ഇ ശ്രീധരൻ ബി.ജെ.പിയില്‍ ചേര്‍ന്നതില്‍ ദുഖമുണ്ടെന്ന് മുതിർന്ന കോൺഗ്രസ് നേതാവ് ഉമ്മൻചാണ്ടി. അദ്ദേഹത്തെക്കുറിച്ച് വളരെ നല്ല അഭിപ്രായമാണെന്നും ഏതു പാർട്ടിയിലാണ് ചേരേണ്ടതെന്ന് തീരുമാനിക്കുവാൻ അദ്ദേഹത്തിന് സ്വാതന്ത്ര്യമുണ്ടെന്നും ഉമ്മൻ ചാണ്ടി പറഞ്ഞു. അതെ സമയം ബിജിപിയുടെ മുഖ്യമന്ത്രി സ്ഥാനാർഥിയായ ഇ ശ്രീധരൻ പറയുന്നത് ഉമ്മൻചാണ്ടി മുഖ്യമന്ത്രിയായി വന്നോട്ടെയെന്നാണ് സിപിഐഎം പോളിറ്റ് ബ്യൂറോ അംഗം കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു. ആര്‍എസ്എസ്- യുഡിഎഫ് അടിയൊഴുക്ക് കേരളത്തില്‍ എത്രത്തോളം ശക്തമാണെന്ന് ഇവിടുത്തെ ജനങ്ങള്‍ക്ക് അറിയാമെന്നും കോടിയേരി വിമർശിച്ചു.
സംസ്ഥാനത്തു വന്‍പദ്ധതികള്‍ നടക്കുമെന്നു വന്നപ്പോള്‍ പിണറായി സര്‍ക്കാര്‍ എതിർത്തുവെന്നു ഇ ശ്രീധരൻ വെളിപ്പെടുത്തി. നിലമ്പൂര്‍ നഞ്ചന്‍കോട് റയില്‍വേ ലൈനിനെ സംസ്ഥാന സർക്കാർ എതിർത്ത് തന്നെ വേദനിപ്പിച്ചിരുന്നു. നിലമ്പൂരിനു പകരം തലശേരി– മൈസുരു പദ്ധതിയായിരുന്നു സര്‍ക്കാരിന്റെ ലക്ഷ്യം. നിലമ്പൂര്‍-നഞ്ചന്‍കോട് അന്ന് തുടങ്ങിയിരുന്നെങ്കില്‍ അധികം വൈകാതെ പൂര്‍ത്തിയാകുമായിരുന്നു. 2 മെട്രോ പദ്ധതികള്‍ വേണ്ടന്നുവച്ചു. പദ്ധതികളിലൊന്നും ഡി.എം.ആര്‍.സി ചെയ്യേണ്ടയെന്ന നിലപാടാണ് ഇടതു സർക്കാരിന്റേതെന്നും അദ്ദേഹം പറഞ്ഞു.
2019ല്‍ മോദി സര്‍ക്കാര്‍ അധികാരമേറ്റ ശേഷം കേന്ദ്രമന്ത്രിസ്ഥാനം വാഗ്ദാനം നല്‍കിയിരുന്നു. തനിക്ക് 75 വയസില്‍ കൂടുതല്‍ പ്രായമുളളതുകൊണ്ടാണ് മാറി നില്‍ക്കേണ്ടി വന്നതെന്നും ഇ.ശ്രീധരന്‍ പറഞ്ഞു.