കശ്മീരിനെ സ്തംഭിപ്പിച്ച് മൂന്നു വയസുകാരിയുടെ ബലാല്‍സംഗത്തില്‍ പ്രതിഷേധം, കടുത്ത ശിക്ഷ നല്‍കണമെന്ന് ആവശ്യം

കശ്മീരിനെ സ്തംഭിപ്പിച്ച് മൂന്നു വയസുകാരിയുടെ ബലാല്‍സംഗത്തില്‍ പ്രതിഷേധം, കടുത്ത ശിക്ഷ നല്‍കണമെന്ന് ആവശ്യം

ജമ്മു കശ്മീരിലെ ബന്ദിപ്പോര ജില്ലയില്‍ മൂന്ന് വയസ്സുകാരിയെ ബലാത്സംഗം ചെയ്ത സംഭവത്തില്‍ പ്രതിഷേധം ശക്തമാകുന്നു. കശ്മീര്‍ താഴ്‌വരയിലെ ബന്ദിന് സമാനമായ രീതിയില്‍ കടകളടച്ചും ഓഫീസുകളടച്ചും പ്രതിഷേധം. പ്രതികള്‍ക്ക് ശക്തമായ ശിക്ഷ നല്‍കണമെന്ന് ആവശ്യപ്പെട്ട് പ്രദേശത്ത് വലിയരീതിയിലുള്ള പ്രക്ഷോഭങ്ങളാണ് അരങ്ങേറുന്നത്.

പണിമുടക്ക് പൊതുഗതാഗതത്തെയും ബാധിച്ചു, എന്നാല്‍ സര്‍ക്കാര്‍ ഓഫീസുകളും ബാങ്കുകളും തുറന്നു പ്രവര്‍ത്തിച്ചു. കഴിഞ്ഞയാഴ്ച മൂന്ന് വയസ്സുകാരിയെ ബലാത്സംഗം ചെയ്ത കുറ്റവാളിക്ക് വധശിക്ഷ നല്‍കണമെന്ന് ആവശ്യപ്പെട്ടാണ് സംസ്ഥാന തലസ്ഥാനത്തും ജമ്മു കശ്മീരിലെ വിവിധയിടങ്ങളിലും നിരവധി പേര്‍ തെരുവിലിറങ്ങിയത്.

പ്രതിഷേധത്തില്‍ പങ്കാളികളായി കാശ്മീര്‍ സര്‍വകലാശാല, സെന്‍ട്രല്‍ യൂണിവേഴ്‌സിറ്റി, ഇസ്ലാമിക് യൂനിവേഴ്‌സിറ്റി ഓഫ് സയന്‍സ് ആന്‍ഡ് ടെക്‌നോളജി എന്നീ സ്ഥാപനങ്ങളിലെ വിദ്യാര്‍ത്ഥികള്‍ ക്ലാസ്സുകള്‍ ബഹിഷ്‌കരിച്ചു. സംഭവത്തില്‍ മുന്‍ മുഖ്യമന്ത്രിമാരായ ഉമര്‍ അബ്ദുല്ല, മെഹ്ബൂബ മുഫ്തി എന്നിവരും സാമൂഹ്യ, മത, രാഷ്ട്രീയ വിഭാഗങ്ങളിലെ നേതാക്കളും ഞെട്ടല്‍ രേഖപ്പെടുത്തി.

കേസില്‍ താഹിര്‍ അഹമ്മദ് മിര്‍ എന്ന യുവാവ് അറസ്റ്റിലായി, പ്രതിക്ക് 20 വയസ്സ് മാത്രമേ പ്രായമുള്ളെന്ന് പ്രതിയുടെ അച്ഛന്‍ പൊലീസിന് മൊഴി നല്‍കി. അന്വേഷണം വേഗത്തിലാക്കാന്‍ പ്രത്യേക അന്വേഷണ സംഘത്തെ ചുമതലപ്പെടുത്തിയതായി ഡയറക്ടര്‍ ജനറല്‍ ദില്‍ബാഗ് സിംഗ് പറഞ്ഞു. അതേസമയം, ഗവര്‍ണര്‍ സത്യപാല്‍ മാലിക് കേസില്‍ ആശങ്ക പ്രകടിപ്പിച്ചു.

ഇത്രയും ക്രൂരമായ പ്രവര്‍ത്തിക്ക് കുറ്റവാളിക്ക് തക്കതായ ശിക്ഷ നല്‍കുന്നത് ഉറപ്പാക്കാന്‍ അദ്ദേഹം പോലീസിന് നിര്‍ദേശം നല്‍കി. സംഭവത്തെക്കുറിച്ച് വിശദമായി അന്വേഷിച്ച് പെണ്‍കുട്ടിക്ക് നീതി ഉറപ്പാക്കാന്‍ കാശ്മീര്‍ ഐജി എസ്പി പാനിയും പൊലീസിനോട് ആവര്‍ത്തിച്ചു . കേസിന്റെ വേഗത കൂട്ടാനും , ക്രൂരമായ പ്രവര്‍ത്തിക്ക് കുറ്റവാളികള്‍ക്ക് മാതൃകാപരമായ ശിക്ഷ ലഭിക്കുമെന്ന് ഉറപ്പുവരുത്താനും ഐജി ഗവര്‍ണര്‍ക്ക് നിര്‍ദ്ദേശം നല്‍കി.

മെയ് 9 നാണ് വടക്കന്‍ കശ്മീരിലെ ബന്ദിപ്പോര ജില്ലയിലുള്ള സുമ്പല്‍ പ്രദേശത്ത് മൂന്നുവയസ്സുകാരി പെണ്‍കുട്ടി ബലാല്‍സംഗത്തിന് ഇരയായത്.

Related Stories

No stories found.
logo
The Cue
www.thecue.in