‘ആ സംവിധായകന്‍ മുറിയിലേക്ക് പോകാമെന്ന് നിര്‍ബന്ധം പിടിച്ചുകൊണ്ടിരുന്നു’; കാസ്റ്റിങ്ങ് കൗച്ചിനെക്കുറിച്ച് തുറന്നു പറഞ്ഞ് വിദ്യാ ബാലന്‍

‘ആ സംവിധായകന്‍ മുറിയിലേക്ക് പോകാമെന്ന് നിര്‍ബന്ധം പിടിച്ചുകൊണ്ടിരുന്നു’; കാസ്റ്റിങ്ങ് കൗച്ചിനെക്കുറിച്ച് തുറന്നു പറഞ്ഞ് വിദ്യാ ബാലന്‍

സിനിമയില്‍ അവസരം തേടിക്കൊണ്ടിരുന്ന തുടക്കകാലത്ത് ഉണ്ടായ കാസ്റ്റിങ്ങ് കൗച്ചിനെക്കുറിച്ച് തുറന്നു പറഞ്ഞ് ബോളിവുഡ് താരം വിദ്യാബാലന്‍. പിങ്ക് വില്ലയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് ആദ്യകാലത്ത് അവസരങ്ങള്‍ക്കായി ശ്രമിക്കുന്ന സമയത്ത് നേരിട്ട ബോഡിഷേമിങ്ങിനെക്കുറിച്ചും കാസ്റ്റിങ്ങ് കൗച്ചിനെക്കുറിച്ചുമുള്ള താരത്തിന്റെ പ്രതികരണം.

‘ആ സംവിധായകന്‍ മുറിയിലേക്ക് പോകാമെന്ന് നിര്‍ബന്ധം പിടിച്ചുകൊണ്ടിരുന്നു’; കാസ്റ്റിങ്ങ് കൗച്ചിനെക്കുറിച്ച് തുറന്നു പറഞ്ഞ് വിദ്യാ ബാലന്‍
ഇന്ദിരാ ഗാന്ധിയായി വിദ്യാ ബാലന്‍; വെബ് സീരീസ് ഒരുക്കുന്നത് ‘ലഞ്ച് ബോക്‌സ്’ സംവിധായകന്‍

ചെന്നെയില്‍ ഒരു പരസ്യ ചിത്രത്തിന്റെ ഷൂട്ടിങ്ങിനായി എത്തിയപ്പോള്‍ ഒരു സംവിധായകന്‍ എന്നെ കാണാന്‍ വന്നു. ഞാനപ്പോള്‍ കോഫി ഷോപ്പിലിരുന്ന് സംസാരിക്കാമെന്ന് പറഞ്ഞെങ്കിലും അയാള്‍ എന്റെ റൂമില്‍ പോകാമെന്ന് പറഞ്ഞുകൊണ്ടിരുന്നു. ഒരുപാട് കാര്യങ്ങള്‍ പറയാനുണ്ടെന്ന് പറഞ്ഞുകൊണ്ടായിരുന്നു അയാള്‍ നിര്‍ബന്ധം പിടിച്ചത്. റൂമിന്റെ വാതില്‍ തുറന്നിട്ടുകൊണ്ടാണ് ഞാന്‍ സംസാരിച്ചത്. അതോടെ അയാള്‍ അഞ്ചു മിനിറ്റ് കൊണ്ട് പോയി. ഇന്ന് കാസ്റ്റിങ്ങ് കൗച്ചിനെ പറ്റി സംസാരിക്കുമ്പോള്‍ ആ സംഭവം ഓര്‍മ വരുന്നു.

വിദ്യാ ബാലന്‍

കരിയറിന്റെ തുടക്കത്തില്‍ നിര്‍മാതാക്കളില്‍ നിന്നും സംവിധായകരില്‍ നിന്നുമെല്ലാം നേരിട്ട ബോഡിഷെമിങ്ങ് അടക്കമുള്ള അപമാനങ്ങളെക്കുറിച്ചും വിദ്യ അഭിമുഖത്തില്‍ പറയുന്നുണ്ട്. ഒരുപാട് ചിത്രങ്ങളില്‍ നായികയായി പരിഗണിച്ചിരുന്നുവെങ്കിലും അവസാനനിമിഷങ്ങളില്‍ മാറ്റി. ചിലതില്‍ നിന്ന് ഷൂട്ട് തുടങ്ങിയതിന് ശേഷം മാറ്റിയിരുന്നു. ഷൂട്ട് ചെയ്ത രംഗങ്ങള്‍ തന്റെ മാതാപിതാക്കളെ കാണിച്ച് തന്നെ കണ്ടാല്‍ ഒരു നായികയെ പോലെ ഉണ്ടോയെന്നും ഒരിക്കല്‍ നിര്‍മാതാവ് ചോദിച്ചിരുന്നുവെന്നും വിദ്യ പറയുന്നു.

അക്ഷയ് കുമാര്‍ നായകനായ മിഷന്‍ മംഗളാണ് വിദ്യ നായികയായ പുതിയ ചിത്രം. ഇന്ദിരാഗാന്ധിയുടെ ജീവിതം പറയുന്ന വെബ്‌സീരീസും ഗണിതശാസ്ത്രഞ്ജ ശകുന്തളാദേവിയുടെ ബയോപ്പിക്കും വിദ്യയുടെതായി അണിയറയില്‍ ഒരുങ്ങുകയാണ്.

Related Stories

No stories found.
logo
The Cue
www.thecue.in