വെട്രിമാരന്‍ സംവിധാനം ചെയ്യുന്ന 'വിടുതലൈ' എന്ന സിനിമയില്‍ ഗൗതം വാസുദേവ മേനോനും. സൂരി നായകനായും വിജയ് സേതുപതി പ്രധാന കഥാപാത്രമായും എത്തുന്ന 'വിടുതലൈ'യില്‍ ഉന്നത പോലീസ് ഓഫീസറുടെ റോളിലാണ് ഗൗതം മേനോന്‍.
പൊലീസുദ്യോഗസ്ഥനായാണ് സൂരിയുടെ കഥാപാത്രം. എഴുത്തുകാരന്‍ ജയമോഹന്റെ ചെറുകഥയെ ആധാരമാക്കിയാണ് വിടുതലൈ. എഴുപത് ശതമാനത്തോളം ചിത്രീകരണം പൂര്‍ത്തിയായി. ഗൗതം മേനോന്‍ മുഴുനീള കഥാപാത്രമായാണ് വിടുതലൈയില്‍ എത്തുന്നത്. സത്യമംഗലം ഫോറസ്റ്റില്‍ പുരോഗമിക്കുന്ന ചിത്രീകരണത്തിലാണ് ഗൗതം ജോയിന്‍ ചെയ്യുക.
ഇളയരാജയാണ് വിടുതലൈ സംഗീത സംവിധായകന്‍. സത്യമംഗലം ഫോറസ്റ്റിന് പുറമേ ചെങ്കല്‍പ്പേട്ടിലും സിനിമ ചിത്രീകരിക്കുന്നുണ്ട്.
കൈവിലങ്ങിൽ വിജയ് സേതുപതിയും തോക്കേന്തി പട്ടാള യൂണിഫോമിൽ നിൽക്കുന്ന സൂരിയുമാണ് ഫസ്റ്റ് ലുക് പോസ്റ്ററിൽ. ജയമോഹന്റെ തുണൈവൻ എന്ന ചെറു കഥയെ ആസ്പദമാക്കിയാണ് സിനിമ ഒരുക്കുന്നത്. 1986യിൽ റിലീസ് ചെയ്ത ശിവാജി ഗണേശൻ- രജനികാന്ത് ചിത്രത്തിന്റെ പേരും 'വിടുതലൈ' എന്നാണ്. പേര് ഉപയോഗിക്കുന്നതിന്റെ ചർച്ചകൾ സിനിമയുടെ അണിയറപ്രവർത്തകരുമായി വെട്രിമാരൻ ചർച്ച ചെയ്തിരുന്നു. ഇരുവരുടെയും സമ്മതത്തോടെയാണ് ഇപ്പോൾ ഔദ്യോഗികമായ അറിയിപ്പ് വന്നിരിക്കുന്നത്.
വെട്രി മാരന്റെ മുൻ സിനിമകള്‍ക്ക് ക്യാമറ കൈകാര്യം ചെയ്ത വെല്‍രാജ് ഛായാഗ്രഹണം നിർവഹിക്കുന്നു. എഡിറ്റർ-ആർ രാമർ, ആക്ഷൻ-പീറ്റർ ഹെയ്ൻ, കല-ജാക്കി.
ഇതാദ്യമായാണ് വെട്രിമാരൻ ചിത്രത്തിന് ഇളയരാജ സംഗീതം നൽകുന്നത്. ഈ ചിത്രത്തിന് ശേഷമായിരിക്കും സൂര്യയെ നായകനാക്കി വെട്രിമാരന്‍ സംവിധാനം ചെയ്യുന്ന വാടിവാസലിന്റെ ചിത്രീകരണം ആരംഭിക്കുക. ജെല്ലിക്കെട്ട് പശ്ചാത്തലമാക്കിയാണ് സിനിമ ഒരുങ്ങുന്നത് . കലൈപുലി എസ് താണു വി ക്രിയേഷന്‍സിന്റെ ബാനറില്‍ നിര്‍മ്മിക്കുന്ന വാടിവാസല്‍ സൂര്യയുടെ നാല്‍പ്പതാം ചിത്രമായാണ് 2019 ഡിസംബറില്‍ പ്രഖ്യാപിച്ചത്. തമിഴ് സിനിമയിലെ മാസ്റ്റര്‍ ക്രാഫ്റ്റ്മാനായ വെട്രിമാരനൊപ്പം സൂര്യയുടെ ചിത്രമൊരുങ്ങുന്നത് ആരാധകരിലും വന്‍ പ്രതീക്ഷ തീര്‍ത്തിട്ടുണ്ട്.