ഐഷ സുല്‍ത്താനയെ ദ്വീപ് പൊലീസ് കൊച്ചിയില്‍ ചോദ്യം ചെയ്യുന്നു, അപ്രതീക്ഷിത നീക്കം

ഐഷ സുല്‍ത്താനയെ ദ്വീപ് പൊലീസ് കൊച്ചിയില്‍ ചോദ്യം ചെയ്യുന്നു, അപ്രതീക്ഷിത നീക്കം

രാജ്യദ്രോഹക്കേസില്‍ സംവിധായിക ഐഷ സുല്‍ത്താനയെ ലക്ഷദ്വീപിലെ കവരത്തി പൊലീസ് ടീം കൊച്ചിയില്‍ ചോദ്യം ചെയ്യുന്നു. കാക്കനാടുള്ള ഫ്‌ളാറ്റിലാണ് ചോദ്യം ചെയ്യല്‍. മുന്‍കൂട്ടി നോട്ടീസ് നല്‍കാതെയാണ് കവരത്തിയില്‍ നിന്നുള്ള പൊലീസ് സംഘം ഐഷയെ ചോദ്യം ചെയ്യാനെത്തിയത്.

ഐഷ സുല്‍ത്താന നടത്തിയ ബയോവെപ്പണ്‍ പരാമര്‍ശത്തില്‍ രാജ്യദ്രോഹക്കേസ് ചുമത്തിയിരുന്നു. വിവാദപരാമര്‍ശത്തിലേക്ക് തന്നെ വലിച്ചിഴച്ചത് മീഡിയ വണ്‍ ചാനലായിരുന്നു എന്നാണ് ഐഷ സുല്‍ത്താന മാധ്യമങ്ങളോട് പറഞ്ഞിരുന്നത്. ലക്ഷദ്വീപില്‍ കൊവിഡ് ബാധിച്ച ആദ്യത്തെയാള്‍ പ്രഫുല്‍ പട്ടേലിനൊപ്പം വന്നയാളാണ്. അതിനേക്കുറിച്ച് വാര്‍ത്തകളുണ്ട്. അത് പറയാനാണ് ശ്രമിച്ചത്. സംവാദത്തിനിടെ അത് വിശദീകരിക്കാന്‍ ചാനല്‍ എനിക്ക് സമയം തന്നില്ലെന്നും ബയോളജിക്കലായാണ് ആ പരാമര്‍ശം നടത്തിയതെന്നും അയിഷ സുല്‍ത്താന ആരോപിക്കുന്നു.

ഐഷ സുല്‍ത്താനയെ ദ്വീപ് പൊലീസ് കൊച്ചിയില്‍ ചോദ്യം ചെയ്യുന്നു, അപ്രതീക്ഷിത നീക്കം
ബംഗ്ലാദേശുകാരിയാണെന്ന പ്രചരണത്തെ നേരിടാനൊരുങ്ങി ഐഷ സുല്‍ത്താന; ബിജെപിയെ പുറത്താക്കി സേവ് ലക്ഷദ്വീപ് ഫോറം

ബിജെപി നേതാക്കളുടെ ഗൂഢാലോചനയുടെ ഫലമായാണ് തനിക്ക് നേരെ രാജ്യദ്രോഹക്കുറ്റം ചുമത്തിയതെന്നും, ലക്ഷദ്വീപ് വിഷയത്തില്‍ ശ്രദ്ധ തിരിക്കുക മാത്രമാണ് ബിജെപിയുടെ ലക്ഷ്യമെന്നും പറയുകയാണ് ദ ക്യുവിന് നല്‍കിയ അഭിമുഖത്തില്‍ അയിഷ സുല്‍ത്താന

ലക്ഷദ്വീപിനെ സംബന്ധിച്ചിടത്തോളം ഇതൊരു വലിയ സമരമാണ്. ജനങ്ങളെല്ലാവരും ഒത്തൊരുമിച്ചാണ് നില്‍ക്കുന്നത്. ബിജെപി നേതാക്കളുടെ ഗൂഢാലോചനയുടെ ഫലമായിട്ടാണ് രാജ്യദ്രോഹക്കുറ്റം എന്റെ മേല്‍ ചുമത്തപ്പെട്ടത്. ഞാന്‍ ഒരു രാജ്യസ്‌നേഹിയാണ്.

ഞങ്ങള്‍ നല്ല രീതിയില്‍ സമരം മുന്നോട്ട് കൊണ്ടു പോയിക്കൊണ്ടിരിക്കുകയായിരുന്നു. അതിനിടയില്‍ ഈ പ്രശ്‌നം വന്നത് ലക്ഷദ്വീപിന്റെ പ്രശ്‌നം പിന്നിലേക്ക് പോകാനും, അയിഷ സുല്‍ത്താനയിലേക്ക് വിഷയം മാറാനും ഇടയാക്കി. അതെനിക്ക് മാനസികമായി പ്രയാസം ഉണ്ടാക്കിയിരുന്നു. സിനിമാ മേഖലയില്‍ നിന്നും നല്ല പിന്തുണയാണ് എനിക്ക് ലഭിച്ചത്.

എന്റെ നാട് അനുഭവിക്കുന്നത് വലിയ പ്രശ്‌നമാണ്. ഞങ്ങളുടെ സ്വാതന്ത്ര്യമാണ് പോയിക്കൊണ്ടിരിക്കുന്നത്. ശ്രദ്ധമാറ്റാന്‍ വേണ്ടിയുള്ള ഒരു ഗെയിമായിരുന്നു എന്നെ ഒരു ടൂളാക്കി ബിജെപി നടത്തിയത്. അബ്ദുള്ളക്കുട്ടിയെ പോലുള്ള ആളുകള്‍ അതിനാണ് ശ്രമിച്ചത്. ഒരു നേതാവാകാനുള്ള ഒരു യോഗ്യതയും അബ്ദുള്ളക്കുട്ടിയ്ക്ക് ഇല്ല. അറിയാതെ പറഞ്ഞുപോയ ഒരു വാക്കാണ്. അത് ഞാന്‍ തിരുത്തി പറയുകയും ചെയ്തിട്ടുണ്ട്.

ഈ പ്രശ്‌നമുണ്ടായപ്പോള്‍ പെട്ടെന്ന് അറസ്റ്റുണ്ടാകുമോ എന്നൊക്കെ എന്നോട് അടുപ്പമുള്ള പലരും ഭയപ്പെട്ടിരുന്നു. പ്രായോഗികമായി പ്രശ്‌നത്തെ നേരിടാനാണ് ഞാന്‍ ശ്രമിച്ചത്. പ്രഫൂല്‍ ഖോഡ പട്ടേല്‍ മാറിയാല്‍ തന്നെ ദ്വീപിന്റെ പ്രശ്‌നങ്ങള്‍ ഒരു പരിധിവരെ മാറുമെന്നാണ് വിചാരിക്കുന്നത്. ഞങ്ങള്‍ക്കു വന്ന ഒരു അഡ്മിനിസ്‌ട്രേറ്ററും ഇതുവരെ പ്രശ്‌നക്കാരായിരുന്നില്ല.

Related Stories

No stories found.
logo
The Cue
www.thecue.in