റേറ്റിംഗില്‍ ഏഷ്യാനെറ്റ് ന്യൂസിന് തൊട്ടരികെ ട്വന്റി ഫോര്‍, 13 പോയിന്റ് വ്യത്യാസം; മാതൃഭൂമിയെ പിന്നിലാക്കി ജനം

റേറ്റിംഗില്‍ ഏഷ്യാനെറ്റ് ന്യൂസിന് തൊട്ടരികെ ട്വന്റി ഫോര്‍, 13 പോയിന്റ് വ്യത്യാസം;
മാതൃഭൂമിയെ പിന്നിലാക്കി ജനം

സ്വര്‍ണ്ണക്കടത്ത് കേസും, ലൈഫ് മിഷന്‍ പദ്ധതിയിലെ ക്രമക്കേടും രണ്ട് മാസങ്ങള്‍ക്കിപ്പുറവും മലയാളം ന്യൂസ് ചാനലുകളുടെ പ്രൈം ടൈം ചര്‍ച്ചകളില്‍ തുടരുമ്പോള്‍ റേറ്റിംഗിലും കടുത്ത മത്സരം. ബാര്‍ക്ക് റേറ്റിംഗില്‍ സെപ്തംബര്‍ 18ന് അവസാനിച്ച ആഴ്ചയില്‍ ഒന്നാം സ്ഥാനത്തുള്ള ഏഷ്യാനെറ്റുമായി 13 പോയിന്റ് മാത്രം വ്യത്യാസത്തിലാണ് ട്വന്റി ഫോര്‍ ന്യൂസ്. ഏഷ്യാനെറ്റ് ന്യൂസിന് 156.34 പോയിന്റും രണ്ടാം സ്ഥാനത്തുള്ള ട്വന്റി ഫോറിന് 143.43 പോയിന്റും. മൂന്നാം സ്ഥാനത്ത് മനോരമാ ന്യൂസ് തുടരുന്നു. മാതൃഭൂമിക്ക് നാലാം സ്ഥാനം നഷ്ടമായി. ജനം ടിവിയാണ് മാതൃഭൂമി ന്യൂസിനെ അഞ്ചാം സ്ഥാനത്തേക്ക് പിന്തള്ളിയത്.

തൊട്ടുമുമ്പത്തെ ആഴ്ചയിലെ ബാര്‍ക് റേറ്റിംഗില്‍ ഏഷ്യാനെറ്റ് ന്യൂസുമായി 17 പോയിന്റ് വ്യത്യാസമാണ് ട്വന്റി ഫോര്‍ ചാനലിന് ഉണ്ടായിരുന്നത്. ബ്രോഡ്കാസ്റ്റ് ഓഡിയന്‍സ് റിസര്‍ച്ച് കൗണ്‍സില്‍ ചാനല്‍ റേറ്റിംഗിലേക്ക് വന്നതിന് ശേഷം ഏഷ്യാനെറ്റ് ന്യൂസിന് ഇതുവരെ ഒന്നാം സ്ഥാനം നഷ്ടപ്പെട്ടിട്ടില്ല. ബാര്‍കിന് മുമ്പ് ടാം റേറ്റിംഗ് സംവിധാനമായിരുന്ന കാലത്ത് ഏഷ്യാനെറ്റിനെ, ഇന്ത്യാവിഷന്‍ ന്യൂസ് ദീര്‍ഘകാലം രണ്ടാം സ്ഥാനത്തേക്ക് പിന്തള്ളിയിട്ടുണ്ട്. വരും ആഴ്ചകളില്‍ ട്വന്റി ഫോര്‍ ന്യൂസ് ചാനലിന് ഒന്നാം സ്ഥാനത്തേക്ക് മുന്നേറാന്‍ സാധിച്ചാല്‍ വാര്‍ത്താ ചാനലുകളുടെ ചരിത്രത്തിലും അത് പുതിയ റെക്കോര്‍ഡ് തീര്‍ക്കും.

barc
barc #BarcTweet Top 5 Malayalam News Channels

ജനം ടിവിയുമായി മാതൃഭൂമിയുടെ മത്സരം

മനോരമാ ന്യൂസ് 97.70 പോയിന്റും നാലാം സ്ഥാനത്തുള്ള ജനം ടിവി 69.67 പോയിന്റും നേടിയിട്ടുണ്ട്. ചെറു വ്യത്യാസത്തിലാണ് മാതൃഭൂമി ന്യൂസ് അഞ്ചാം സ്ഥാനത്തേക്ക് പോയത്. 69.49 ആണ് മാതൃഭൂമി ന്യസിന്റെ പോയിന്റ്. കൈരളി ന്യൂസ് ആറാം സ്ഥാനത്താണ്(45.11). ഏഴാം സ്ഥാനത്ത് ന്യൂസ് 18 കേരള(28.94) എട്ടാം സ്ഥാനത്ത് മീഡിയാ വണ്‍ (26.83). ആദ്യ മൂന്ന് സ്ഥാനങ്ങളില്‍ നൂറിലേറെ പോയിന്റ് വ്യത്യാസത്തിലാണ് മീഡിയാ വണ്ണും, ന്യൂസ് 18 കേരളവും.

ആകെ ഇംപ്രഷന്‍സിലും ട്വന്റി ഫോര്‍ തൊട്ടരികെ

വീക്ക്‌ലി ഇംപ്രഷണനില്‍ ഒന്നാം സ്ഥാനത്തുള്ള ഏഷ്യാനെറ്റ് ന്യൂസിന് 49,045 ഇംപ്രഷന്‍സും, രണ്ടാം സ്ഥാനത്തുള്ള ട്വന്റി ഫോറിന് 44,995 ഇംപ്രഷന്‍സും. തൊട്ടുമുമ്പത്തെ ആഴ്ചയില്‍ 5539 പോയിന്റ് വ്യത്യാസമായിരുന്നുവെങ്കില്‍ ഇക്കുറി

4050 പോയിന്റായി വ്യത്യാസം ചുരുങ്ങി. വീക്ക്ലി ഇംപ്രഷന്‍സില്‍ കൊവിഡ് ലോക്ക് ഡൗണ്‍ കാലയളവില്‍ മാര്‍ച്ച് മുതല്‍ ഇങ്ങോട്ട് 15,000നും 20,000നും ഇടയില്‍ വ്യത്യാസം ഒന്നാം സ്ഥാനത്തുള്ള ഏഷ്യാനെറ്റ് ന്യൂസുമായി രണ്ടാം സ്ഥാനത്തുള്ള ട്വന്റി ഫോറിന് ഉണ്ടായിരുന്നു. തുടര്‍ന്നുള്ള ആഴ്ചകളിലും ഇതേ മുന്നേറ്റം തുടര്‍ന്നാല്‍ എല്ലാ വിഭാഗം പ്രേക്ഷകരിലും ഏഷ്യാനെറ്റിനെ അട്ടിമറിച്ച് ഒന്നാം സ്ഥാനത്തെത്താന്‍ ട്വന്റി ഫോറിന് കഴിഞ്ഞേക്കുമെന്നാണ് വിലയിരുത്തല്‍.

വിപണിയിലും റേറ്റിംഗിലും അതിപ്രധാനമെന്ന് കരുതുന്ന 22 പ്ലസ് മെയില്‍ വിഭാഗത്തില്‍ ജൂണ്‍ 19ന് അവസാനിച്ച ആഴ്ചയില്‍ ഏഷ്യാനെറ്റ് ന്യൂസിനെ പിന്നിലാക്കി ട്വന്റി ഫോര്‍ ന്യൂസ് ഒന്നാമതെത്തിയിരുന്നു. പിന്നീടുള്ള ആഴ്ചകളില്‍ ഏഷ്യാനെറ്റ് ഒന്നാം സ്ഥാനം തിരിച്ചുപിടിച്ചെങ്കിലും ഏഷ്യാനെറ്റ് ന്യൂസും ട്വന്റി ഫോറും തമ്മില്‍ റേറ്റിംഗിലുള്ള വ്യത്യാസം കുറഞ്ഞുവന്നു. ഓഗസ്റ്റ് 15 മുതല്‍ 21 വരെയുള്ള ആഴ്ചയിലെ ആകെ ഇംപ്രഷന്‍ എടുത്താല്‍ ഏഷ്യാനെറ്റ് ന്യൂസ് 56,478 ഇംപ്രഷനുകളും ട്വന്റി ഫോര്‍ 42,351 ഇംപ്രഷനുമാണ് നേടിയിരുന്നത്. ഓരോ കാറ്റഗറിയിലും ഏഷ്യാനെറ്റ് ന്യൂസുമായുള്ള റേറ്റിംഗ് പോയിന്റിലെ അകലം കുറച്ചാണ് ട്വന്റി ഫോറിന്റെ മുന്നേറ്റമെന്ന് ചുരുക്കം.

സിപിഐഎം ബഹിഷ്‌കരണം ഏഷ്യാനെറ്റ് ന്യൂസിന് ഓഗസ്റ്റ് മുതല്‍ സെപ്തംബര്‍ വരെയുള്ള റേറ്റിംഗില്‍ തിരിച്ചടിയായിട്ടുണ്ടെന്നും കരുതാം. സിപിഐഎം ബഹിഷ്‌കരിച്ചതിന് ശേഷമുള്ള ആദ്യ മൂ്ന്ന് ആഴ്ചകളില്‍ വീക്ക്‌ലി ഇംപ്രഷന്‍സില്‍ ഏഷ്യാനെറ്റ് ന്യൂസിന് വ്യക്തമായ മേധാവിത്വം ഉണ്ടായിരുന്നു. പിഎസ്‌സി നിയമനത്തിലെ അപാകത ഉള്‍പ്പെടെ ചര്‍ച്ചയാക്കിയത് റേറ്റിംഗില്‍ കാര്യമായി ഗുണം ചെയ്തു. ബഹിഷ്‌കരണത്തിന് ശേഷമുള്ള രണ്ടാം ആഴ്ചയില്‍(ഓഗസ്റ്റ് 1-ഓഗസ്റ്റ് 7) വീക്കിലി ഇംപ്രഷന്‍സ് ഏഷ്യാനെറ്റ് ന്യൂസ് 72,103 പോയിന്റും, ട്വന്റി ഫോര്‍ 55,603 പോയിന്റുമായിരുന്നു.

വീക്ക് 33- ഏഷ്യാനെറ്റ് ന്യൂസ് (180.04), ട്വന്റി ഫോര്‍(135.01), മനോരമ ന്യൂസ് (95.60) എന്നതായിരുന്നു റേറ്റിംഗ് പോയിന്‍. 34ാം ആഴ്ചയിലെത്തിയപ്പോള്‍ ഏഷ്യാനെറ്റ് ന്യൂസ് 166 പോയിന്റും ട്വന്റി ഫോര്‍ 125 പോയിന്റും. 35ാം ആഴ്ചയിലെത്തിയപ്പോള്‍ ഏഷ്യാനെറ്റുമായി ട്വന്റി ഫോര്‍ 33 പോയിന്റിന് പിറകിലായിരുന്നു. ഏഷ്യാനെറ്റ് ന്യൂസ് (146.29), ട്വന്റി ഫോര്‍(113.06) 33 പോയിന്റില്‍ നിന്നാണ് 17 പോയിന്റിന്റെ വ്യത്യാസത്തിലേക്ക് ട്വന്റി ഫോര്‍ റേറ്റിംഗ് ഉയര്‍ത്തിയത്.

മോണിംഗ് ബാന്‍ഡിലും പ്രൈം ബാന്‍ഡിലും എഡിറ്റര്‍ ആര്‍ ശ്രീകണ്ഠന്‍ നായര്‍ നടത്തുന്ന ചര്‍ച്ചയും അവതരണവുമാണ് ട്വന്റി ഫോറിന് നേട്ടമായത്. പ്രൈം ടൈം അവതരണത്തില്‍ അരുണ്‍കുമാര്‍ തിരിച്ചെത്തിയതും റേറ്റിംഗിലെ മുന്നേറ്റത്തിന് സഹായകമായി.

ദ ക്യു പ്രോഗ്രാമുകള്‍ക്കും വീഡിയോകള്‍ക്കുമായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ ഈ ലിങ്കില്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

വിനോദ ചാനലുകളില്‍ ഏഷ്യാനെറ്റ് ഒന്നാം സ്ഥാനത്തും, ഫ്‌ളവേഴ്‌സ് ടി.വി രണ്ടാം സ്ഥാനത്തുമാണ്. മഴവില്‍ മനോരമയാണ് മൂന്നാം സ്ഥാനത്താണ്. സൂര്യയാണ് നാലാം സ്ഥാനത്ത്.

റേറ്റിംഗില്‍ ഏഷ്യാനെറ്റ് ന്യൂസിന് തൊട്ടരികെ ട്വന്റി ഫോര്‍, 13 പോയിന്റ് വ്യത്യാസം;
മാതൃഭൂമിയെ പിന്നിലാക്കി ജനം
റേറ്റിംഗില്‍ ട്വന്റി ഫോറിന് അട്ടിമറി മുന്നേറ്റം, ഒന്നാമതുള്ള ഏഷ്യാനെറ്റുമായി 17 പോയിന്റ് വ്യത്യാസം മാത്രം, കഴിഞ്ഞ ആഴ്ചയിലെ ബാര്‍ക്

Related Stories

No stories found.
logo
The Cue
www.thecue.in