‘ആദ്യമായി പോസ്റ്ററില്‍ പടം വന്നത് ഷക്കീലയ്‌ക്കൊപ്പം അഭിനയിച്ചപ്പോള്‍’; എങ്ങും പോയതല്ല, ഇവിടെ തന്നെയുണ്ടായിരുന്നുവെന്ന്  സാലു കൂറ്റനാട്

‘ആദ്യമായി പോസ്റ്ററില്‍ പടം വന്നത് ഷക്കീലയ്‌ക്കൊപ്പം അഭിനയിച്ചപ്പോള്‍’; എങ്ങും പോയതല്ല, ഇവിടെ തന്നെയുണ്ടായിരുന്നുവെന്ന് സാലു കൂറ്റനാട്

സാലു കൂറ്റനാട് എന്ന പേര് മലയാളിക്ക് അത്ര പരിചിതമല്ലെങ്കിലും ആ മുഖം മറക്കാറായിട്ടില്ല. തൊണ്ണൂറുകളില്‍ പുറത്തിറങ്ങിയ നിരവധി സിനിമകളില്‍ നാട്ടിന്‍പുറത്തുകാരനായും, ഡ്രൈവറായും, അയല്‍ക്കാരനായുമെല്ലാം പരിചിതമായ ആ മുഖം സിനിമയില്‍ നിന്ന് അപ്രത്യക്ഷമായത് പതുക്കെ ആയിരുന്നു. ബാബുരാജ് സംവിധാനം ചെയ്യുന്ന ബ്ലാക്ക് കോഫിയിലൂടെ തിരിച്ചു വരവിന് ശ്രമിക്കുന്ന താരത്തോട് സിനിമയില്‍ നിന്ന് കാണാതായത് എങ്ങനെ എങ്ങനെ എന്ന് ചോദിച്ചാല്‍ പറയാന്‍ അദ്ദേഹത്തിനും അറിയില്ല. തനിക്കു ലഭിച്ചിരുന്ന കഥാപാത്രങ്ങള്‍ സിനിമയില്‍ കുറഞ്ഞു വന്നപ്പോള്‍ പതിയെ സംഭവിച്ചതാണ് മാറ്റമെന്ന് സാലു 'ദ ക്യൂ'വിനോട് പറഞ്ഞു

മുന്‍ നിര ചിത്രങ്ങള്‍ കുറഞ്ഞു വന്നെങ്കിലും ചെറിയ കഥാപാത്രങ്ങളായി സിനിമയില്‍ തന്നെ ഉണ്ടായിരുന്നു. പക്ഷേ ഒരു തിരിച്ചു വരവ് എന്ന് പറയാന്‍ കഴിയുന്ന അല്ലെങ്കില്‍ ശ്രദ്ധിക്കപ്പെടുന്ന ചിത്രങ്ങള്‍ ഒന്നും ലഭിച്ചില്ലെന്നും അദ്ദേഹം പറഞ്ഞു.

ഷൊര്‍ണൂര്‍ ഗസ്റ്റ് ഹൗസിലെ ലോഹിതദാസിന്റെ എഴുത്താണ് സിനിമയിലേക്ക് തന്നെ എത്തിച്ചതെന്ന് സാലു കൂറ്റനാട് പറഞ്ഞു. ഷൊര്‍ണൂരില്‍ വച്ച് ലോഹിതദാസിനെ പരിചയപ്പെടുകയും സല്ലാപത്തില്‍ വേഷമുണ്ടെന്നറിയിച്ച് വിളിക്കുകയുമായിരുന്നു. ചിത്രത്തിന്റെ ഷൂട്ടിങ്ങ് പരിസര പ്രദേശത്തായത് കൊണ്ട് തന്നെ പ്രൊഡക്ഷന് വേണ്ട സഹായങ്ങളും ചെയ്തു. അതിനു ശേഷമാണ് ശ്രദ്ധിക്കപ്പെടുന്ന ഒരുപാട് കഥാപാത്രങ്ങള്‍ ലഭിച്ചു തുടങ്ങിയത്.

സല്ലാപത്തിലെ ആശാരിയാണ് തന്നെ തിരിച്ചറിയുന്ന വിധത്തിലെത്തിച്ചത്. അതിന് മുന്‍പ് ചെറിയ കഥാപാത്രങ്ങള്‍ ചെയ്തിരുന്നുവെങ്കിലും ബ്രേക്ക് ലഭിച്ചത് സല്ലാപമാണ്. ചിത്രത്തില്‍ അഭിനയിച്ച ദിലീപ്, മഞ്ജു വാര്യര്‍ കലാഭവന്‍ മണി എന്നിവരെല്ലാം താരതമ്യേന പുതിയ ആളുകളായിരുന്നു. അവരെ പോലെ തന്നെ താനും രക്ഷപ്പെട്ടു

സാലു കൂറ്റനാട്

നിരവധി ചിത്രങ്ങളില്‍ അഭിനയിച്ചെങ്കിലും അക്കാലത്ത് തന്റെ ചിത്രം ഒരു പോസ്റ്ററില്‍ ആദ്യമായി അടിച്ചു വന്നത് ഒരു ഷക്കീല ഷക്കീലയ്‌ക്കൊപ്പം ഒരു ചിത്രത്തില്‍ അഭിനയിച്ചപ്പോഴാണെന്ന് അദ്ദേഹം പറഞ്ഞു. ഏറ്റവും കൂടുതല്‍ പ്രതിഫലം ലഭിച്ചതും അതിനു തന്നെ. സാധാരണ സിനിമകളിലെ പോലെ തന്നെ പോലെ ചെറിയ കഥാപാത്രങ്ങള്‍ തന്നെയായിരുന്നു അത്തരം ചിത്രങ്ങളിലും, അതിന്റെ പേരില്‍ ആരും കളിയാക്കുകയോ മറ്റും ചെയ്തിട്ടുമില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഭരതന്‍, കമല്‍, ലോഹിതദാസ്,സത്യന്‍ അന്തിക്കാട്, ബാലു കിരിയത്ത്, സുന്ദര്‍ദാസ്, ഹരികുമാര്‍, അനില്‍ ബാബു തുടങ്ങിയ സംവിധായകര്‍ക്കൊപ്പം പ്രവര്‍ത്തിച്ചിട്ടുണ്ട്. സല്ലാപം, അയാള്‍ കഥയെഴുതുകയാണ്, ചമയം, ഗോളാന്തരവാര്‍ത്ത, മിമിക്സ് സൂപ്പര്‍, ഉദ്യാനപാലകന്‍, ഹിറ്റ്ലര്‍ ബ്രദേഴ്സ്, കാരുണ്യം, കുടമാറ്റം, സമ്മാനം, നാരായം, പാഥേയം, വെങ്കലം, ഗര്‍ഷോം ,മൈഡിയര്‍ കരടി തുടങ്ങി മുന്നൂറിലധികം ചിത്രങ്ങളില്‍ അഭിനയിച്ച സാലുവിന്റെ രൂപവും ശബ്ദവും അദ്ദേഹത്തെ മലയാളിക്ക് പ്രിയപ്പെട്ടതാക്കി.

മുന്‍പ് വള്ളുവനാടന്‍ തിയ്യേറ്റേഴ്സ് എന്ന പേരില്‍ നാടക ട്രൂപ്പ് നടത്തിയിരുന്നു. പിന്നീട് തിരക്കുകള്‍ വന്നപ്പോള്‍ നിര്‍ത്തുകയായിരുന്നു. സിനിമയില്‍ ഇപ്പോള്‍ കാണാനില്ലെങ്കിലും സത്യത്തില്‍ നീണ്ട ഗ്യാപ്പൊന്നും ഉണ്ടായിട്ടില്ല. ചെറിയ ചിത്രങ്ങളും ടെലിഫിലിമുകളും ഉണ്ടായിരുന്നു. സിനിമ കുറഞ്ഞെങ്കിലും വെറുതെ ഇരിക്കുന്ന പതിവില്ല, സിനിമയുമായി ബന്ധപ്പെട്ട് ആരെങ്കിലും വിളിക്കും. മണിയുണ്ടായിരുന്ന സമയത്ത് ഗള്‍ഫില്‍ പല ഷോകളും നടത്തിയിട്ടുണ്ട്. ഉദ്ഘാടനത്തിനായും മറ്റും പലരും ഇപ്പോഴും വിളിക്കാറുണ്ട്.

സാലു കൂറ്റനാട്

2013ല്‍ പുറത്തിറങ്ങിയ ഷട്ടറില്‍ ഒരു കഥാപാത്രം അവതരിപ്പിച്ചിരുന്നു. ഇപ്പോള്‍ സോള്‍ട്ട് ആന്‍ഡ് പെപ്പറിന്റെ സ്പിന്‍ ഓഫായ ബ്ലാക്ക് കോഫിയില്‍ ഒരു കഥാപാത്രം ചെയ്യുന്നു. ബാബുരാജ് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ഒരു സെക്യൂരിറ്റിയുടെ വേഷമാണ് സാലുവിന്. പായ്ക്കപ്പല്‍, കൈമാറ്റം,പ്രകാശന്റെ ഒരു ദിവസം, മക്കന തുടങ്ങി കുറച്ചു ചിത്രങ്ങളും ഇനി പുറത്തിറങ്ങാനുണ്ട്.

Related Stories

No stories found.
logo
The Cue
www.thecue.in