'കുട്ടികളില്‍ ഒരാളെ ശ്വാസം മുട്ടിച്ചു, മറ്റൊരാളുടെ മുഖത്തടിച്ചു'; ബ്രാഡ് പിറ്റില്‍ നിന്നേറ്റ പീഡനങ്ങള്‍ വെളിപ്പെടുത്തി ആഞ്ജലീന ജോളി

'കുട്ടികളില്‍ ഒരാളെ ശ്വാസം മുട്ടിച്ചു, മറ്റൊരാളുടെ മുഖത്തടിച്ചു'; ബ്രാഡ് പിറ്റില്‍ നിന്നേറ്റ പീഡനങ്ങള്‍ വെളിപ്പെടുത്തി ആഞ്ജലീന ജോളി

ഹോളിവുഡ് താരവും മുന്‍ഭര്‍ത്താവുമായ ബ്രാഡ് പിറ്റില്‍ നിന്ന് തനിക്കും കുട്ടികള്‍ക്കും നേരെയുണ്ടായ പീഡനങ്ങള്‍ വെളിപ്പെടുത്തി ആഞ്ജലീന ജോളി. മക്കളില്‍ ഒരാളെ ശ്വാസം മുട്ടിക്കുകയും മറ്റൊരാളെ മുഖത്തടിക്കുകയും ചെയ്ത ബ്രാഡ് പിറ്റ് ആഞ്ജലീന ജോളിയെ ശാരീരികമായി ഉപദ്രവിക്കുകയും ദേഹത്ത് ബിയര്‍ ഒഴിക്കുകയും ചെയ്തുവെന്ന് താരത്തിന്റെ അഭിഭാഷകര്‍ കോടതിയില്‍ പറഞ്ഞു. ഇരുവരുടെയും ഉടമസ്ഥതയില്‍ ഉണ്ടായിരുന്ന ഒരു വൈനറിയുടെ വില്‍പ്പനാവകാശത്തെ സംബന്ധിച്ച് കോടതിയില്‍ നല്‍കിയ പരാതിയിലുണ്ടായ വിസ്താരണത്തിനിടയിലാണ് ആഞ്ജലീന ജോളിയുടെ വെളിപ്പെടുത്തല്‍. ഈ കാര്യങ്ങള്‍ കോടതിയ്ക്ക് പുറത്ത് വെളിപ്പെടുത്തരുതെന്നുള്ള കരാര്‍ നിലനിന്നിരുന്നത് കൊണ്ടാണ് മുന്‍പ് ഇതൊന്നും പറയാതിരുന്നതെന്നും അഭിഭാഷകര്‍ പറഞ്ഞതായി ന്യൂയോര്‍ക്ക് ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നു

2016ലാണ് കോടതിയില്‍ വെളിപ്പെടുത്തിയ സംഭവം നടന്നത്. ബ്രാഡ് പിറ്റും ആഞ്ചലീന ജോളിയും മക്കള്‍ക്കൊപ്പം ഫ്രാന്‍സില്‍ നിന്നും കാലിഫോര്‍ണിയിലേക്ക് യാത്ര ചെയ്യവെ വിമാനത്തില്‍ വെച്ചാണ് അക്രമം ഉണ്ടായത്. വിമാനത്തിന്റെ അധികാര പരിധിയിലുണ്ടായിരുന്ന ഫെഡറലുകൾ ഇക്കാര്യത്തിൽ അന്വേഷണം നടത്തിയിരുന്നുവെങ്കിലും ക്രിമിനൽ കുറ്റം ചുമത്താൻ വിസമ്മതിച്ചിരുന്നതായും കോടതിയിൽ പറഞ്ഞു. വിമാനയാത്രക്ക് ദിവസങ്ങൾക്കു ശേഷം ഏഞ്ചലീന വിവാഹമോചനത്തിന് അപേക്ഷ നൽകിയിരുന്നു.

സംഭവത്തില്‍ വിമാനത്തിന്റെ അധികാര പരിധിയിലുള്ള ഫെഡറൽ അധികാരികൾ അന്വേഷണം നടത്തിയിരുന്നു. എന്നാല്‍ സംഭവത്തില്‍ ബ്രാഡ് പിറ്റിനെതിരെ ക്രിമിനല്‍ കുറ്റം ചുമത്തിയിരുന്നില്ലെന്നും കോടതിയില്‍ ഏഞ്ചലീന ജോളിയുടെ അഭിഭാഷക വ്യക്തമാക്കി. വിമാനത്തില്‍ വെച്ച് നടന്ന അക്രമത്തിന് ദിവസങ്ങള്‍ക്ക് ശേഷമാണ് ഏഞ്ചലിന ജോളി വിവാഹമോചനത്തിന് അപേക്ഷ നല്‍കിയത്.

"ബ്രാഡ് പിറ്റ് കുട്ടികളിൽ ഒരാളെ ശ്വാസം മുട്ടിക്കുകയും മറ്റൊരാളുടെ മുഖത്ത് അടിക്കുകയും ചെയ്തു. ജോളിയുടെ തലയിൽ പിടിച്ച് വലിക്കുകയും ദേഹത്ത് ബിയർ ഒഴിക്കുകയും ചെയ്തു. കുട്ടികളുടെ ദേഹത്തും ബിയറും റെഡ് വൈനും ഒഴിച്ചു. കുട്ടികളെ സംരക്ഷിക്കാൻ എത്തിയ ഏഞ്ചലീന ജോളിയെ ബാത്രൂം ചുമരിലേക്ക് തള്ളിയിടുകയും നിരവധി തവണ വിമാനത്തിന്റെ സീലിങ്ങിൽ ഇടിക്കുകയും ചെയ്തതായി" കോടതിയിൽ സമർപ്പിച്ച ഫയലിൽ ഏഞ്ചലീന ജോളി വ്യക്തമാക്കി.

എന്നാൽ ഈ വാദങ്ങളൊന്നും ശരിയല്ലെന്നും, ഇങ്ങനെ ഒരു സംഭവം നടന്നിട്ടില്ലെന്ന് ബ്രാഡ് പിറ്റിന്റെ അഭിഭാഷകൻ പ്രതികരിച്ചു. പിറ്റ് മുൻകാലങ്ങളിൽ സംഭവിച്ചിട്ടുള്ള ചില സംഭവങ്ങളുടെ ഉത്തരവാദിത്തം ഏറ്റെടുത്തിരുന്നു. എന്നാൽ ചെയ്യാത്ത കാര്യങ്ങളുടെ ഉത്തരവാദിത്തം ഏറ്റെടുക്കാനാവില്ലെന്ന് പിറ്റിന്റെ അഭിഭാഷകൻ ആൺ കിലി പറഞ്ഞു.

ഏഞ്ചലീന ജോളി യുടെയും ബ്രാഡ് പിറ്റിന്റെയും വിവാഹമോചനം വർഷങ്ങളോളം ചർച്ചചെയ്യപ്പെട്ടിരുന്നു. കുട്ടികളുടെ സംരക്ഷണത്തിനായുള്ള നിയമപോരാട്ടങ്ങളും, അടുത്തിടെ പിറ്റ് ഫയൽ ചെയ്ത ഫ്രക്‌ വൈനറിയായ ചാറ്റോ മിറാവലിനു വേണ്ടിയുള്ള പരാതിയും വാർത്തകളിൽ ഇടം പിടിച്ചിരുന്നു. വർഷങ്ങൾക്കു മുൻപ് ഇരുവരും ഒന്നിച്ച് സ്വന്തമാക്കിയ വൈനറിയുടെ ഷെയർ തന്റെ അനുവാദമില്ലാതെ ഏഞ്ചലീന സ്റ്റൊലി ഗ്രൂപ്പിന്റെ ഒരു അനുബന്ധ സ്ഥാപനത്തിന് വിറ്റുവെന്ന പരാതിയിലാണ് ഇപ്പോൾ വാദങ്ങൾ നടക്കുന്നത്.

Related Stories

No stories found.
logo
The Cue
www.thecue.in