കൊവിഡിനെതിരെ കേരളാ മാതൃകയായിരുന്നു ശരിയെന്ന് നാളെ വിലയിരുത്തപ്പെടുമെന്ന് മന്ത്രി കെ.കെ.ശൈലജ

കൊവിഡിനെതിരെ കേരളാ മാതൃകയായിരുന്നു ശരിയെന്ന് നാളെ വിലയിരുത്തപ്പെടുമെന്ന് മന്ത്രി കെ.കെ.ശൈലജ

കൊവിഡിനെതിരെ കേരളം സ്വീകരിച്ച പ്രതിരോധ മാതൃകയായിരുന്നു ശരിയെന്ന് നാളെ വിലയിരുത്തപ്പെടുമെന്ന് ആരോഗ്യമന്ത്രി കെ.കെ.ശൈലജ. കേരളത്തിലല്ലേ കേസുകള്‍ കൂടുതലെന്ന് ചോദിക്കുന്നവരുണ്ടാകാം. കൊവിഡ് വന്ന് എല്ലാവരും മരിച്ചു പോകുന്നതിനേക്കാള്‍ നല്ലത് അതായിരുന്നുവെന്ന് നാളെ വിലയിരുത്തപ്പെടും.

ആളുകള്‍ പുറത്തിറങ്ങുകയും ഇടപെടുകയും ചെയ്തപ്പോള്‍ കേസുകള്‍ കൂടി വരുന്നുണ്ട്. മരണനിരക്ക് ഉയരാതെ നിര്‍ത്താന്‍ കഴിഞ്ഞു. 4 മാത്രമാണ് സംസ്ഥാനത്തെ മരണനിരക്കെന്നും ആരോഗ്യമന്ത്രി കെ.കെ ശൈലജ ചൂണ്ടിക്കാട്ടി.

കൊവിഡിനെതിരെ കേരളാ മാതൃകയായിരുന്നു ശരിയെന്ന് നാളെ വിലയിരുത്തപ്പെടുമെന്ന് മന്ത്രി കെ.കെ.ശൈലജ
ജെന്‍ഡര്‍ പാര്‍ക്ക് യാഥാര്‍ത്ഥ്യമാക്കാനായതില്‍ സന്തോഷമെന്ന് മുഖ്യമന്ത്രി; ഇന്റര്‍നാഷണല്‍ വിമന്‍സ് ട്രേഡ് സെന്ററിന്റെ തറക്കല്ലിട്ടു

കഴിഞ്ഞ ദിവസം 5471 പേര്‍ക്കായിരുന്നു സംസ്ഥാനത്ത് കൊവിഡ്-19 സ്ഥിരീകരിച്ചത്. കോഴിക്കോട് 750, എറണാകുളം 746, തൃശൂര്‍ 553, ആലപ്പുഴ 506, പത്തനംതിട്ട 480, കൊല്ലം 460, കോട്ടയം 376, തിരുവനന്തപുരം 363, മലപ്പുറം 308, കണ്ണൂര്‍ 279, ഇടുക്കി 203, വയനാട് 161, പാലക്കാട് 153, കാസര്‍ഗോഡ് 133 എന്നിങ്ങനേയാണ് ജില്ലകളില്‍ രോഗ ബാധ സ്ഥിരീകരിച്ചത്.

ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

85,969 സാമ്പിളുകളായിരുന്നു പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 6.36. റുട്ടീന്‍ സാമ്പിള്‍, സെന്റിനല്‍ സാമ്പിള്‍, സിബി നാറ്റ്, ട്രൂനാറ്റ്, പി.ഒ.സി.ടി. പി.സി.ആര്‍., ആര്‍.ടി. എല്‍.എ.എം.പി., ആന്റിജന്‍ പരിശോധന എന്നിവ ഉള്‍പ്പെടെ ഇതുവരെ ആകെ 1,05,26,236 സാമ്പിളുകളാണ് പരിശോധനയ്ക്കായി അയച്ചത്.

Related Stories

No stories found.
logo
The Cue
www.thecue.in