ഹിന്ദിവാദം രാജ്യത്തിന്റെ അഖണ്ഡതയ്ക്ക്  ഭീഷണി

ഹിന്ദിവാദം രാജ്യത്തിന്റെ അഖണ്ഡതയ്ക്ക് ഭീഷണി

രാജ്യത്തെ ഒന്നിപ്പിക്കാന്‍ ഒരു പ്രദേശത്തെ ഭാഷ അടിച്ചേല്‍പ്പിക്കണമെന്നു പറയുന്നവര്‍ ഭാഷയെ അടിസ്ഥാനപ്പെടുത്തി രാഷ്ട്രങ്ങള്‍ വേണമെന്ന വാദംതന്നെയാണ് ഉയര്‍ത്തുന്നത്. ഭാഷാദേശീയത അംഗീകരിക്കുകയാണ്. ആ വാദമാകട്ടെ ചെന്നു നില്‍ക്കുക സ്വതന്ത്ര ഭാഷാരാഷ്ട്രത്തിനുള്ള സമരമുഖത്താണ്. ഫെഡറല്‍ സംവിധാനം തകര്‍ക്കുന്ന തരത്തിലുള്ള ഭരണകൂട ഇടപെടല്‍ ശക്തിപ്പെടുകകൂടി ചെയ്യുമ്പോള്‍ വേര്‍പിരിയല്‍ ചിന്ത ആളിക്കത്തും.

ഹിന്ദിവാദം രാജ്യത്തിന്റെ അഖണ്ഡതയ്ക്ക്  ഭീഷണി
‘മറ്റ് ഭാഷകളെ പിന്‍തള്ളാനുള്ള കേന്ദ്രനീക്കം യുദ്ധപ്രഖ്യാപനം’; ഹിന്ദി അജണ്ടയിലൂടെ പുതിയ സംഘര്‍ഷവേദി തുറക്കുന്നുവെന്ന് മുഖ്യമന്ത്രി 

ബഹുസ്വരതയുടെ വിചിത്രമാനങ്ങള്‍ ആന്തരികമായ ഒരേകത്വത്തിലിണക്കി ശിരസ്സുയര്‍ത്തി നില്‍ക്കുന്ന സ്വതന്ത്ര ജനാധിപത്യ രാഷ്ട്രമാണ് ഇന്ത്യ. ഒരു ബഹുഭാഷാ രാഷ്ട്രം. അതു ഭാഷാടിസ്ഥാനത്തില്‍ രാഷ്ട്രങ്ങളായി പിരിയണമെന്ന് സ്വാതന്ത്ര്യ സമരാനന്തരം ആഗ്രഹിച്ചവരുണ്ട്. എന്നാല്‍ദേശീയപ്രസ്ഥാനം കരുത്തുറ്റ ഒരു രാഷ്ട്ര നിര്‍മ്മിതിക്കു ശ്രമിച്ചു. ഇന്ത്യാ പാക്ക് വിഭജനംവരെയേ വിട്ടുവീഴ്ച്ചയ്ക്കു തയ്യാറായുള്ളു. ധീരമായ ജനാധിപത്യ പരീക്ഷണമാണ് ദേശീയ നേതൃത്വം ഏറ്റെടുത്തത്. ഭരണഘടനാ നിര്‍മ്മാതാക്കള്‍ ആ ശ്രമത്തിന് നിയമപരമായ അടിത്തറയിട്ടു. നമ്മുടെ ഫെഡറല്‍ ഘടന വലിയ പരിക്കുകളില്ലാതെ പതിറ്റാണ്ടുകള്‍ പിന്നിട്ടു.

ഹിന്ദിവാദം രാജ്യത്തിന്റെ അഖണ്ഡതയ്ക്ക്  ഭീഷണി
Fact Check : രഘുറാം രാജന്‍ ട്വിറ്ററില്‍ ഇല്ല, മുന്‍ ആര്‍ബിഐ ഗവര്‍ണറുടെ പ്രതികരണമെന്ന പേരില്‍ പ്രചരിച്ചത് വ്യാജവാര്‍ത്ത 

ഭരണഘടന ദുര്‍ബ്ബലപ്പെടുന്ന സമീപനം ഫെഡറല്‍ ഘടനയെ ദുര്‍ബ്ബലപ്പെടുത്തും. വിഭാഗീയവും സങ്കുചിതവുമായ താല്‍പ്പര്യങ്ങള്‍ അധികാര കേന്ദ്രത്തെ നിയന്ത്രിക്കുകയും ആ അധികാരം സ്വേഛാധികാരമായി മാറുകയും ചെയ്യുമ്പോള്‍ വേര്‍പിരിയല്‍ തോന്നലുകള്‍ വീണ്ടുമുണരും. വിഭാഗീയ പ്രവണതയേറും. ബാഹ്യശക്തികള്‍ കടന്നു കയറും. ഭാഷാ സംസ്ഥാനങ്ങള്‍ ഭാഷാരാഷ്ട്രങ്ങളാവണം എന്ന തരത്തിലുള്ള ആവശ്യങ്ങള്‍ തഴച്ചു തുടങ്ങും. ഫെഡറല്‍ ഘടനയ്ക്കു വിള്ളലുണ്ടാക്കാന്‍ കേന്ദ്ര ഭരണാധികാരികള്‍ തന്നെ ശ്രമിക്കുന്നത് ഖേദകരമാണ്.

ഹിന്ദി മേധാവിത്തം അടിച്ചേല്‍പ്പിക്കാനുള്ള നീക്കം ആപല്‍ക്കരമാണ്. അതു രാജ്യത്തിന്റെ ഐക്യവും അഖണ്ഡതയും ശക്തിപ്പെടുത്തുകയല്ല ദുര്‍ബ്ബലമാക്കുകയാണ് ചെയ്യുക. അമിത്ഷായുടെ ഹിന്ദിവാദം രാജ്യത്തിന്റെ അഖണ്ഡതയ്ക്കു ഭീഷണിയാണ്. രാജ്യം ബഹുഭാഷാ ദേശീയതയായി തുടരുകയാണ് വേണ്ടത്. ഭാവിയില്‍ പൊതുഭാഷ രൂപപ്പെടുകയാണെങ്കില്‍ സ്വീകരിക്കാം. അതുവരെ ബലപ്രയോഗമരുത്.

Related Stories

No stories found.
logo
The Cue
www.thecue.in