‘ആവശ്യങ്ങള്‍ ന്യായമാണോ എന്നെങ്കിലും കേള്‍ക്കൂ’; മുത്തൂറ്റില്‍ സമരം തുടരുന്ന ജീവനക്കാര്‍ക്ക് പറയാനുള്ളത്  

മുത്തൂറ്റ് ഫിനാന്‍സ് കേരളത്തിലെ മുന്നൂറോളം ബ്രാഞ്ചുകള്‍ പൂട്ടുകയാണെന്ന് പ്രഖ്യാപിച്ചതോടെയാണ് ജീവനക്കാര്‍ നടത്തുന്ന സമരം കൂടുതല്‍ ജനശ്രദ്ധയാകര്‍ഷിക്കുന്നത്. 'ട്രേഡ് യൂണിയന്‍ ശല്യം കാരണം ഒരു സ്ഥാപനം കൂടി അടച്ചു പൂട്ടുന്നു' എന്ന വ്യാഖ്യാനങ്ങള്‍ പിന്നാലെയെത്തി. എന്തുകൊണ്ടാണ് നോണ്‍ ബാങ്കിങ് ആന്‍ഡ് പ്രൈവറ്റ് ഫിനാന്‍സ് എംപ്ലോയിസ് അസോസിയേഷന്‍ (സിഐടിയു) മുത്തൂറ്റില്‍ സമരം നടത്തുന്നത്? വനിതാജീവനക്കാരടക്കമുള്ളവരുടെ ആവശ്യങ്ങള്‍ എന്തൊക്കെയാണ്? സമരം ഇത്ര വര്‍ഷമായിട്ടും പരിഹരിക്കപ്പെടാത്തത് എന്തുകൊണ്ടാണ്? എന്നീ ഭാഗങ്ങള്‍ അര്‍ഹിക്കുന്ന ശബ്ദത്തില്‍ കേള്‍ക്കപ്പെടുന്നില്ല.

‘ആവശ്യങ്ങള്‍ ന്യായമാണോ എന്നെങ്കിലും കേള്‍ക്കൂ’; മുത്തൂറ്റില്‍ സമരം തുടരുന്ന  ജീവനക്കാര്‍ക്ക് പറയാനുള്ളത്  
മുത്തൂറ്റ് സമരം പരിഹരിക്കപ്പെടാത്തത് എന്തുകൊണ്ട്?

എട്ട് വര്‍ഷമായി മുത്തൂറ്റ് ഫിനാന്‍സില്‍ ഒരേ തസ്തികയില്‍ ഒരേ ശമ്പളം വാങ്ങി ജോലി ചെയ്യുന്ന ജീവനക്കാരിയാണ് അനിത. എന്തുകൊണ്ടാണ് താന്‍ ഉള്‍പ്പെടെയുള്ളവര്‍ സമരം ചെയ്യുന്നതെന്ന് അനിത പറയുന്നു. ഏത് അവസ്ഥയിലാണ് സമരത്തിനിറങ്ങിയത്, തങ്ങളുടെ ആവശ്യങ്ങള്‍ എന്തുകൊണ്ട് മാനേജ്‌മെന്റ് അംഗീകരിക്കണം, ജനം എന്തുകൊണ്ട് തങ്ങളെ പിന്തുണയ്ക്കണം എന്നീ കാര്യങ്ങള്‍ ചൂണ്ടിക്കാണിക്കുന്നു. ഇന്ന് എറണാകുളം ഹെഡ് ഓഫീസില്‍ ഉപരോധം നടത്തുന്നതിനിടെ മാനേജിങ് ഡയറക്ടര്‍ ജോര്‍ജ് അലക്‌സാണ്ടര്‍ മുത്തൂറ്റിനൊപ്പം ഇരച്ചെത്തിയ സ്റ്റാഫുകള്‍ തങ്ങളോട് ചെയ്യുന്ന നീതികേടിന്റെ അമര്‍ഷം പങ്കുവെയ്ക്കുന്നു.

Related Stories

No stories found.
logo
The Cue
www.thecue.in