വ്യാജവാർത്തകൾക്ക് പിന്നിൽ കുത്തിത്തിരിപ്പ് ഉണ്ടാക്കുന്നവർ; തന്റെ സ്ഥാനാര്‍ഥിത്വത്തിനെതിരെ ആരും കെപിസിസിക്ക് കത്തെഴുതിയില്ല; ധർമ്മജൻ

വ്യാജവാർത്തകൾക്ക് പിന്നിൽ കുത്തിത്തിരിപ്പ് ഉണ്ടാക്കുന്നവർ; തന്റെ സ്ഥാനാര്‍ഥിത്വത്തിനെതിരെ ആരും കെപിസിസിക്ക് കത്തെഴുതിയില്ല; ധർമ്മജൻ

തന്റെ സ്ഥാനാര്‍ഥിത്വത്തിനെതിരെ ബാലുശ്ശേരി നിയോജകമണ്ഡലം കമ്മിറ്റി കെപിസിസിക്ക് കത്ത് നല്‍കിയെന്ന വാര്‍ത്ത നിഷേധിച്ച് നടനും കോൺഗ്രസ്സ് പ്രവർത്തകനുമായ ധർമ്മജൻ. ബാലുശ്ശേരിയില്‍ നിന്നും ഒരു നിയോജക മണ്ഡലം കമ്മിറ്റിയും കെപിസിസിക്ക് കത്ത് എഴുതിയിട്ടില്ലെന്നും കുത്തിത്തിരിപ്പ് ഉണ്ടാക്കുന്നവര്‍ ആണ് ഇതിന് പിന്നില്‍ പ്രവർത്തിച്ചിരിക്കുന്നതെന്നും ധര്‍മ്മജന്‍ ബോള്‍ഗാട്ടി പ്രതികരിച്ചു.

ഞാന്‍ എല്ലാ കമ്മിറ്റി ഭാരവാഹികളുമായി സംസാരിച്ചു. ഇവരാരും ഇത്തരം കത്തിനെക്കുറിച്ച് അറിയില്ലെന്ന് പറഞ്ഞു. താന്‍ ഇപ്പോഴും കോണ്‍ഗ്രസ് പാര്‍ട്ടി പറഞ്ഞാല്‍ മത്സരിക്കാന്‍ തയ്യാറായി നിൽക്കുകയാണ്

ധര്‍മ്മജന്‍ ബോള്‍ഗാട്ടി

സംവരണ മണ്ഡലമായ ബാലുശ്ശേരിയില്‍ നടന്‍ ധര്‍മ്മജന്‍ ബോള്‍ഗാട്ടിയെ മത്സരിപ്പിക്കരുതെന്ന് ബാലുശ്ശേരി യു.ഡി.എഫ് മണ്ഡലം കമ്മിറ്റി കെ.പി.സി.സിക്ക് പരാതി നൽകിയിരുന്നതായി വാർത്തകൾ പ്രചരിച്ചിരുന്നു. നടിയെ അക്രമിച്ച കേസില്‍ നടനെയായിരുന്നു ധർമ്മജൻ പിന്തുണച്ചിരുന്നത് . തെരഞ്ഞെടുപ്പ് തിയ്യതി പ്രഖ്യാപിക്കുന്നതിന് മുമ്പ് തന്നെ ബാലുശ്ശേരി കേന്ദ്രീകരിച്ച് ധര്‍മ്മജന്‍ ബോള്‍ഗാട്ടി പ്രവര്‍ത്തനം തുടങ്ങിയിരുന്നു. സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിക്കുന്നതിന് മുമ്പ് തന്നെ പ്രവര്‍ത്തനം തുടങ്ങിയതും മാധ്യമങ്ങളോട് പ്രതികരിച്ചതും കോണ്‍ഗ്രസ് നേതൃത്വത്തിലും അസംതൃപ്തി ഉണ്ടാക്കിയിട്ടുണ്ട്.

വ്യാജവാർത്തകൾക്ക് പിന്നിൽ കുത്തിത്തിരിപ്പ് ഉണ്ടാക്കുന്നവർ; തന്റെ സ്ഥാനാര്‍ഥിത്വത്തിനെതിരെ ആരും കെപിസിസിക്ക് കത്തെഴുതിയില്ല; ധർമ്മജൻ
ധര്‍മ്മജന്‍ ബോള്‍ഗാട്ടി ബാലുശേരിയില്‍ മത്സരിക്കാന്‍ താല്‍പര്യം അറിയിച്ചെന്ന് എം.എം ഹസന്‍

അതെ സമയം മികച്ച പ്രതിച്ഛായയില്ലെന്നാണ് മണ്ഡലം കമ്മിറ്റിയുടെ മറ്റൊരു ആരോപണം. ധര്‍മ്മജനെ ഉയര്‍ത്തിക്കാട്ടുന്നത് തിരിച്ചടിയാകും. സോഷ്യല്‍ മീഡിയയിലും എതിര്‍പ്പ് ഉയരുന്നുണ്ട്. ധര്‍മ്മജന് പകരം യുവസ്ഥാനാര്‍ത്ഥിയെ നിര്‍ത്തണമെന്നാണ് യു.ഡി.എഫ് മണ്ഡലം കമ്മിറ്റിയുടെ നിര്‍ദേശം. വിദ്യാഭ്യാസ യോഗ്യതയും പരിഗണിക്കണമെന്നും കത്തില്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

വ്യാജവാർത്തകൾക്ക് പിന്നിൽ കുത്തിത്തിരിപ്പ് ഉണ്ടാക്കുന്നവർ; തന്റെ സ്ഥാനാര്‍ഥിത്വത്തിനെതിരെ ആരും കെപിസിസിക്ക് കത്തെഴുതിയില്ല; ധർമ്മജൻ
അടിയുറച്ച കോണ്‍ഗ്രസുകാരന്‍; വേറൊരു പാര്‍ട്ടിക്ക് വേണ്ടിയും മത്സരിക്കില്ലെന്ന് ധര്‍മ്മജന്‍ ബോള്‍ഗാട്ടി

കെ.പി.സി.സിയുടെ പരിഗണനയില്‍ ധര്‍മ്മജന്‍ ബോള്‍ഗാട്ടിക്ക് പുറമേ ദളിത് ആക്ടിവിസ്റ്റ് വിപിന്‍ കൃഷ്ണന്‍, എന്‍.ജി.ഒ അസോസിയേഷന്‍ നേതാവ് മധു എന്നിവരുടെ പേരുകളാണ് ഉള്ളത്. ഡല്‍ഹി കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന ആരോഗ്യ പ്രവര്‍ത്തകനാണ് വിപിന്‍ കൃഷ്ണന്‍. കോഴിക്കോട് എം.പി എം.കെ രാഘവന്‍ മധുവിനെ പിന്തുണയ്ക്കുന്നുണ്ട്.

Related Stories

No stories found.
logo
The Cue
www.thecue.in