'അഴിമതി മറയ്ക്കാന്‍ സി.പി.എം വിശുദ്ധഗ്രന്ഥത്തെ കൂട്ടുപിടിക്കുന്നു' ; അടവെടുക്കുന്നത് ആരെന്ന് ജനത്തിനറിയാമെന്ന് പി.കെ കുഞ്ഞാലിക്കുട്ടി

'അഴിമതി മറയ്ക്കാന്‍ സി.പി.എം 
വിശുദ്ധഗ്രന്ഥത്തെ കൂട്ടുപിടിക്കുന്നു' ; അടവെടുക്കുന്നത് ആരെന്ന് ജനത്തിനറിയാമെന്ന് പി.കെ കുഞ്ഞാലിക്കുട്ടി

അഴിമതി മറയ്ക്കാന്‍ സര്‍ക്കാര്‍ വിശുദ്ധ ഗ്രന്ഥത്തെ കൂട്ടുപിടിക്കുകയാണെന്ന് മുസ്ലീം ലീഗ് നേതാവ് പി.കെ കുഞ്ഞാലിക്കുട്ടി. ആരാണ് ഈ അടവെടുക്കുന്നതെന്ന് ജനത്തിന് നന്നായറിയാം. അഴിമതിയാരോപണത്തിനും അരുതാത്തത് നടന്നതിനും സര്‍ക്കാര്‍ മറുപടി പറയണം. ചര്‍ച്ച വഴിതിരിക്കുകയാണ് സിപിഎം. നയതന്ത്ര ചാനല്‍ ഉപയോഗിച്ച് ആരോപണ വിധേയരായ വ്യക്തികള്‍ പല സാധനങ്ങളും കൊണ്ടുവന്നു. ഖുറാന് പുറമെ ഈന്തപ്പഴം കൊണ്ടുവന്നതിലും ഇപ്പോള്‍ വിവാദമുണ്ട്.

'അഴിമതി മറയ്ക്കാന്‍ സി.പി.എം 
വിശുദ്ധഗ്രന്ഥത്തെ കൂട്ടുപിടിക്കുന്നു' ; അടവെടുക്കുന്നത് ആരെന്ന് ജനത്തിനറിയാമെന്ന് പി.കെ കുഞ്ഞാലിക്കുട്ടി
തീവ്രവര്‍ഗീയ നിലപാടുമായി സുരേന്ദ്രന്റെ വാര്‍ത്താസമ്മേളനം; ധ്രുവീകരണത്തിലൂടെ ഹിന്ദു-ക്രിസ്ത്യന്‍ വോട്ട് ഏകീകരണം ലക്ഷ്യം

അതിനൊപ്പം മറ്റെന്തെങ്കിലും കൊണ്ടുവന്നോയെന്നറിയാന്‍ ജനങ്ങള്‍ക്ക് ആകാംക്ഷയുണ്ട്. നയതന്ത്ര ചാനലിലൂടെ സ്വര്‍ണക്കടത്ത് നടത്തിയവര്‍ വിശുദ്ധ ഗ്രന്ഥവും ഈന്തപ്പഴവും കൊണ്ടുവന്ന് വിതരണം ചെയ്തുവെന്ന് പറയുമ്പോള്‍ ജനം സംശയിക്കും. അതില്‍ വിശദീകരണവും അന്വേഷണവും വേണമെന്ന് പറയുന്നത് സ്വാഭാവികമാണെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു. ഈന്തപ്പഴത്തിന്റെ തൂക്കം കൂടുതലായിരുന്നു. അതിനകത്ത് കുരു തന്നെയായിരുന്നോയെന്ന് അറിയേണ്ടതുണ്ട്.

ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

വിശുദ്ധ ഗ്രന്ഥമായാലും ഈന്തപ്പഴമായാലും നേരായ മാര്‍ഗത്തില്‍ കൊണ്ടുവരുന്നതിന് എന്താണ് തടസമെന്നും അദ്ദേഹം ചോദിച്ചു. അഴിമതി ആരോപണങ്ങളെ ചെറുക്കാന്‍ പടച്ചട്ടയായി വിശുദ്ധ ഗ്രന്ഥത്തെ കൂട്ടുപിടിച്ച് ചര്‍ച്ച വഴിമാറ്റാന്‍ ശ്രമിക്കരുത്. ആ നീക്കം അവസാനിപ്പിക്കണമെന്നും കുഞ്ഞാലിക്കുട്ടി ആവശ്യപ്പെട്ടു.

Related Stories

No stories found.
logo
The Cue
www.thecue.in