മുകേഷുമായി മേതില്‍ ദേവിക വിവാഹ മോചനത്തിന് നടപടികള്‍ സ്വീകരിച്ചതിന് പിന്നാലെ മേതില്‍ ദേവികയുടെ ആദ്യഭര്‍ത്താവ് എന്ന രീതിയില്‍ തന്റെ പേരില്‍ വ്യാജപ്രചരണമെന്ന് നിര്‍മ്മാതാവ് രാജീവ് ഗോവിന്ദന്‍. അനാര്‍ക്കലി, ഓര്‍ഡിനറി, പൃഥ്വിയുടെ കാളിയന്‍ എന്നീ സിനിമകളുടെ നിര്‍മ്മാതാവാണ് രാജീവ് ഗോവിന്ദന്‍.
മേതില്‍ ദേവികയുടെ മുന്‍ഭര്‍ത്താവ് എന്ന രീതിയില്‍ തന്റെ ഫോട്ടോയും ചിത്രങ്ങളും ഉള്‍ക്കൊള്ളിച്ച് വാര്‍ത്തകള്‍ നല്‍കുന്നവര്‍ക്കെതിരെ നിയമനപടി സ്വകരിക്കുമെന്നും ഗാനരചയിതാവ് കൂടിയായ രാജീവ് ഗോവിന്ദന്‍.
ആ രാജീവ് നായർ ഞാനല്ല...
മേതിൽ ദേവികയുടെ മുൻ ഭർത്താവ് രാജീവ് നായർ താങ്കളാണോ എന്ന ചോദ്യത്തിന് ഉത്തരം പറഞ്ഞു മടുത്തു. 'ലൗവ് റീൽസ്' എന്നൊരു ഓൺലൈൻ മാധ്യമം ഈ വാർത്ത ഏറ്റെടുത്തതോടെയാണ് ജീവിതത്തിലെ അപ്രതീക്ഷിതമായ ചില അധ്യായങ്ങളുടെ തുടക്കം. ആദ്യം തന്നെ പറയട്ടെ, ദേവികയുടെ ഭർത്താവായിരുന്ന രാജീവ് നായർ ഞാനല്ല. എനിക്കവരുമായി ഒരു ബന്ധവും ഇല്ല. യാതൊരു അന്വേഷണവും നടത്താതെ എന്നെയും എൻ്റെ കവിതകളെയും മേതിൽ ദേവികയ്ക്ക് ചാർത്തി നൽകി. ഭാവനാസമ്പന്നമായ കഥകൾ ചമച്ചു. എന്ത് മാധ്യമ പ്രവർത്തനമാണിത്? അടിസ്ഥാനരഹിതമായ ഇത്തരം വാർത്തകൾ പ്രചരിപ്പിക്കുന്നവർക്കെതിരെ നിയമ നടപടി സ്വീകരിക്കാൻ തന്നെയാണ് തീരുമാനം.
ഞാനാണെന്ന് കൃത്യമായി തിരിച്ചറിയാൻ എൻ്റെ ചിത്രങ്ങളും ഗാനങ്ങളും പുസ്തകവുമൊക്കെ അതിൽ വലിച്ചിഴച്ചു. ദേവികയുടെ പുത്രൻ്റെ പിതൃത്വവും എൻ്റെ ചുമലിൽ ചാർത്തി.
എങ്ങനെയാണ് ഞാനാണ് ദേവികയുടെ ആദ്യ ഭർത്താവെന്ന നിഗമനത്തിലേക്ക് ഇവരെത്തിയതെന്ന് എത്ര ആലോചിച്ചിട്ടും മനസ്സിലാകുന്നില്ല. ലോകത്തെ എല്ലാ 'രാജീവ് 'മാരും ഒന്നല്ല.
വാർത്ത സൃഷ്ടിച്ചവരും പ്രചരിപ്പിച്ചവരും തെറ്റുകാർ തന്നെയാണ്. എന്നെ അപമാനിക്കുന്ന തരത്തിൽ പ്രചരിപ്പിക്കുന്ന വീഡിയോ ലൗറീൽസ് പിൻവലിക്കുക. നിയമ നടപടികൾ ആരംഭിച്ചു കഴിഞ്ഞു.
രാജീവ് ഗോവിന്ദൻ