കാണാം. മണിവാസകത്തിന്റെ ഭാര്യയും മകളും തിരിച്ചിറപ്പള്ളി ജയിലില്‍ തടവിലാണ്.

കൊല്ലപ്പെട്ട മാവോയിസ്റ്റുകളുടെ മൃതദേഹം തിങ്കളാഴ്ച വരെ സംസ്‌കരിക്കരുതെന്ന് കോടതി
‘മഹ’ അതിതീവ്രമാകും; എട്ട് മണിക്കൂര്‍ ശക്തമായ മഴ; 10 ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്

കലയെ മൃതദേഹം കാണിച്ചതിന് ശേഷമേ തുടര്‍നടപടികള്‍ പാടുള്ളുവെന്നാണ് കോടതിയുടെ നിര്‍ദേശം. പോസ്റ്റമോര്‍ട്ടത്തിന് മുമ്പ് മൃതദേഹം കാണിക്കണമെന്ന് ബന്ധുക്കള്‍ ആവശ്യപ്പെട്ടിരുന്നുവെങ്കിലും പോലീസ് അനുമതി നിഷേധിക്കുകയായിരുന്നു. അസുഖബാധിതാനായ മണിവാസകനെ വ്യാജ ഏറ്റുമുട്ടലിലൂടെയാണ് കൊലപ്പെടുത്തിയതെന്ന് ബന്ധുക്കളും ആരോപിച്ചു. നീതി ലഭിക്കണമെന്നാണ് ഇവര്‍ ആവശ്യപ്പെടുന്നത്. ബന്ധുക്കളുടെ ഹര്‍ജി നവംബര്‍ രണ്ടിന് കോടതി വീണ്ടും പരിഗണിക്കും.

ദ ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

കൊല്ലപ്പെട്ട മാവോയിസ്റ്റുകളുടെ മൃതദേഹം തിങ്കളാഴ്ച വരെ സംസ്‌കരിക്കരുതെന്ന് കോടതി
വീട്ടുകാരെത്താന്‍ വൈകി; അര്‍ധരാത്രി പെണ്‍കുട്ടിക്ക് തുണയായി നിന്ന് കെഎസ്ആര്‍ടിസി ജീവനക്കാര്‍  

Related Stories

No stories found.
logo
The Cue
www.thecue.in