എരിയുന്ന ബീഡിയുമായി നിവിന്‍ പോളിയുടെ തുറമുഖത്തൊഴിലാളി, ചോരയും വിയര്‍പ്പും കൊണ്ടെഴുതിയ ചരിത്രവുമായി രാജീവ് രവി

എരിയുന്ന ബീഡിയുമായി നിവിന്‍ പോളിയുടെ തുറമുഖത്തൊഴിലാളി, ചോരയും വിയര്‍പ്പും കൊണ്ടെഴുതിയ ചരിത്രവുമായി രാജീവ് രവി

കമ്മട്ടിപ്പാടത്തിന് ശേഷം രാജീവ് രവി സംവിധാനം ചെയ്യുന്ന പുതിയ ചിത്രം 'തുറമുഖ'ത്തിന്റെ സെക്കന്‍ഡ് ലുക്ക് പുറത്തുവന്നു. നിവിന്‍ പോളി അവതരിപ്പിക്കുന്ന തുറമുഖത്തൊഴിലാൡയുടെ ഗെറ്റപ്പ് ആണ് പുറത്തുവിട്ടത്. അമ്പതുകളില്‍ കൊച്ചി തുറമുഖത്ത് ചാപ്പ സമ്പ്രദായത്തിനെതിരെ നടന്ന തൊഴിലാളി മുന്നേറ്റത്തെ ആസ്പദമാക്കിയാണ് ചിത്രം ഒരുക്കുന്നത്. തൊഴിലാളി ചരിത്രത്തിലെ നിര്‍ണായക മുന്നേറ്റമായി കണക്കാക്കുന്ന ഈ സംഭവത്തെ ആസ്പദമാക്കി കെ എം ചിദംബരം രചിച്ച നാടകത്തെ ഉപജീവിച്ച് മകനും നാടകപ്രവര്‍ത്തകനും ചലച്ചിത്രകാരനുമായ ഗോപന്‍ ചിദംബരമാണ് തുറമുഖത്തിന് തിരക്കഥ ഒരുക്കിയിരിക്കുന്നത്. ഇയ്യോബിന്റെ പുസ്തകത്തിന് ശേഷം ഗോപന്‍ ചിദംബരം രചന നിര്‍വഹിക്കുന്ന ചിത്രവുമാണ് തുറമുഖം. ബിഗ് ബജറ്റ് ചിത്രമായ തുറമുഖം കണ്ണൂരിലും കൊച്ചിയിലുമായാണ് ചിത്രീകരിച്ചത്. കൊവിഡ് ഭീതിയൊഴിഞ്ഞാല്‍ റിലീസ് കാത്തിരിക്കുന്ന പ്രധാന പ്രൊജക്ടുകളിലൊന്നാണ്. രാജീവ് രവി തന്നെയാണ് തുറമുഖം ഛായാഗ്രഹണം നിര്‍വഹിച്ചിരിക്കുന്നത്. സുകുമാര്‍ തെക്കേപ്പാട്ട് ആണ് നിര്‍മ്മാണം.

മലയാളത്തിലെ ക്ലാസിക്കുകളില്‍ ഒന്നായിരിക്കും തുറമുഖമെന്ന് നിവിന്‍ പോളി

രാജീവേട്ടനോട് മറ്റൊരു സിനിമയെക്കുറിച്ച് ചര്‍ച്ച ചെയ്തിരിക്കുമ്പോഴാണ് തുറമുഖത്തെക്കുറിച്ച് പറയുന്നത്. തൊഴിലാളി മുന്നേറ്റമാണ് സിനിമ. കേട്ടപ്പോള്‍ വളരെയേറെ താല്‍പ്പര്യം തോന്നി. ഏറെ സംസാരിക്കപ്പെടാന്‍ സാധ്യതയുള്ള സിനിമയാണ്. കേരളത്തില്‍ വൈദ്യുതി ഇല്ലാത്ത കാലഘട്ടം സിനിമയിലുണ്ട്. മലയാളത്തിലെ മികച്ച ക്ലാസിക്കുകളില്‍ ഒന്നായിരിക്കും തുറമുഖം എന്നാണ് എന്റെ തോന്നല്‍. ദ ക്യുവിനോട് നിവിന്‍ പോളി പറഞ്ഞു.

എരിയുന്ന ബീഡിയുമായി നിവിന്‍ പോളിയുടെ തുറമുഖത്തൊഴിലാളി, ചോരയും വിയര്‍പ്പും കൊണ്ടെഴുതിയ ചരിത്രവുമായി രാജീവ് രവി
‘എന്താണ് ഈ സേഫ് സോണ്‍ ആക്ടര്‍ എന്ന് മനസിലായിട്ടില്ല’, നിവിന്‍ പോളി അഭിമുഖം 

ചാപ്പ സമ്പ്രദായവും കൊച്ചി തുറമുഖവും

തൊഴിലവസരം വിഭജിക്കുന്നതിനായി കൊച്ചി തുറമുഖത്ത് ഏര്‍പ്പെടുത്തിയിരുന്ന ചാപ്പ (ലോഹ ടോക്കണ്‍) സമ്പ്രദായവും ഇതിനെതിരെ നടന്ന തൊഴിലാഴി സമരവും വെടിവയ്പ്പുമെല്ലാമാണ് തുറമുഖത്തിന്റെ ഉള്ളടക്കമെന്നാണ് സൂചന. തുറമുഖവും തൊഴിലാളി സമരവും പ്രക്ഷോഭവും അടിച്ചമര്‍ത്തലുമെല്ലാം ചേര്‍ന്ന് തന്നെയാണ് ആദ്യ പോസ്റ്റര്‍ പുറത്തുവന്നിരുന്നത്. ഓള്‍ഡ് മോങ്ക്സ് ആണ് പോസ്റ്റര്‍ ഡിസൈന്‍ ചെയ്തിരിക്കുന്നത്.

പിരിച്ച മീശയും താടിയുമായി നില്‍ക്കുന്ന നിവിന്‍ പോളിയുടെ ലുക്ക് നിര്‍മ്മാതാവ് സുകുമാര്‍ തെക്കേപ്പാട്ട് മുന്‍പ് പുറത്തുവിട്ടിരുന്നു. വഞ്ചികളുമായി കപ്പലിനടുത്തേക്ക് നീങ്ങുന്ന മത്സ്യത്തൊഴിലാളികളുടെ ചിത്രമായിരുന്നു തുറമുഖം ഫസ്റ്റ് ലുക്ക്. നിവിന്‍ പോളിയെ കൂടാതെ

ഇന്ദ്രജിത്ത് സുകുമാരന്‍,നിമിഷാ സജയന്‍, ജോജു ജോര്‍ജ്ജ്, അര്‍ജുന്‍ അശോകന്‍, പൂര്‍ണിമാ ഇന്ദ്രജിത്ത്, മണികണ്ഠന്‍ ആചാരി എന്നിവരും ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളാണ്. പീരിഡ് ഡ്രാമ സ്വഭാവത്തിലുള്ള ചിത്രമാണ് തുറമുഖം.

തെക്കേപ്പാട്ട് ഫിലിംസിന്റെ ബാനറിലാണ് നിര്‍മ്മാണം. തുറമുഖം പൂര്‍ത്തിയാക്കി കുറ്റവും ശിക്ഷയും എന്ന സിനിമയിലേക്ക് രാജീവ് രവി കടന്നിരുന്നു. മൂത്തോന്‍ എന്ന ചിത്രത്തിന് പിന്നാലെ നിവിന്‍ പോളി എന്ന നടന്റെ മികച്ച പ്രകടനം പ്രതീക്ഷിക്കാവുന്ന സിനിമയായിരിക്കും തുറമുഖം എന്നാണ് റിപ്പോര്‍ട്ടുകള്‍.

എരിയുന്ന ബീഡിയുമായി നിവിന്‍ പോളിയുടെ തുറമുഖത്തൊഴിലാളി, ചോരയും വിയര്‍പ്പും കൊണ്ടെഴുതിയ ചരിത്രവുമായി രാജീവ് രവി
‘കുറ്റവും ശിക്ഷയും’, ആസിഫലിക്കൊപ്പം രാജീവ് രവിയുടെ പൊലീസ് ത്രില്ലര്‍ 
എരിയുന്ന ബീഡിയുമായി നിവിന്‍ പോളിയുടെ തുറമുഖത്തൊഴിലാളി, ചോരയും വിയര്‍പ്പും കൊണ്ടെഴുതിയ ചരിത്രവുമായി രാജീവ് രവി
ജോലി രാജിവയ്ക്കാന്‍ തീരുമാനിച്ചപ്പോള്‍ റിന്ന ഒപ്പം നിന്നു, സിനിമയില്‍ നിനക്ക് ആരുമില്ലെന്ന് പറഞ്ഞു നിവിന്‍ പോളി | VIDEO

Related Stories

No stories found.
logo
The Cue
www.thecue.in