സിനിമാചിത്രീകരണത്തിനിടെ മോശം പെരുമാറ്റം; സഹപ്രവര്‍ത്തകയുടെ പരാതിയില്‍ അറസ്റ്റ് ചെയ്ത നടന്‍ വിജയ് റാസിനെ ജാമ്യത്തില്‍ വിട്ടു

സിനിമാചിത്രീകരണത്തിനിടെ മോശം പെരുമാറ്റം; സഹപ്രവര്‍ത്തകയുടെ പരാതിയില്‍ അറസ്റ്റ് ചെയ്ത നടന്‍ വിജയ് റാസിനെ ജാമ്യത്തില്‍ വിട്ടു

സിനിമാ ചിത്രീകരണത്തിനിടെ മോശമായി പെരുമാറിയെന്ന സഹപ്രവര്‍ത്തകയുടെ പരാതിയില്‍ പൊലീസ് അറസ്റ്റ് ചെയ്ത നടന്‍ വിജയ് റാസിനെ ജാമ്യത്തില്‍ വിട്ടു. മധ്യപ്രദേശില്‍ നടന്ന 'ഷെര്‍ണി' എന്ന ചിത്രത്തിന്റെ ഷൂട്ടിങ്ങിനിടെ വിജയ് റാസ് ലൈംഗികമായി ഉപദ്രവിച്ചുവെന്ന് കാണിച്ച് സാങ്കേതിക രംഗത്ത് പ്രവര്‍ത്തിക്കുന്ന യുവതിയാണ് പരാതി നല്‍കിയത്.

വിദര്‍ഭ മേഖലയിലെ ഗോണ്ടിയ ജില്ലയില്‍ വെച്ചായിരുന്നു സിനിമാ ചിത്രീകരണം. ചിത്രീകരണ സംഘം താമസിച്ചിരുന്ന ഹോട്ടലില്‍ വെച്ചായിരുന്നു സംഭവമെന്ന് യുവതിയുടെ പരാതിയില്‍ പറയുന്നു. ചൊവ്വാഴ്ച രാവിലെയാണ് പൊലീസ് വിജയ് റാസിനെതിരെ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തത്.

ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

ഐപിസിയിലെ 354-ആം വകുപ്പ് പ്രകാരമാണ് വിജയ് റാസിനെതിരെ കേസ് രജിസ്റ്റര്‍ ചെയ്തത്. തുടര്‍ന്ന് റാസിനെ കോടതിയില്‍ ഹാജരാക്കുകയും അവിടെ നിന്ന് ജാമ്യം ലഭിച്ചക്കുകയായിരുന്നുവെന്നും അഡീഷണല്‍ പൊലീസ് സൂപ്രണ്ട് അതുല്‍ കുല്‍ക്കര്‍ണി പറഞ്ഞു. സംഭവത്തിന് ദൃക്‌സാക്ഷികളുണ്ടെന്നും, ചിത്രീകരണ സംഘത്തിലുണ്ടായിരുന്ന ചിലര്‍ വിജയ് ദാസിനെതിരെ മൊഴി നല്‍കിയതായും പൊലീസ് അറിയിച്ചു.

Related Stories

No stories found.
logo
The Cue
www.thecue.in