മുസ്ലിങ്ങള്‍ മാത്രം സഹായിച്ചതുകൊണ്ടാണോ പ്രേംനസീറും മമ്മൂട്ടിയും ഒന്നാം സ്ഥാനത്ത് എത്തിയത് ?: ശ്രീകുമാരന്‍ തമ്പി

മുസ്ലിങ്ങള്‍ മാത്രം സഹായിച്ചതുകൊണ്ടാണോ പ്രേംനസീറും മമ്മൂട്ടിയും ഒന്നാം സ്ഥാനത്ത് എത്തിയത് ?: ശ്രീകുമാരന്‍ തമ്പി

മലയാള സിനിമയില്‍ വര്‍ഗീയതയുണ്ടെന്ന് പറഞ്ഞാല്‍ അംഗീകരിക്കാനാകില്ലെന്ന് സംവിധായകനും ഗാനരചയിതാവുമായ ശ്രീകുമാരന്‍ തമ്പി. അനില്‍ രാധാകൃഷ്ണ മേനോന്‍-ബിനീഷ് ബാസ്റ്റിന്‍ പ്രശ്‌നം മലയാള സിനിമയിലെ ജാതി വിവേചനത്തിലേക്കും ചര്‍ച്ച എത്തിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് ശ്രീകുമാരന്‍ തമ്പിയുടെ പ്രതികരണം. പേരിന്റെ കൂടെ മേനോന്‍ , പിള്ള , നായര്‍ എന്നൊക്കെയുള്ളവര്‍ വര്‍ഗ്ഗീയ വാദികള്‍ ആണെങ്കില്‍ സത്യന്‍, പ്രേംനസീര്‍, യേശുദാസ് മുതലായവര്‍ മലയാളസിനിമയില്‍ ഔന്നത്യത്തില്‍ എത്തുമായിരുന്നില്ലെന്നും ശ്രീകുമാരന്‍ തമ്പി

‘ദ ക്യു’ ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

ശ്രീകുമാരന്‍ തമ്പി പറഞ്ഞത്

മലയാള സിനിമയില്‍ വര്‍ഗ്ഗീയതയുണ്ടെന്നു പറഞ്ഞാല്‍ ഞാന്‍ എതിര്‍ക്കും . പേരിന്റെ കൂടെ മേനോന്‍ , പിള്ള , നായര്‍ എന്നൊക്കെയുള്ളവര്‍ വര്‍ഗ്ഗീയ വാദികള്‍ ആണെങ്കില്‍ സത്യന്‍, പ്രേംനസീര്‍, യേശുദാസ് മുതലായവര്‍ മലയാളസിനിമയില്‍ ഔന്നത്യത്തില്‍ എത്തുമായിരുന്നില്ല. . മുസ്ലിങ്ങള്‍ മാത്രം സഹായിച്ചതുകൊണ്ടാണോ പ്രേംനസീറും മമ്മൂട്ടിയും ഒന്നാം സ്ഥാനത്ത് എത്തിയത് ? ക്രിസ്ത്യാനികള്‍ മാത്രം സഹായിച്ചതു കൊണ്ടാണോ യേശുദാസ് ഗാന ഗന്ധര്‍വ്വന്‍ ആയയാത് ? ജാതിയും മതവുമല്ല , പ്രതിഭയും അര്‍പ്പണബോധവുമാണ് പ്രധാനം . ഇതു രണ്ടുമില്ലാത്തവര്‍ വേഷം കെട്ടിയതുകൊണ്ടോ നാടകം കളിച്ചതു കൊണ്ടോ ഒന്നും നേടാന്‍ പോകുന്നില്ല. മനുഷ്യനെ അറിയുക ; മനുഷ്യത്വത്തില്‍ വിശ്വസിക്കുക. സ്വന്തം കഴിവില്‍ ഉത്തമ ബോധ്യമുണ്ടായിരിക്കുക ! ചുളുവില്‍ പ്രശസ്തി നേടാന്‍ ശ്രമിക്കുന്നവര്‍ക്ക് താല്‍ക്കാലിക ലാഭം കിട്ടിയേക്കാം.ഉള്ളു പൊള്ളയാണെന്നറിയുമ്പോള്‍ ഇപ്പോള്‍ തലയിലേറ്റുന്നവര്‍ തന്നെ താഴെയിട്ടു ചവിട്ടും

മുസ്ലിങ്ങള്‍ മാത്രം സഹായിച്ചതുകൊണ്ടാണോ പ്രേംനസീറും മമ്മൂട്ടിയും ഒന്നാം സ്ഥാനത്ത് എത്തിയത് ?: ശ്രീകുമാരന്‍ തമ്പി
പ്രശ്‌നം പരിഹരിച്ചെങ്കിലും അനിലിന്റെ സിനിമയില്‍ അഭിനയിക്കുന്നില്ലെന്ന് ബിനീഷ്, ജാതീയ പ്രശ്‌നമല്ല ജാഗ്രതക്കുറവെന്ന് ബി ഉണ്ണിക്കൃഷ്ണന്‍

അനില്‍ രാധാകൃഷ്ണ മേനോന്‍ ബിനിഷ് ബാസ്റ്റിനെ അവഹേളിച്ച സംഭവം ജാഗ്രതക്കുറവാണെന്നും ജാതിപ്രശ്‌നം അല്ലെന്നും ഫെഫ്ക ജനറല്‍ സെക്രട്ടറി ബി ഉണ്ണിക്കൃഷ്ണന്‍ പറഞ്ഞിരുന്നു. മലയാള സിനിമയില്‍ ജാതിവിവേചനം ഉണ്ടെന്ന വാദം തെറ്റാണെന്നും വ്യക്തിപരമായ തോന്നലുകളും മനോഭാവവും കൊണ്ടുള്ള തെറ്റിദ്ധാരണയാണ് ഇതെന്നും ടൊവിനോ തോമസ് ഷാര്‍ജാ പുസ്തകമേളയില്‍ പറഞ്ഞിരുന്നു.

Related Stories

No stories found.
logo
The Cue
www.thecue.in