‘കര്‍ഷകരായി കണക്കാക്കുന്നില്ല’, കര്‍ഷകആത്മഹത്യാ റിപ്പോര്‍ട്ടില്‍ നിന്ന് പുറത്താകുന്നത് പതിനായിരക്കണക്കിന് സ്ത്രീകളെന്ന് പി സായ്‌നാഥ് 

‘കര്‍ഷകരായി കണക്കാക്കുന്നില്ല’, കര്‍ഷകആത്മഹത്യാ റിപ്പോര്‍ട്ടില്‍ നിന്ന് പുറത്താകുന്നത് പതിനായിരക്കണക്കിന് സ്ത്രീകളെന്ന് പി സായ്‌നാഥ് 

രാജ്യത്തെ കര്‍ഷക ആത്മഹത്യാ റിപ്പോര്‍ട്ടുകളില്‍ നിന്ന് പതിനായിരക്കണക്കിന് സ്ത്രീകളാണ് പുറത്താക്കപ്പെടുന്നതെന്ന് മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകനും കാര്‍ഷിക വിദഗ്ധനുമായ പി സായ്‌നാഥ്. ഇതിന് കാരണം സ്ത്രീകളെ ഒരിക്കലും കര്‍ഷകരായി കണക്കാക്കാത്തതാണെന്നും സായ്‌നാഥ് പറഞ്ഞു. കാലാവസ്ഥാ വ്യതിയാനം ഏറ്റവും കൂടുതല്‍ ബാധിക്കാന്‍ പോകുന്നത് സ്ത്രീകളെയായിരിക്കുമെന്നും ഇന്ത്യന്‍ അസോസിയേഷന്‍ ഫോര്‍ വുമണ്‍ സ്റ്റഡീസിന്റെ നാഷണല്‍ കോണ്‍ഫറന്‍സില്‍ സംസാരിക്കവെ പി സായ്‌നാഥ് പറഞ്ഞു.

‘കര്‍ഷകരായി കണക്കാക്കുന്നില്ല’, കര്‍ഷകആത്മഹത്യാ റിപ്പോര്‍ട്ടില്‍ നിന്ന് പുറത്താകുന്നത് പതിനായിരക്കണക്കിന് സ്ത്രീകളെന്ന് പി സായ്‌നാഥ് 
‘കൊറോണയ്ക്ക് ചികിത്സ ചാണകവും ഗോമൂത്രവും’; വൈറസ് തുരത്താന്‍ പ്രത്യേക യജ്ഞം നടത്തുമെന്ന് ഹിന്ദു മഹാസഭ അധ്യക്ഷന്‍

ദ ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

സ്ത്രീ കര്‍ഷക ആത്മഹത്യകളുടെ സ്ഥിതിവിവരക്കണക്കുകള്‍ ശുദ്ധ മണ്ടത്തരമാണ്, സ്ത്രീ കര്‍ഷകരുടെ പ്രതിസന്ധിയും, കൃഷിയില്‍ അവര്‍ക്കുള്ള പങ്കും ഭൂരിഭാഗവും ചര്‍ച്ചചെയ്യപ്പെടുന്നത് കര്‍ഷകരുടെ വിധവകള്‍ എന്ന നിലയ്ക്കാണ്. സ്ത്രീകളായിരിക്കാം കൃഷിയിടത്തിലെ 60 ശതമാനം ജോലികളും ചെയ്യുന്നത്. പുരുഷന്മാര്‍ ആത്മഹത്യ ചെയ്യുന്നതിന് മുമ്പേ അവര്‍ കര്‍ഷകരായിരുന്നിരിക്കാമെന്നും പി സായ്‌നാഥ് പറഞ്ഞു.

‘കര്‍ഷകരായി കണക്കാക്കുന്നില്ല’, കര്‍ഷകആത്മഹത്യാ റിപ്പോര്‍ട്ടില്‍ നിന്ന് പുറത്താകുന്നത് പതിനായിരക്കണക്കിന് സ്ത്രീകളെന്ന് പി സായ്‌നാഥ് 
‘ഞങ്ങള്‍ യുവാക്കള്‍ക്ക് പേന നല്‍കുന്നു, അവര്‍ തോക്കും’; രൂക്ഷവിമര്‍ശനവുമായി അരവിന്ദ് കേജ്‌രിവാള്‍ 

എന്തുകൊണ്ടാണ് സ്ഥിതിവിവരകണക്കുകളില്‍ നിന്ന് സ്ത്രീകള്‍ പുറത്താക്കപ്പെടുന്നതെന്ന് പരിശോധിക്കണം. പല സംസ്ഥാനങ്ങളിലും ആത്മഹത്യചെയ്യുന്ന സ്ത്രീ കര്‍ഷകരുടെ എണ്ണം പൂജ്യമാണ്. സ്ത്രീകളെ കര്‍ഷകരായി കണക്കാക്കാത്തതാണ് ഇതിന് കാരണം. കര്‍ഷകരായ യുവതികളുടെയും സ്ത്രീകളുടെയും ആത്മഹത്യ പുറത്തുവരുന്നത് 'വീട്ടമ്മ' എന്ന പേരിലായിരിക്കുമെന്നും സായ്‌നാഥ് പറഞ്ഞു.

Related Stories

No stories found.
logo
The Cue
www.thecue.in