ബി.ജെ.പി ഭരിച്ചിരുന്ന അവിണിശ്ശേരി എല്‍.ഡി.എഫ് പിടിച്ചെടുത്തു; യു.ഡി.എഫ് പിന്തുണച്ചു

ബി.ജെ.പി ഭരിച്ചിരുന്ന അവിണിശ്ശേരി എല്‍.ഡി.എഫ് പിടിച്ചെടുത്തു; യു.ഡി.എഫ് പിന്തുണച്ചു

കഴിഞ്ഞ തവണ ബി.ജെ.പി ഭരിച്ചിരുന്ന തൃശൂര്‍ അവിണിശ്ശേരി പഞ്ചായത്ത് ഭരണം യു.ഡി.എഫിന്റെ പിന്തുണയോടെ എല്‍.ഡി.എഫ് നേടി. സി.പി.എമ്മിലെ എ.ആര്‍ രാജു പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടു. നേരത്തെ രാജുവിനെ പ്രസിഡന്റായി തെരഞ്ഞെടുത്തിരുന്നെങ്കിലും യു.ഡി.എഫ് അംഗങ്ങള്‍ വോട്ട് ചെയ്തതിനെ തുടര്‍ന്ന് രാജിവെയ്ക്കുകയായിരുന്നു. മധ്യകേരളത്തില്‍ ബി.ജെ.പി ഭരിച്ചിരുന്ന ഏക പഞ്ചായത്താണ് നഷ്ടപ്പെട്ടത്.

ബി.ജെ.പിയെ ഇത്തവണ അധികാരത്തില്‍ നിന്നും മാറ്റി നിര്‍ത്താന്‍ യു.ഡി.എഫ് എല്‍.ഡി.എഫ് ധാരണയുണ്ടാക്കിയിരുന്നു. തദ്ദേശ തെരഞ്ഞെടുപ്പ് ഫലത്തിന് പിന്നാലെ പ്രസിഡന്റായി രാജുവിനെ തെരഞ്ഞെടുത്തു. നിമിഷങ്ങള്‍ക്കകം രാജു രാജിവെച്ചു. ഇരുമുന്നണികളും സമവായത്തിലെത്തിയതോടെയാണ് വീണ്ടും രാജുവിനെ പ്രസിഡന്റായി തെരഞ്ഞെടുത്തത്.

അവിണിശ്ശേരിയില്‍ 14 സീറ്റുകളാണ് ഉള്ളത്. ഇതില്‍ ആറ് സീറ്റ് എന്‍.ഡി.എയാണ്. എല്‍.ഡി.എഫിന് അഞ്ചും യു.ഡി.എഫിന് മൂന്നും സീറ്റുകളാണുള്ളത്.

Related Stories

No stories found.
logo
The Cue
www.thecue.in