‘മിന്‍സാര കണ്ണയുടെ കോപ്പിയാണ് പാരസൈറ്റെന്ന’ അവകാശവാദം പുതിയ തലത്തിലേക്ക് ; വിജയ് ചിത്രത്തിന്റെ നിര്‍മാതാവ് കോടതിയിലേക്ക്

‘മിന്‍സാര കണ്ണയുടെ കോപ്പിയാണ് പാരസൈറ്റെന്ന’ അവകാശവാദം പുതിയ തലത്തിലേക്ക് ; വിജയ് ചിത്രത്തിന്റെ നിര്‍മാതാവ് കോടതിയിലേക്ക്

‘മിന്‍സാര കണ്ണയുടെ കോപ്പിയാണ് പാരസൈറ്റെന്ന’ അവകാശവാദം പുതിയ തലത്തിലേക്ക് ; വിജയ് ചിത്രത്തിന്റെ നിര്‍മാതാവ് കോടതിയിലേക്ക്

മികച്ച സിനിമയ്ക്കും മികച്ച സംവിധായകനുമടക്കം നാല് ഓസ്‌കര്‍ പുരസ്‌കാരങ്ങള്‍ സ്വന്തമാക്കിയ ദക്ഷിണകൊറിയന്‍ ചിത്രം 'പാരസൈറ്റും 1999 ല്‍ പുറത്തിറങ്ങിയ 'മിന്‍സാര കണ്ണാ' എന്ന വിജയ് ചിത്രവും തമ്മില്‍ സാമ്യമുണ്ടെന്ന വാദം കഴിഞ്ഞ കുറച്ചു ദിവസങ്ങളായി സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ച ചെയ്യപ്പെട്ടിരുന്നു. ഒരു വീട്ടിലേക്ക് മറ്റൊരു കുടുംബത്തിലെ മുഴുവന്‍ അംഗങ്ങളും വിവിധ ജോലിക്കായി കയറിപ്പറ്റുന്നതായിരുന്നു സാമ്യമായി ചൂണ്ടിക്കാട്ടപ്പെട്ടത്. ഇതിന്റെ പശ്ചാത്തലത്തില്‍ 'മിന്‍സാര കണ്ണാ'യുടെ നിര്‍മ്മാതാവ് പിഎല്‍ തേനപ്പന്‍ ആരാധകരുടെ വാദത്തെ പിന്തുണച്ചുകൊണ്ട് ' നഷ്ടപരിഹാരം ആവശ്യപ്പെട്ട് പാരസൈറ്റി'ന്റെ അണിയറപ്രവര്‍ത്തകര്‍ക്കെതിരെ കേസ് കൊടുക്കാന്‍ ഒരുങ്ങുകയാണ്.

‘മിന്‍സാര കണ്ണയുടെ കോപ്പിയാണ് പാരസൈറ്റെന്ന’ അവകാശവാദം പുതിയ തലത്തിലേക്ക് ; വിജയ് ചിത്രത്തിന്റെ നിര്‍മാതാവ് കോടതിയിലേക്ക്
ആഖ്യാനത്തെ അട്ടിമറിച്ച പാരസൈറ്റ് ; 4 ഓസ്‌കര്‍ പുരസ്‌കാരങ്ങള്‍ സ്വന്തമാക്കിയ കൊറിയന്‍ ബ്ലാക്ക് കോമഡി ത്രില്ലറിന്റെ തിരക്കഥ വായിക്കാം

ഒരു ഇന്റര്‍നാഷണല്‍ വക്കീലിന്റെ സാഹായത്തോടെ അവര്‍ക്കെതിരെ ഞാന്‍ കേസ് കൊടുക്കും. എന്റെ ചിത്രത്തിന്റെ പ്ലോട്ടാണ് അവര്‍ പാരാസൈറ്റില്‍ ഉപയോഗിച്ചിരിക്കുന്നത്. അവരുടെ ഏതെങ്കിലും ചിത്രങ്ങളില്‍ നിന്ന് ആശയം ഉള്‍ക്കൊണ്ട് നമ്മളൊരു ചിത്രം ചെയ്താല്‍ അതവര്‍ കേസാക്കാറുണ്ട്. അതുപോലെ തന്നെ ഈ വിഷയത്തില്‍ അവര്‍ക്കെതിരെ കേസിന് പോകുന്നതില്‍ തെറ്റുണ്ടെന്ന് തോന്നുന്നില്ല.

പിഎല്‍ തേനപ്പന്‍

‘മിന്‍സാര കണ്ണയുടെ കോപ്പിയാണ് പാരസൈറ്റെന്ന’ അവകാശവാദം പുതിയ തലത്തിലേക്ക് ; വിജയ് ചിത്രത്തിന്റെ നിര്‍മാതാവ് കോടതിയിലേക്ക്
പാരസൈറ്റ്: വര്‍ഗ്ഗവിവേചനവും മാനവികതയുടെ മരണവും 

2019ല്‍ ഏറ്റവുമധികം നിരൂപകപ്രശംസ നേടിയ ചിത്രമായിരുന്നു 'പാരസൈറ്റ്'. മികച്ച ചിത്രം, സംവിധായകന്‍, തിരക്കഥ, അന്യഭാഷാ ചിത്രം എന്നീ നാല് ഓസ്‌കര്‍ പുരസ്‌കാരങ്ങള്‍ പാരസൈറ്റ് സ്വന്തമാക്കി. ദക്ഷിണ കൊറിയയിലെ സോള്‍ നഗരത്തില്‍ ജീവിക്കുന്ന മൂന്ന് കുടുംബങ്ങളിലൂടെ വര്‍ഗ്ഗവിവേചനത്തിന്റെയും സാമൂഹിക-സാമ്പത്തിക അസമത്വത്തിന്റെയും കഥ പറയുന്ന ചിത്രമാണ് പാരസൈറ്റ്. നിര്‍ധനരായ ഒരു കുടുംബം സമ്പന്ന കുടുംബത്തില്‍ കയറിപ്പറ്റുകയും തുടര്‍ന്നുണ്ടാകുന്ന സംഭവങ്ങളുമാണ് ചിത്രത്തിന്റെ പ്രമേയം. ഇത് മിന്‍സാര കണ്ണായില്‍ നിന്ന് കോപ്പിയടിച്ചതാണെന്നാണ് ആരാധകരുടെ വാദം.

‘മിന്‍സാര കണ്ണയുടെ കോപ്പിയാണ് പാരസൈറ്റെന്ന’ അവകാശവാദം പുതിയ തലത്തിലേക്ക് ; വിജയ് ചിത്രത്തിന്റെ നിര്‍മാതാവ് കോടതിയിലേക്ക്
കാന്‍ ചലച്ചിത്ര മേള: പാം ദി ഓര്‍ കൊറിയന്‍ ചിത്രം ‘പാരസൈറ്റി’ന്; ടറന്റീനോ ചിത്രത്തിന് പുരസ്‌കാരമില്ല

ചിത്രത്തില്‍ വിജയ്യുടെ കഥാപാത്രം തന്റെ പ്രണയസാഫല്യത്തിന് വേണ്ടിയാണ് മറ്റൊരു വീട്ടില്‍ ജോലിക്കാരനായി എത്തുന്നത്. തുടര്‍ന്ന് വിജയ് തന്റെ കുടുംബത്തിലെ ഓരോ അംഗത്തെയും അതേ വീട്ടില്‍ പല ജോലികള്‍ക്കായി നിയമിക്കുന്നു.രവികുമാറായിരുന്നു ചിത്രം ഒരുക്കിയത്. പാരസൈറ്റ് ഓസ്‌കര്‍ നേടിയതിന് പിന്നാലെ ട്രോളായി പലരും ഇത് ചര്‍ച്ച ചെയ്തിരുന്നു. ജയസൂര്യ, കലാഭവന്‍ മണി, ഭാമ തുടങ്ങിയവര്‍ പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിച്ച ഒരു ബ്‌ളാക്ക് ആന്‍ഡ് വൈറ്റ് കുടുംബം എന്ന ചിത്രത്തിലും സമാനമായ പ്രമേയം വന്നിട്ടുണ്ട്.

'മെമ്മറീസ് ഓഫ് മര്‍ഡര്‍', 'മദര്‍', 'സ്നോപിയേഴ്സര്‍', ഓക്ജ, തുടങ്ങിയ സിനിമകളിലൂടെ അന്താരാഷ്ട്രതലത്തില്‍ ശ്രദ്ധ നേടിയ ബോങ്ങ് ജൂന്‍ ഹോ സംവിധാനം ചെയ്ത ചിത്രമാണ് 'പാരസൈറ്റ്'.

ദ ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

Related Stories

No stories found.
logo
The Cue
www.thecue.in