'ആലായാല്‍ തറ വേണ്ട, നിശബ്ദമായി സ്വീകരിക്കുന്നതിന് പകരം ചോദ്യങ്ങള്‍ ചോദിക്കാം', സൂരജ് സന്തോഷിന്റെ പൊളിച്ചെഴുത്ത് പാട്ട്

'ആലായാല്‍ തറ വേണ്ട, നിശബ്ദമായി സ്വീകരിക്കുന്നതിന് പകരം ചോദ്യങ്ങള്‍ ചോദിക്കാം', സൂരജ് സന്തോഷിന്റെ പൊളിച്ചെഴുത്ത് പാട്ട്

ആലായാല്‍ തറ വേണം എന്ന പ്രശസ്ത നാടന്‍ പാട്ടിന് പുതിയ രൂപം നല്‍കി ഗായകന്‍ സൂരജ് സന്തോഷ്. പറയുന്നതെന്തും നിശബ്ദമായി സ്വീകരിക്കുന്നതിന് പകരം ചോദ്യങ്ങള്‍ ചോദിക്കുന്ന പുതിയ രീതിക്ക് തുടക്കമിടാമെന്നാണ് പുതിയ ഗാനത്തെ കുറിച്ച് സൂരജ് പറയുന്നത്. 'ആലായാല്‍ തറ വേണോ?' എന്ന ടൈറ്റിലിലാണ് ഗാനം പുറത്തിറക്കികയിരിക്കുന്നത്.

ഗാനത്തെ കുറിച്ച് സൂരജ് പറയുന്നത് ഇങ്ങനെ; 'നാമെല്ലാം കേട്ട് വളര്‍ന്ന നിരുപദ്രവകരമായാണ് ഒരു ഗാനമാണ് ആലായാല്‍ തറ വേണം എന്നത്. പക്ഷെ, അതില്‍ പലതലങ്ങളില്‍ നിരവധി തെറ്റായ കാര്യങ്ങളുണ്ട്.

ശ്രുതി നമ്പൂതിരിയോടൊപ്പം ഞാന്‍ പഴയ പാട്ട് പൊളിച്ചെഴുതി. എല്ലാ വാര്‍പ്പ് മാതൃകകളേയും തലമുറകളിലൂടെ അന്ധമായി കൈമാറ്റം ചെയ്യപ്പെട്ട എല്ലാ 'സത്യ'ങ്ങളേയും നമ്മള്‍ ചോദ്യം ചെയ്യുകയാണ്. നമുക്ക് പറഞ്ഞുതരുന്നത് എന്തും നിശബ്ദമായി സ്വീകരിക്കുന്നതിന് പകരം ചോദ്യങ്ങള്‍ ചോദിക്കുന്ന ഒരു പുതിയ വിപ്ലവത്തിന് നമുക്ക് വിത്ത് വിതയ്ക്കാം.'

ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

സൂരജ് സന്തോഷും ശ്രുതി നമ്പൂതിരിയും ചേര്‍ന്നാണ് പാട്ടിന്റെ വരികള്‍ തയ്യാറാക്കിയിരിക്കുന്നത്. പ്രശസ്ത അമേരിക്കന്‍ ഗായകന്‍ ബോബ് ഡിലന്റെ 'ദ ടൈംസ് ദെ ആര്‍ എ ചേഞ്ചിങ്ങ്' എന്ന വരികളോടെയാണ് ഗാനം തുടങ്ങുന്നത്.

പാട്ടിന്റെ വരികള്‍:

ആലായാല്‍ തറ വേണോ

അടുത്തൊരമ്പലം വേണോ

ആലിന് ചേര്‍ന്നൊരു കുളവും വേണോ

കുളിപ്പാനായ് കുളം വേണോ

കുളത്തില്‍ ചെന്താമര വേണോ

കുളിച്ചാല്‍ പിന്നകംപുറം ചിന്തകള്‍ വേണോ

നാടായാല്‍ നൃപന്‍ വേണ്ടാ

അരികെ മന്ത്രിമാര്‍ വേണ്ടാ

നാടു നന്നാവാന്‍ നല്ല നയങ്ങള്‍ വേണം

പൂവായാല്‍ മണം വേണോ

പൂമാനെന്ന ഗണം വേണോ

പൂമാനിനി മാര്‍കളായാല്‍

അടക്കം വേണ്ടാ

യുദ്ധം ചെയ്‌തോരെല്ലാം തോല്‍വി

കുലം വേണ്ടോരെല്ലാം

തോല്‍വി

ഊണുറക്കമുപേക്ഷിപ്പോര്‍ ഉലകിലുണ്ടേ

പടയ്‌ക്കൊരുങ്ങുന്നോര്‍വേണ്ടാ

പൊരുതല്‍ പൊരുകിനാവാം

പൊരുത്തത്താല്‍ ഒരുമയാല്‍

പൊറുതി വേണം

മാനുഷനു മാമൂല്‍ വേണ്ടാ

മംഗല്യത്തിന് സ്വര്‍ണ്ണേ വേണ്ടാ

മങ്ങാതിരിപ്പാന്‍ നിലപാടൊന്നു വേണം

പൗരനായാല്‍ ബോധം വേണം

പാരില്‍ സമാധാനം വേണം

പ്രജയെന്നും രാജനെന്നും പദവി വേണ്ടാ

Related Stories

No stories found.
logo
The Cue
www.thecue.in