കല്ലുവെച്ച നുണകളും കെട്ടുകഥകളും മനസ്സാക്ഷിക്കുത്തില്ലാതെ വിളമ്പുന്നവരോട് നിജസ്ഥിതി വെളിപ്പെടുത്താന്‍ മനസ്സില്ലെന്ന് കെടി ജലീല്‍

കല്ലുവെച്ച നുണകളും കെട്ടുകഥകളും മനസ്സാക്ഷിക്കുത്തില്ലാതെ വിളമ്പുന്നവരോട് നിജസ്ഥിതി വെളിപ്പെടുത്താന്‍ മനസ്സില്ലെന്ന് കെടി ജലീല്‍

സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട് തനിക്കെതിരെയുള്ള വാര്‍ത്തകള്‍ക്കെതിരെ മന്ത്രി കെ ടി ജലീല്‍. കല്ലുവെച്ച നുണകളും കെട്ടുകഥകളും യാതൊരു മനസ്സാക്ഷിക്കുത്തുമില്ലാതെ ഓരോ ദിവസവും വിളമ്പുന്നവരോട് നിജസ്ഥിതി വെളിപ്പെടുത്താന്‍ തനിക്ക് മനസ്സില്ല. എഴുതേണ്ടവര്‍ക്ക് എല്ലാ കഥകളും എഴുതാം. അപവാദങ്ങള്‍ പ്രചരിപ്പിക്കേണ്ടവര്‍ക്ക് അതാകാമെന്നും ഫേസ്ബുക്ക് കുറപ്പില്‍ മന്ത്രി കെ ടി ജലീല്‍ പറഞ്ഞു.

ഞങ്ങളറിയാതെ ഈച്ച പോലും പാറില്ലെന്ന് അഹങ്കരിച്ചവരുടെ തലക്കേറ്റ പ്രഹരത്തിന്റെ ആഘാതം അവര്‍ക്ക് ജീവനുള്ളടത്തോളം മറക്കാനാവില്ലെന്നും കെ ടി ജലീല്‍ പറഞ്ഞു. മാധ്യമങ്ങള്‍ നല്‍കുന്ന വാര്‍ത്തകളുടെ പൊള്ളത്തരം ജനങ്ങളെ ബോധ്യപ്പെടുത്താനായിരുന്നു തന്റെ ശ്രമം. അത് വിജയിച്ചു. അങ്ങാടിയില്‍ തോറ്റതിന് അമ്മയോട് പക തീര്‍ക്കുകയാണ് മാധ്യമങ്ങളെന്നും കെ ടി ജലീല്‍ പരിഹസിച്ചു.

കെ ടി ജലീലിന്റെ കുറിപ്പിന്റെ പൂര്‍ണരൂപം

അങ്ങാടിയിൽ തോററതിന് അമ്മയോട് ---------------------------------------------

കല്ലുവെച്ച നുണകളും കെട്ടുകഥകളും യാതൊരു മനസ്സാക്ഷിക്കുത്തുമില്ലാതെ ഓരോ ദിവസവും വിളമ്പുന്നവരോട് കാര്യങ്ങളുടെ നിജസ്ഥിതി വെളിപ്പെടുത്താൻ എനിക്കു മനസ്സില്ല. മറച്ചുവെക്കേണ്ടത് മറച്ചു വെച്ചും പറയേണ്ടത് പറയേണ്ടവരോട് പറഞ്ഞുമാണ് എല്ലാ ധർമ്മയുദ്ധങ്ങളും വിജയിച്ചിട്ടുള്ളത്. എഴുതേണ്ടവർക്ക് ഇല്ലാ കഥകൾ എഴുതാം. പറയേണ്ടവർക്ക് അപവാദങ്ങൾ പ്രചരിപ്പിക്കാം. അതുകൊണ്ടൊന്നും പകലിനെ ഇരുട്ടാക്കാനാവില്ല കൂട്ടരേ. ഞങ്ങളറിയാതെ ഇവിടെ ഒരു ഈച്ച പാറില്ല എന്ന് അഹങ്കരിച്ചവരുടെ തലക്കേറ്റ പ്രഹരത്തിൻ്റ ആഘാതം അവർക്ക് ജീവനുള്ളേടത്തോളം മറക്കാനാവില്ല. പല വാർത്താ മാധ്യമങ്ങളും നൽകുന്ന വാർത്തകളുടെ പൊള്ളത്തരം ജനങ്ങളെ ബോധ്യപ്പെടുത്തലായിരുന്നു ലക്ഷ്യം. അത് നടന്നു. അത് നടത്തി. അങ്ങാടിയിൽ തോറ്റതിന് അമ്മയോട് പകതീർക്കുന്നവർ എക്കാലത്തുമുണ്ടായിട്ടുണ്ട്. ഇപ്പോഴും അത് തുടരുന്നു. Aa

Related Stories

No stories found.
logo
The Cue
www.thecue.in