‘നാണമില്ലാത്തവന്റെ ആസനത്തില്‍ ഒരു ആല് കൂടി’; ഇനി പാകിസ്താനിലേക്ക് പോകാന്‍ പറഞ്ഞാല്‍ പട്ടിണിപ്പാവങ്ങള്‍ പോകുമെന്ന് വിഎസ്

‘നാണമില്ലാത്തവന്റെ ആസനത്തില്‍ ഒരു ആല് കൂടി’; ഇനി പാകിസ്താനിലേക്ക് പോകാന്‍ പറഞ്ഞാല്‍ പട്ടിണിപ്പാവങ്ങള്‍ പോകുമെന്ന് വിഎസ്

ആഗോള പട്ടിണി സൂചികയില്‍ ഇന്ത്യയുടെ സ്ഥാനം കുത്തനെ ഇടിഞ്ഞതില്‍ ബിജെപി സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനവുമായി ഭരണപരിഷ്‌കാര കമ്മീഷന്‍ ചെയര്‍മാന്‍ വിഎസ് അച്യുതാനന്ദന്‍. ഇന്ത്യ മുന്നേറുകയാണെന്ന പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ പ്രസ്താവനയെ വിഎസ് പരിഹസിച്ചു. നാണമില്ലാത്തവന്റെ ആസനത്തില്‍ ഒരു ആല് കൂടി മുളച്ചിരിക്കുന്നു. ഇനിയും പാക്കിസ്ഥാനിലേക്ക് പോകാന്‍ ആക്രോശിച്ചാല്‍ പട്ടിണിപ്പാവങ്ങള്‍ സസന്തോഷം ആ ആക്രോശം സ്വീകരിക്കാനിടയുണ്ട്. മോഡി സര്‍ക്കാര്‍ ജനങ്ങളെ ഊറ്റിപ്പിഴിഞ്ഞ് അദാനിമാര്‍ക്കും അംബാനിമാര്‍ക്കും സമര്‍പ്പിക്കുന്നതില്‍ മാത്രമാണ് ശ്രദ്ധിക്കുന്നതെന്നും വിഎസ് ചൂണ്ടിക്കാട്ടി.

ഇതിനിടയിലും രാമക്ഷേത്രം നിര്‍മ്മിക്കുമെന്ന് വീരവാദം മുഴക്കിയും, ശബരിമലയില്‍ കയറാന്‍ വരുന്ന സ്ത്രീകളെ തല്ലിയോടിച്ചും നടത്തുന്ന ആ പൊറാട്ട് നാടകത്തിലൂടെ കര്‍ഷകരുടേയും തൊഴിലാളികളുടേയും നിലനില്‍പ്പിനായുള്ള പോരാട്ടത്തെ തകര്‍ക്കാമെന്നത് വ്യാമോഹം മാത്രമാണ്.

വിഎസ് അച്യുതാനന്ദന്‍

പോഷകാഹാരക്കുറവ്, ശിശുമരണനിരക്ക്, ശരീര ശോഷണം വിളര്‍ച്ച എന്നീ സൂചകങ്ങള്‍ അടിസ്ഥാനമാക്കിയാണ് പട്ടിണി സൂചിക തയ്യാറാക്കുന്നത്.
‘നാണമില്ലാത്തവന്റെ ആസനത്തില്‍ ഒരു ആല് കൂടി’; ഇനി പാകിസ്താനിലേക്ക് പോകാന്‍ പറഞ്ഞാല്‍ പട്ടിണിപ്പാവങ്ങള്‍ പോകുമെന്ന് വിഎസ്
‘പ്രധാനഭാഗങ്ങളും തലക്കെട്ടും മാറ്റി’; മാതൃഭൂമി ആഴ്ച്ചപതിപ്പ് മുറിച്ചുമാറ്റിയ ഭാഗങ്ങള്‍ പ്രസിദ്ധീകരിച്ച് ബി രാജീവന്‍

2019ലെ ഗ്ലോബല്‍ ഹംഗര്‍ ഇന്‍ഡക്‌സ് പ്രകാരം പട്ടിണി ഏറ്റവും ഗുരുതരമായ 16 രാജ്യങ്ങളിലൊന്നായി ഇന്ത്യ മാറി. 117 രാജ്യങ്ങളുടെ പട്ടികയില്‍ 102-ാം സ്ഥാനത്താണ് ഇന്ത്യ. പാകിസ്താന്‍, ബംഗ്ലാദേശ്, നേപ്പാള്‍ എന്നീ രാജ്യങ്ങള്‍ ഇന്ത്യയ്ക്ക് മുന്നിലാണ്. സിയേര ലിയോണ്‍, ഉഗാണ്ട, ജിബൂട്ടി, കോംഗോ റിപ്പബ്ലിക്, സുഡാന്‍ എന്നീ ആഫ്രിക്കന്‍ രാജ്യങ്ങളാണ് ഇന്ത്യയ്ക്ക് തൊട്ടുപിന്നിലുള്ളത്. സെന്‍ട്രല്‍ ആഫ്രിക്കന്‍ റിപ്പബ്ലിക്കാണ് ഏറ്റവും പിന്നില്‍. ഇന്ത്യയേക്കാള്‍ ബഹുദൂരം മുന്നിലാണ് ബംഗ്ലദേശ് (88), നേപ്പാള്‍ (73), ശ്രീലങ്ക (66) എന്നീ രാജ്യങ്ങള്‍. 106 സ്ഥാനത്തായിരുന്ന പാകിസ്താന്‍ മുന്നേറി 94-ാം സ്ഥാനത്തെത്തി. 2017ല്‍ നൂറാം സ്ഥാനത്തായിരുന്നു ഇന്ത്യ. 2014ല്‍ ഇന്ത്യയ്ക്ക് പിറകിലായിരുന്ന മൊസാംബിക്, ബുര്‍ക്കിനഫാസോ, എത്യോപ്യ, നൈജര്‍ എന്നീ രാജ്യങ്ങള്‍ ഇന്ത്യയെ 2019ല്‍ മറികടന്നത് ഇന്ത്യ കൂപ്പുകുത്തുന്നതിന്റെ വേഗതയാണ് ചൂണ്ടിക്കാട്ടുന്നത്. കുവൈറ്റ്, യുറഗ്വായ്, റൊമാനിയ, ചിലി തുടങ്ങിയ രാജ്യങ്ങള്‍ക്കൊപ്പം ക്യൂബ ജിഎച്ച്‌ഐയില്‍ ഒന്നാം സ്ഥാനത്താണ്.

‘നാണമില്ലാത്തവന്റെ ആസനത്തില്‍ ഒരു ആല് കൂടി’; ഇനി പാകിസ്താനിലേക്ക് പോകാന്‍ പറഞ്ഞാല്‍ പട്ടിണിപ്പാവങ്ങള്‍ പോകുമെന്ന് വിഎസ്
ഷെയ്ന്‍ വഞ്ചിച്ചുവെന്ന് ജോബി ജോര്‍ജ് ; ‘മുടി വെട്ടരുതെന്ന് കരാറുണ്ടായിരുന്നു’

വിഎസിന്റെ പ്രതികരണം

“ഇന്ത്യ മുന്നേറുകയാണത്രെ! നാണമില്ലാത്തവന്റെ ആസനത്തില്‍ ഒരു ആല് കൂടി മുളച്ചിരിക്കുന്നു. ആഗോള പട്ടിണി സൂചികയില്‍ ഇന്ത്യക്ക് സ്ഥാനക്കയറ്റം കിട്ടി എന്നാണ് പുതിയ വാര്‍ത്ത. പാക്കിസ്ഥാനെയും പിന്തള്ളി ഇന്ത്യ നൂറ്റി രണ്ടാം സ്ഥാനത്തെത്തിയിരിക്കുന്നു. അച്ഛേ ദിന്‍ വന്നുകഴിഞ്ഞു. ഇനിയും പാക്കിസ്ഥാനിലേക്ക് പോകാന്‍ ആക്രോശിച്ചാല്‍ പട്ടിണിപ്പാവങ്ങള്‍ സസന്തോഷം ആ ആക്രോശം സ്വീകരിക്കാനിടയുണ്ട്.

ഇന്ത്യയുടെ വളര്‍ച്ചാ നിരക്ക് കുത്തനെ ഇടിയാന്‍ പോവുകയാണെന്ന മുന്നറിയിപ്പ് ലോകബാങ്ക് നല്‍കിക്കഴിഞ്ഞു. ഗ്രാമീണ സമ്പദ് വ്യവസ്ഥ തകര്‍ന്നതും തൊഴിലില്ലായ്മ ഉയര്‍ന്നതുമാണത്രെ കാരണം. ലോക ബാങ്ക് പറഞ്ഞിട്ടൊന്നും വേണ്ട, ഇന്ത്യക്കാര്‍ ഇക്കാര്യം അറിയാന്‍. നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള കേന്ദ്ര സര്‍ക്കാര്‍ ജനങ്ങളെ ഊറ്റിപ്പിഴിഞ്ഞ് അദാനിമാര്‍ക്കും അംബാനിമാര്‍ക്കും സമര്‍പ്പിക്കുന്നതില്‍ മാത്രമാണ് ശ്രദ്ധിക്കുന്നത്. നോട്ട് നിരോധനവും ജിഎസ്ടിയും വരുത്തിവെച്ച വിന ഭീതിദമാണ്. സാമ്പത്തിക വളര്‍ച്ചാ നിരക്ക് ഏതാണ്ട് അഞ്ച് ശതമാനത്തിലേക്ക് കൂപ്പുകുത്തുമെന്നാണ് കണക്കുകള്‍ പറയുന്നത്.

ഇതിനിടയിലും രാമക്ഷേത്രം നിര്‍മ്മിക്കുമെന്ന് വീരവാദം മുഴക്കിയും, ശബരിമലയില്‍ കയറാന്‍ വരുന്ന സ്ത്രീകളെ തല്ലിയോടിച്ചും നടത്തുന്ന ആ പൊറാട്ട് നാടകത്തിലൂടെ കര്‍ഷകരുടേയും തൊഴിലാളികളുടേയും നിലനില്‍പ്പിനായുള്ള പോരാട്ടത്തെ തകര്‍ക്കാമെന്നത് വ്യാമോഹം മാത്രമാണ്.”

‘നാണമില്ലാത്തവന്റെ ആസനത്തില്‍ ഒരു ആല് കൂടി’; ഇനി പാകിസ്താനിലേക്ക് പോകാന്‍ പറഞ്ഞാല്‍ പട്ടിണിപ്പാവങ്ങള്‍ പോകുമെന്ന് വിഎസ്
കേരള മോഡല്‍ : അണ്‍ എയ്ഡഡ് വിദ്യാഭ്യാസ മേഖലയിലും പ്രസവാവധി ആനുകൂല്യം പ്രാബല്യത്തിലേക്ക്, രാജ്യത്ത് ആദ്യം 

ദ ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

Related Stories

No stories found.
logo
The Cue
www.thecue.in